തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ പോലും കേരളത്തിന്‍റെ വികസനമെത്തിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. സംസ്ഥാനത്ത് തൊഴിലില്ലായ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കള്‍ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണ്. എന്നാല്‍ അവര്‍ക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇവിടെയില്ല. തൊഴില്‍ അവസരങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ എത്തുകയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും വേണം.
എന്നാല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതി മാറണം.
കേരളത്തില്‍ 25 ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് കണക്ക്. ബംഗളൂരില്‍ ഐടി മേഖലയില്‍ പണിയെടുക്കുന്ന എഞ്ചിനിയര്‍മാരില്‍ 20 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ്.
കര്‍ണാടകയില്‍ ജോലിചെയ്യുന്ന മലയാളികളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ 90 ശതമാനം പേരും ഇടതു സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ നാട്ടില്‍ എത്തുമെന്ന് പറഞ്ഞു. പ്രവാസി വോട്ടര്‍മാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള പോലൊരു വിഷയം മറ്റേതെങ്കിലും പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സ്ഥലത്തായിരുന്നുവെങ്കില്‍ അവിടെ കേന്ദ്ര എജന്‍സികള്‍ പറന്നിറങ്ങുമായിരുന്നു. ശബരിമലക്കേസില്‍ സിബിഐ അന്വേഷണമില്ലാത്തത് തന്നെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്‍റെ ഭാഗമാണ്.
ശബരിമല കേരളത്തിന്‍റെ മാത്രം വിഷയമല്ല. അത് വിശ്വാസികളെ മുഴുവന്‍ ബാധിക്കുന്നതാണ്. ഇതൊരു ദേശീയ വിഷയമായിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചു. ഈ കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം ജനങ്ങള്‍ ഈ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയില്‍ തന്നെ അംഗീകരിച്ച് നടപ്പിലാക്കിയ മാതൃക കേരളത്തിലും ആവര്‍ത്തിക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ്
അധികാരത്തിലെത്തും. യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യമാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കിയതെന്നും ശിവകുമാർ പറഞ്ഞു.
Tags : pinarayi vijayan D.K. Shivakumar election