മലപ്പുറം: ഭാരതപ്പുഴയില്‍ വിദ്യാർഥി മുങ്ങി മരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീർ-റഹീന ദമ്പതികളുടെ മകന് മുഹമ്മദ് ബിലാലാണ് (14) മരിച്ചത്.
എവിഎസ് കടവിനരികില്‍ സുഹൃത്തുക്കളുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബിലാലിനെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് അഫ്നാന്(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.
ഇവർ ബിലാലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ബിലാലിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കളൂര്‍ നൂറുല്‍ ഈമാന്‍ മദ്റസയിലെയും ജിഎച്ച്എസ്എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരിമാര്‍: ഹുസ്ന, മുബീന.