x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെന്നിത്തലയു‌ടെ തുഗ്ലക് പരാമ‍ർശം; മറുപടിയുമായി മുഖ്യമന്ത്രി


Published: February 13, 2026 04:41 PM IST | Updated: February 13, 2026 04:54 PM IST

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമ‍ർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകങ്ങൾ കി‌ട്ടാതിരുന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി വിദ്യാർഥികൾ പഠിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

യുഡിഎഫ് കാലത്ത് പാഠപുസ്തകങ്ങൾക്കായി വിദ്യാർഥികൾക്ക് തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിൽ ജയിച്ചോയെന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം.

പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോയെന്ന് എങ്ങനെ അറിയുമെന്നും വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണെന്നാണ് ചെന്നിത്തല പറ‍ഞ്ഞത്.

രമേശ് ചെന്നിത്തലയുടെ പരാമ‍ർശം വിദ്യാ‍ർഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.

Tags : Pinarayi Vijayan Ramesh Chennithala Text book

Recent News

Corehub Up