തിരുവനന്തപുരം: ചൂടു രൂക്ഷമായ സാഹചര്യത്തിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടങ്ങളിലായി പാന്പുകടിയേറ്റു മൂന്നു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതു ദുഃഖകരമാണ്. ഇതിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ദുഃഖത്തിന്റെ ആഴം കൂട്ടുന്നുവെന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കടുത്ത ചൂടു സഹിക്കാൻ കഴിയാതെ പാന്പുകളും പാന്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ടു പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും. അവധിക്കാലത്ത കുട്ടികൾ പറന്പുകളിലും മൈതാനങ്ങളിലും കളിക്കുന്പോൾ ശ്രദ്ധിക്കണം. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം. പരിസര ശുചീകരണം ശ്രദ്ധിക്കണം.
പാന്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600ഓളം ’സർപ്പ’ വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്. ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ 'SARPA' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Snake bite Chief Minister caution