x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായി വിജയൻ അഴിമതിയിലൂടെ ഒരു രൂപപോലും ‌സമ്പാദിച്ചിട്ടില്ല: എം.വി. ജയരാജൻ

വെബ് ഡെസ്ക്
Published: September 9, 2026 02:30 PM IST | Updated: September 9, 2026 02:30 PM IST

പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചന

കണ്ണൂർ: പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാൽ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ചരമവാർഷികത്തിന്‍റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.

ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവായ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണല്ലോ മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളിയത്.

ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് ഇഡി കേസെടുക്കാതിരുന്നത്. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറി. കോൺഗ്രസ്- ബിജെപി ഡീലാണ് ഇപ്പോൾ നടക്കുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.

Tags : MVJayarajan PinarayiVijayan CPM Kannur ED

Recent News

Corehub Up