District News
പത്തനംതിട്ട: പന്പാനദിയുടെ അടിത്തട്ട് 3.5 മീറ്ററോളം താഴ്ന്നതായും മണൽവാരൽ നിർദേശം പ്രായോഗികമല്ലെന്നും പരിസ്ഥിതി സംഘടനകൾ. പമ്പയിലെ മിന്നൽ പ്രളയത്തിനു കാരണം നദിയിൽ മണൽ നിറഞ്ഞതാണെന്നുള്ള വാദം പരിസ്ഥിതി സംഘടനകൾ തള്ളുകയാണ്. 50 വർഷത്തോളം തുടർന്ന മണൽ ഖനനത്തിന് ശമനമുണ്ടായത് 2010-ന് ശേഷമാണ്. കഴിഞ്ഞ16 വർഷത്തിനുള്ളിൽ പമ്പയിൽ മണൽ നിറഞ്ഞു എന്ന വാദം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് പരിസ്ഥിതി വാദികളുടെ വാദം.
അതിരൂക്ഷമായി തുടർന്നുവന്ന മണൽ ഖനനംമൂലം നദിയുടെ അടിത്തട്ട് ആറന്മുള മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് 3.5 മീറ്റർ ശരാശരി താഴ്ന്നതായാണ് സെൻട്രൽ വാട്ടർ കമ്മീഷന്റെ പഠന റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടു പന്പ പരിരക്ഷണ സമിതി നടത്തിയ പഠനത്തിലും നദിയുടെ അടിത്തട്ട് താഴുന്നതായി കണ്ടെത്തിയിരുന്നു. മണൽവാരൽ നിരോധിച്ചശേഷം അടിത്തട്ട് ഉയരുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
നദിയുടെ അടിത്തട്ടിൽ മണൽ ആവശ്യമാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. നദിയിൽ ഒഴുക്ക് കുറയ്ക്കാനും ജലം സംഭരിച്ചു നിർത്താനും മണൽ അനിവാര്യമാണ്. ഇപ്പോൾ അടിത്തട്ടിൽ മണലിന് പകരം ചെളിയാണുള്ളത്. അതിനാൽ കുളിക്കടവുകളിൽ പോലും ആരും ഇറങ്ങാറില്ല. ചെളിയിൽ കാലുകുത്തിയാൽ താഴ്ന്നു പോകാറുണ്ട്. ഇത് കടവുകളെ അപകട മേഖലകളാക്കി.
2018 ലെ പ്രളയ കാലത്ത് നദിയിൽ മണലടിഞ്ഞത് റാന്നിയുടെ കിഴക്കൻ മേഖലകളിൽ മാത്രമാണ്. ഇവിടെ വേനൽ കാലത്ത് മണൽ പരപ്പുകളും തെളിയാറുണ്ട്. പക്ഷേ ഇത് പ്രളയ കാരണമല്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച തീവ്രമഴയും ഉരുൾപൊട്ടലുമാണ് പ്രളയ കാരണമെന്നും വിദഗ്ധർ പറയുന്നു.
സിഡബ്ല്യുആർഡിഎം പഠനം
1999 - ലെ സിഡബ്ല്യുആർഡിഎം പഠന പ്രകാരം കേരളത്തിൽ പ്രതിവർഷം 40 ലക്ഷം ലോഡ് ആറ്റുമണലാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. പ്രതിവർഷം കേരളത്തിലെ നദികളിലൂടെ ഒഴുകി എത്തിയിരുന്നത് 14,160 ഘനമീറ്റർ മണലാണെങ്കിൽ അതിന്റെ 33 ഇരട്ടി മണലാണ് വിവിധ നദികളിൽ നിന്നും കടത്തിയിരുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു. കേരളത്തിലെ നദികളിൽ നിന്നും മണലൊഴിയാനുള്ള പ്രധാന കാരണവും ഇതാണ്.
വേനൽക്കാലത്തു പമ്പാനദിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന മണൽ പരപ്പുകൾ പലതും മണൽ ഖനനം മൂലം അപ്രത്യക്ഷമായിട്ട് 30 വർഷം കഴിഞ്ഞുവെന്നാണ് പരിസ്ഥിതി സംഘടനകൾ പറയുന്നത്. നദിയിൽ മണൽ വന്ന് നിറഞ്ഞിരുന്നകിൽ ഈ മണൽപ്പുറം വീണ്ടും പ്രത്യക്ഷമാകുമായിരുന്നു. അല്ലെങ്കിൽ മറ്റൊരിടത്ത് പകരം മണൽ പരപ്പ് ഉണ്ടാകേണ്ടതാണ്.
മണൽപ്പുറങ്ങൾക്ക് മരണം
പന്പയുടെ തീരത്തെ നിരവധി മണൽപ്പുറങ്ങളാണ് വിസ്മൃതിയിലായത്. മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകൾക്കായുണ്ടായിരുന്ന സ്വാഭാവിക മണൽപ്പുറങ്ങൾ പോലും ഇന്നില്ല. ആറന്മുളയ്ക്ക് തൊട്ടു കിഴക്കുള്ള പരപ്പുഴ മണൽപ്പുറത്തിനു പകരം ഇന്നവിടെ കാടുനിറഞ്ഞിരിക്കുകയാണ്. 50 വർഷം മുമ്പ് തീരത്തെ മണ്ണിടിച്ചിലിന് പരിഹാരമായി നിർമിച്ച പുലിമുട്ട് ഇപ്പോൾ നദീതീരത്തു നിന്നും 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
തീരം വീണ്ടെടുകണം
തീരങ്ങൾ വീണ്ടെടുത്ത് വിസ്തൃതി വർധിപ്പിക്കുകയാണ് നദിക്ക് അടിയന്തരമായി വേണ്ടതെന്നാണ് ആവശ്യം. കാടുകയറിയതും കൈയേറിയതുമായ പല സ്ഥലങ്ങളും മുന്‍പ് നദി ഒഴുകിയിരുന്നവയാണ്. പുറ്റുകൾ രൂപപ്പെട്ട് പന്പാനദി പലയിടത്തും വഴിമാറി സഞ്ചരിച്ചിട്ടുമുണ്ട്.
അശാസ്ത്രീയമായ മണൽ ഖനനമാണ് നദീ മധ്യത്തിൽ പോലും മൺപുറ്റുകൾ രൂപപ്പെടാനുള്ള പ്രധാന കാരണമെന്ന് പമ്പാ പരിരക്ഷണ സമിതിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഴക്ക് വാഴക്കുന്നും നീർപ്പാലത്തിനു മുകളിൽ രൂപപ്പെട്ടിട്ടുള്ള മണൽ പുറ്റുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
Kerala
ഉദയംപേരൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികനെ കാണാതായി. ഉദയംപേരൂര്‍ ചാലിയത്ത് കടവില്‍ കുളിക്കാനിറങ്ങിയ തുണ്ടംപറമ്പില് കരുണാകരനെ (70) ആണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പുഴയില്‍ കുളിക്കാന്‍ പോയ ആളെ കാണാതായതോടെ വ്യാഴാഴ്ച തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Leader Page
ഇക്കുറിയും പ്രളയം ആയിരങ്ങളെ ദുരിതക്കയത്തിലാക്കി. പ്രളയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയുമാണെന്ന യാഥാർഥ്യം ഇപ്പോഴെല്ലാവരും അംഗീകരിക്കുന്നുണ്ട്. ഇതേത്തുടർന്ന് വൈകിയാണെങ്കിലും കേരള സർക്കാർ മണൽ വാരാൻ എടുത്തിരിക്കുന്ന തീരുമാനം അഭിനന്ദാനർഹമാണ്.
പുഴകളിലും കായലുകളിലും ഡാമുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞിരിക്കുകയാണ്. 2018ലെ പ്രളയം ഇതിന്റെ രൂക്ഷത വർധിപ്പിച്ചു. കായലുകൾ ചതുപ്പുനിലങ്ങളാകാൻ ഏതാനും വർഷങ്ങൾ മാത്രം മതി. കായലിൽനിന്നു കട്ടകുത്തൽ നിറുത്തിച്ചതും ഒരു കാരണമാണ്.
ഒന്നാലോചിച്ചു നോക്കൂ! സഹ്യപർവതം മുതൽ താഴോട്ടുള്ള കരഭൂമിയിൽനിന്നു മഴ കുത്തിയൊലിപ്പിച്ചു കവർന്നെടുത്തുകൊണ്ടുപോയി പുഴകളിലും കായലുകളിലും അടിത്തട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നതല്ലേ ഈ മണലും എക്കലും. ഇത് നീതിപൂർവം കരയ്ക്കവകാശപ്പെട്ടതല്ലേ? ഈ വിലപ്പെട്ട സമ്പത്ത് ഖനനം ചെയ്തെടുത്ത് നിർമാണപ്രവർത്തനങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?
എം സാൻഡും പുഴമണലും
പകരം നമ്മൾ ചെയ്യുന്നതെന്താണ്? ഉഗ്ര പ്രഹരശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മലയുടെ മാറു പിളർന്ന് പാറ പൊട്ടിച്ച് എം സാൻഡ് എന്ന നിർമിതമണൽ ഉണ്ടാക്കുന്നു. ആവശ്യക്കാർ ഇത് വലിയ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്നു. ഈ പ്രക്രിയയിൽ കാര്യമായ തൊഴിലും സൃഷ്ടിക്കപ്പെടുന്നുമില്ല. അതിനാൽ ഗുണന്മയേറിയതും എം സാൻഡിനേക്കാൾ കുറഞ്ഞ വിലയ്ക്കു കിട്ടുന്നതുമായ പുഴമണൽ ഖനനം ചെയ്യുന്നതിനെ എതിർക്കേണ്ടതുണ്ടോ?
വൻ മുതൽമുടക്കുള്ള യന്ത്രസഹായവും ശബ്ദ, അന്തരീക്ഷ, പരിസര മലിനീകരണവും ഇല്ലാതെയും വൻതോതിൽ ഇന്ധനവും ഊർജവും പാഴാക്കാതെയും പുഴമണൽ വാരിയെടുക്കാം. അനേകം ചെറുപ്പക്കാർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിനും ധനസമാഹരണത്തിനും അതുവഴിയുള്ള ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കുമുള്ള സുവർണാവസരം. ഗ്രാമങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. മണൽ വാരാൻ സർക്കാർ തീരുമാനമെടുത്ത സ്ഥിതിക്ക് എത്രയും വേഗം നടപ്പിൽ വരുത്തുക. മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നല്ലതാണ്.
കാലാവസ്ഥാവ്യതിയാനവും മേഘവിസ്ഫോടനവും
ആഗോളതാപനം മൂലം ഭൂമിയിൽ കാലാവസ്ഥയിൽ വലിയ വ്യത്യാസം വന്നിട്ടുണ്ട്. എൽനിനോ പ്രതിഭാസം മൂലം അതിതീവ്ര മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. മഴ പെയ്യുന്ന രീതിയിൽതന്നെ ഇപ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏഴു മുതൽ പതിനാലു കിലോമീറ്റർ വരെ കൂമ്പാര മേഘങ്ങൾ (Cumulative Cloud) രൂപപ്പെട്ട് ഒറ്റയടിക്ക് മേഘവിസ്ഫോടനമായി ഒരു ചെറിയ പ്രദേശത്ത് അതിതീവ്ര മഴ തകർത്തുപെയ്യുന്ന പ്രതിഭാസം, ഈ അടുത്ത കാലത്തായി കണ്ടു വരുന്നു. ഇത്രയും ജലം ഒഴുകിപ്പോകാനുള്ള സംഭരണശേഷി നമ്മുടെ നദികൾക്കില്ല. കാരണം, മണൽ നിറഞ്ഞുകിടക്കുകയാണ്. കൂടാതെ, നമ്മുടെ നാട്ടിലെ കാനകളും അഴുക്കുചാലുകളുമെല്ലാം ബ്ലോക്കായി കിടക്കുന്നു. ഫലമോ പ്രളയവും അതിന്റെ ദുരിതപർവങ്ങളും. കൂടാതെ,പകർച്ചവ്യാധികളും. കുടിവെള്ള സ്രോതസുകളെല്ലാം മലിനജലസംഭരണികളായി മാറും.
ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്തു വേണം സർക്കാരുകളും ജനങ്ങളും പദ്ധതികളും പ്ലാനുകളും തയാറാക്കാൻ. ഇതൊരു ഉണർത്തുപാട്ടാണ്, മുന്നറിയിപ്പാണ്. “If you want peace prepare for war” എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതലുകളും മുന്നൊരുക്കങ്ങളും നടത്തണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകൾ കൂടുതലും ദരിദ്ര ജനവിഭാഗങ്ങളായിരിക്കുമെന്നത് മറക്കരുത്. മണൽ വാരുന്ന ഒറ്റ പ്രവൃത്തികൊണ്ട് അനേകം ഗുണങ്ങൾ ലഭിക്കുന്നതിനൊപ്പം അനേകം ഭവിഷ്യത്തുകൾ ഒഴിഞ്ഞു പോകുകയും ചെയ്യും.
Kerala
കുണ്ടറ: ആറ്റിലൂടെ ഒഴുകി വന്ന വീട്ടമ്മയ്ക്ക് രക്ഷകരായി യുവാക്കള്‍. ഇന്നലെ ഉച്ചയോടെ ഏനാത്ത് കുളക്കടയില്‍ ആയിരുന്നു സംഭവം. തലവൂര്‍ പാണ്ടിത്തിട്ട സ്വദേശിനിയായ വീട്ടമ്മ കുടുംബ പ്രശ്നത്തെതുടര്‍ന്നാണ് ആറ്റിലേക്ക് ചാടിയതെന്നാണു പുറത്തുവരുന്ന വിവരം.
കുത്തൊഴുക്കില്‍പ്പെട്ട വീട്ടമ്മ ആറിന് നടുവിലൂടെ പൊങ്ങിത്താണ് കിലോമീറ്ററുകളോളം ഒഴുകി കുളക്കടക്കര ഇളങ്കമംഗലം തൂക്കുപാലത്തിന് സമീപത്ത് എത്തി. വീട്ടമ്മയുടെ നിലവിളി കേട്ട പ്രദേശവാസികളായ വൈശാഖ്, ഉണ്ണി എന്നീ രണ്ട് യുവാക്കള്‍ കയറുമായെത്തി ഇളങ്ങമംഗലം തൂക്കുപാലത്തിന് മധ്യേനിന്ന് കയര്‍ താഴേക്ക് ഇട്ടുകൊടുത്തെങ്കിലും മഴക്കാലമായതിനാല്‍ ഒഴുക്കിന്റെ ശക്തി മൂലം വീട്ടമ്മയ്ക്കതില് പിടിക്കാനായില്ല.
തുടര്‍ന്ന് യുവാക്കള്‍ അറ്റിലേക്ക് ചാഞ്ഞുകിടന്ന ഒരു മരച്ചില്ല കാണിച്ചു കൊടുക്കുകയും അതിനു സമീപത്തെത്തിയപ്പോള്‍ വീട്ടമ്മ അതില്‍ പിടിച്ചു കിടക്കുകയും ചെയ്തു. ഉടന്‍തന്നെ ഇരുവരും ആ ഭാഗത്തേക്ക് കയര്‍ എറിഞ്ഞു കൊടുത്തു. കയറില്പ്പിടിച്ച വീട്ടമ്മയെ യുവാക്കള്‍ കരയിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. ആംബുലന്‍സില്‍ വീട്ടമ്മയെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ പുഴയിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് മടവാക്കര കാച്ചക്കടവിൽ ഈ അപകടമുണ്ടായത്.
ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളജ് എൽഎൽബി വിദ്യാർഥിയുമായ സിനാനാണ് അപകടത്തിൽപ്പെട്ടത്. ആലുവയിലേക്ക് പോകുകയായിരുന്ന സിനാൻ ഓടിച്ചിരുന്ന കാർ, മടവാക്കരയിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വാഹനം പുഴയിലേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സിനാൻ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു വാഹനത്തിൽ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയറുപയോഗിച്ച് കാർ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും, ശക്തമായ ഒഴുക്കിൽ വാഹനം പുഴയുടെ ആഴത്തിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
സംഭവത്തെ തുടർന്ന് പുതുക്കാട് അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും സ്ഥലത്തെത്തി ഒഴുക്കിൽപ്പെട്ട കാറിനായി തെരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് വലിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Kerala
പത്തനംതിട്ട: മണിയാർ ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും തുറന്നുവച്ചിട്ട് നാളുകളേറെയായി. ഇതിനിടെ വരൾച്ച വന്നപ്പോൾ ജലസേചന പ്രക്രിയ മുടങ്ങി. മഴ ശക്തമായപ്പോൾ പത്തനംതിട്ട ജില്ലയിലും കുട്ടനാട് മേഖലയിലും പ്രളയ നഷ് ടം ഇരട്ടിപ്പിച്ചതും മണിയാർ തന്നെ എന്നുറപ്പിക്കാം.
ജലസേചന വകുപ്പിന്റെ മണിയാർ സംഭരണിയുടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്കാണ് കരാർ നൽകിയിരിക്കുന്നത്. സ്ലൂയിസ് വാൽവ് അടക്കം തുറന്ന് സംഭരണി പൂർണമായി ഇതിനായി തുറന്നിട്ടിരിക്കുകയാണ്. വേനൽക്കാലത്തെ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിർത്തിവച്ചിരുന്നു. മഴ വന്നതോടെ ജലസംഭരണിയിൽ വെള്ളം തടയപ്പെടുന്നില്ല. ഇതിന്റെ അപകടം മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാൻ അധികൃതരും ശ്രമിച്ചില്ല.
മണിയാറിനു മുകളിൽ കക്കാട്ടാറിൽ തന്നെയുള്ള കാരിക്കയം, അള്ളുങ്കൽ പദ്ധതികളുടെ നിലനില്പും മണിയാർ സംഭരണിയിൽ വെള്ളം തടയപ്പെടുന്നതിനനുസരിച്ചാണ്. മണിയാറിൽ വെള്ളം തടഞ്ഞ് ജലസേചനം നടത്തുന്നതിനൊപ്പം കാർബോറാണ്ടം കന്പനിക്ക് വൈദ്യുതി ഉത്പാദനത്തിനും നൽകുന്നുണ്ട്.
തകരാറിലായ ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ ആർഎം സിൻഹ ആൻഡ് കന്പനിക്ക് കരാർ നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. ആറുമാസത്തിനുള്ളിൽ നിർമാണജോലികൾ പൂർത്തീകരിക്കേണ്ടിയിരുന്നു. എന്നാൽ പാതിവഴിയിൽ നിർമാണം നിർത്തിവച്ചിരിക്കുകയാണ്. നിർമാണം പൂർത്തീകരിക്കണമെങ്കിൽ സംഭരണി പൂർണതോതിൽ വറ്റിക്കണമെന്നാണ് കരാറുകാർ പറയുന്നത്.
മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും മണിയാറിലെ പോരായ്മ ശ്രദ്ധിച്ചില്ല. മഴ ശക്തമായപ്പോൾ പന്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചവരും മണിയാറിൽ നിന്ന് ഒഴുക്ക് അവഗണിച്ചുവെന്നാണ് ആക്ഷേപം. മണിയാർ ഡാമിലൂടെ വെള്ളം കുതിച്ചൊഴുകിയതിനേ തുടർന്ന് വെള്ളിയാഴ്ച രാത്രി കക്കാട്ടാർ തീരത്തെ രണ്ട് വീടുകളാണ് തകർന്നത്. 15 വീടുകളിൽ വെള്ളം കയറി.
Kerala
തൃശൂർ: കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു. മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ഇതിനെത്തുടർന്ന്, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു.
ഇല്ലിക്കൽ റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും പ്രദേശത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയർന്നു. ഇതോടെ റാന്നി മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി. റാന്നിയിൽ വീണ്ടും വെള്ളംകയറാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നൽകിയ നിർദേശത്തിൽ പറയുന്നു.
അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലകളിൽ ഞായറാഴ്ച രാത്രി ജാഗ്രതാ അനൗൺസ്മെന്റ് നടത്തി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്ക് മിന്നൽപ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസത്തെ കനത്തമഴയ്ക്ക് പിന്നാലെ റാന്നി ടൗൺ ഉൾപ്പെടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. വ്യാപാരികൾക്കടക്കം വലിയ നാശനഷ്ടങ്ങളുമായി. ഞായറാഴ്ചയോടെയാണ് പലമേഖലകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയത്.
Kerala
നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു. നെടുമങ്ങാട് വേട്ടംപള്ളി പത്രംകോട് കിഴക്കുംകര വീട്ടിൽ അഖിൽ (33) ആണ് മരിച്ചത്.
ചെല്ലഞ്ചി ഭാഗത്ത് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. അഞ്ചംഗ സംഘമായാണ് അഖിലും സുഹൃത്തുക്കളും ചെല്ലഞ്ചിൽ എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം നദിയിൽ കുളിക്കാൻ ഇറങ്ങിയ അഖിൽ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു.
സുഹൃത്തുക്കൾ തെരച്ചിൽ നടത്താൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിൽ അഖിലിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം നിലവിൽ പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അച്ഛൻ: ഉദയകുമാർ.അമ്മ: ജലജ. സഹോദരൻ: രാഹുൽ.
International
ബുഡാപെസ്റ്റ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർത്തി യൂറോപ്പിലാകെ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗം ഡാന്യൂബിനെയും കൊല്ലുന്നു. യൂറോപ്പിലെ ഏറ്റവും വലിയ നദികളിലൊന്നായ ഡാന്യൂബിലെ ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്കു താഴ്ന്നു.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നാഷണൽ വാട്ടർ അഥോറിറ്റിയുടെ കണക്കെടുപ്പിൽ ഡാന്യൂബ് നദിയിലെ ജലനിരപ്പ് 23 സെന്റിമീറ്ററായി താഴ്ന്നതായി കണ്ടെത്തി. 2018ൽ രേഖപ്പെടുത്തിയ 33 സെന്റിമീറ്ററാണ് ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പ്. മേഖലയിൽ വരും ദിവസങ്ങളിലെ താപനില 38 ഡിഗ്രി സെൽഷസായി ഉയർന്നേക്കുമെന്നാണ് കരുതുന്നത്. അതിനാൽ വീണ്ടും നദിയിലെ ജലനിരപ്പ് താഴ്ന്നേക്കാമെന്ന ആശങ്കയിലാണ് അധികൃതർ. നദി വറ്റിവരണ്ടതിനെത്തുടർന്ന് വിനോദയാത്രയാനങ്ങളെല്ലാം പണിമുടക്കിലാണ്.
ഡാന്യൂബിലൂടെ വിനോദസഞ്ചാരികളുമായിപ്പോകുന്ന ക്രൂയിസ് കപ്പൽ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ചരക്കുകപ്പലുകളും പൂർണമായും സർവീസ് നിർത്തിയതായി ഹംഗറി ഗതാഗത മന്ത്രാലയം അറിയിച്ചു. ബൾഗേറിയയിലെ തുറമുഖനഗരമായ വിദിനിൽ കഴിഞ്ഞ ദിവസം നദിയിലുറച്ചുപോയ ക്രൂയിസ് കപ്പലിൽനിന്ന് 186 വിനോദസഞ്ചാരികളെ പോലീസ് പുറത്തെത്തിച്ചിരുന്നു. സെർബിയയിൽ, വടക്കൻ നഗരമായ നോവി സാഡിന് സമീപം നദിയിൽ നൂറുകണക്കിന് ചെറിയ ബോട്ടുകളും ഡസൻ കണക്കിനു ചരക്കുകപ്പലുകളും കുടുങ്ങി.
ഡാന്യൂബ് വറ്റിവരളുന്നത് വിവിധ രാജ്യങ്ങളിലെ ആണവോർജ ഉത്പാദനത്തെയും ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഡാന്യൂബിൽനിന്നുള്ള വെള്ളമാണ് ഈ രാജ്യങ്ങളിലെ ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്നത്. ബുഡാപെസ്റ്റിലെ മാർഗററ്റ് പാലം അധികൃതർ കഴിഞ്ഞ ദിവസം അടച്ചു.
നദിയിൽ വെള്ളം വറ്റിയതോടെ അടിത്തട്ടിൽ മറഞ്ഞുകിടന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി. ഇതിനു പിന്നാലെയാണു മാർഗററ്റ് പാലം അടച്ചത്.
National
ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. അഗ്നിശമന സേനയും സ്കൂബ സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയാണ് കുട്ടികൾ യമുനാനദിയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ നാല് പേരും അപകടത്തിൽപ്പെടുകയായിരുന്നു. ആദ്യം അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരും അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
National
തഞ്ചാവൂർ: കാവേരി നദീജലം പങ്കുവയ്ക്കൽ, മേക്കെദാട്ടു അണക്കെട്ടു നിർമാണം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്യിന് കർണാടക സർക്കാരിന്റെ ക്ഷണം ലഭിച്ചതായി തമിഴ്നാട് സർക്കാർ.
സംസ്ഥാനം ചർച്ചയ്ക്കു തയാറാണെന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു.
District News
മൂലമറ്റം: ജലന്തര്‍ സിറ്റിക്കു സമീപം നാച്ചാറിലെ കൊച്ചുകുറുംകയത്തില് വീണ രണ്ടര പവന്റെ സ്വര്‍ണമാല മൂലമറ്റം അഗ്നിരക്ഷാസേന മുങ്ങിയെടുത്തു. ബന്ധുവീട്ടില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശി ഫെബിന് കരോട്ടുമുണ്ടയ്ക്കലിന്റെ മാലയാണ് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ കയത്തിലേക്കു വീണത്. മാല നഷ്ടപ്പെട്ട ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
മൂലമറ്റത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. പത്തടിയോളം താഴ്ചയുള്ള, ചപ്പുചവറുകള്‍ നിറഞ്ഞ കയത്തില്‍ നടത്തിയ സൂക്ഷ്മമായ തെരച്ചിലിനൊടുവില്‍ ഫയര്‍ ഓഫീസര്‍ ഷിന്റോ ജോസ് മാല കണ്ടെടുത്തു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ ജിന്‍സ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ മനു ആന്റണി, എം.പി. സിജു, ഡി. റോയിമോന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. മാല തിരികെ ലഭിച്ച സന്തോഷത്തില്‍ ഫെബിനും കുടുംബാംഗങ്ങളും അഗ്നിരക്ഷാസേനയ്ക്കു നന്ദി അറിയിച്ചു.
National
ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഡൽഹിയിലെ അലിപൂർ മേഖലയിലെ ഹിരങ്കി ഗ്രാമത്തിന് സമീപമാണ് സംഭവം. അഞ്ചു കുട്ടികളാണ് നദിയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ നാലുപേർ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ എൻഡിആർഎഫ്, ഡൽഹി ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു. നിലവിൽ തിരച്ചിൽ തുടരുകയാണ്. ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: വിവാഹം കഴിഞ്ഞ് പതിനാറാം ദിവസം നവവധുവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.
രഘുവിപുര സ്വദേശിനിയായ ശ്രീദേവിയുടെ (21) മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെടുത്തത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ 26നാണ് ബദായൂൻ സ്വദേശിയായ യുവാവുമായി ശ്രീദേവിയുടെ വിവാഹം നടന്നത്.
എന്നാൽ വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി പിന്നീട് ഭർതൃഗൃഹത്തിലേക്ക് തിരികെ പോകാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ ഒമ്പതാം തീയതി വീട്ടുകാരോട് പറയാതെ പുറത്തുപോയ ശ്രീദേവിയെ കാണാതാവുകയായിരുന്നു. കുടുംബം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി നദിക്ക് സമീപത്തേക്ക് പോകുന്നത് കണ്ടതായി ചില ഗ്രാമവാസികൾ അറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
സ്ത്രീധന പീഡനമാണ് തന്റെ മകളുടെ മരണത്തിന് ഇടയാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശ്രീദേവിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Kerala
നിലന്പൂർ: മന്പാട് ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം എടവണ്ണ പാലത്തിന് സമീപത്ത് കണ്ടെത്തി. മന്പാട് ബീന്പുങ്ങൽ പനയംതൊടിക യാഷിക്ക് ബിനുവി (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് യാഷിക്ക് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയും ഇആർഎഫും നാട്ടുകാരും നാല് ദിവസം ഓടായ്ക്കൽ മുതൽ അരീക്കോട് വരെ പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് എടവണ്ണ പാലത്തിന് അൽപം മുകൾ ഭാഗത്തായി മതൃദേഹം കണ്ടെത്തിയത്.
മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മന്പാട് പുത്തൻ മസ്ജിദിൽ കബറടക്കി.
മക്കൾ: മുഹമ്മദ് ഐദിൻ ആദം, അൽഫൻ ആദം. പിതാവ്: ഷൗക്കത്തലി. മാതാവ്: മൈമൂന.
Kerala
എടക്കര: കള്ളാടിയിലുണ്ടായ മലയിടിച്ചിലിനെത്തുടർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പുയർന്നു. കഴിഞ്ഞ ദിവസം മുതൽ മുണ്ടേരി അതിർത്തി വനങ്ങളിലും വയനാട് ചൂരൽമല മേഖലയിലും കനത്ത മഴ പെയ്തിറങ്ങുകയാണ്. ഇന്നലെ രാവിലെ മുതൽ ചാലിയാർ പഴുയിൽ ജലനിരപ്പ് ഉയർന്നിരുന്നു.
ഉച്ചയോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. മുണ്ടേരി മുതൽ ചാലിയാർ പുഴയുടെ തീരങ്ങളിൽ അധിവസിക്കുന്ന ആളുകൾക്ക് ദുരന്ത നിവാരണ വിഭാഗവും മലപ്പുറം ജില്ലാ ഭരണകൂടവും പോത്തുകൽ പോലീസും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭീതിജനകമായ സാഹചര്യം നിലവിൽ ഇല്ലെന്നാണ് വിലയിരുത്തൽ.
2024ൽ മുണ്ടക്കൈ-ചൂരൽമല ദുരന്തമുണ്ടായപ്പോഴും ചാലിയാർ പുഴയാണ് ദുരന്തവാഹിനിയായി മാറിയത്.
Kerala
പേരൂര്‍ക്കട: വിമുക്തഭടനെ ആറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് വലിയവിള ടി.സി 6/2294 സംഗീതയില്‍ വിജയകുമാറിന്റെ മകന് ശ്രീനാഥ് (44) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് കുണ്ടമണ്‍കടവ് ദേവീക്ഷേത്രത്തിനു പിറകുവശത്തുള്ള ബലക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണും ഒരു വാച്ചും കടവിനു സമീപത്ത് ഉണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ശ്രീനാഥിനെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് കടവിനടുത്ത് ഒരു മരക്കൊമ്പില്‍ തങ്ങി നിൽക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. തിരുവനന്തപുരം ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.
Kerala
പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ 11.45 ഓടെ പിറവം പാലത്തിന് സമീപം ഐഎന്‍ടിയുസി കടവില്‍ വച്ചാണ് ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണന്റെ (60) മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ കാണാതായ മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോളുടെയും (43) കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ഇവരുടെ രണ്ടു വയസുള്ള മകന്റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്നും സന്തോഷത്തോടെ ഇറങ്ങുന്ന ദമ്പതികളുടെയും മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്. നാരായണന് നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്.
Kerala
പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. മുവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോള്‍ (43), ഇവരുടെ രണ്ടു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണനെയും (60) എട്ടു വയസുള്ള മകളെയും കണ്ടെത്തിയിട്ടില്ല.
അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിമോളുടെയും കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ആണ്‍കുഞ്ഞിന്റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഇവരില്‍ രണ്ടു പേര് മാത്രം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്.
പെണ്‍കുട്ടി ഇവിടെ അടുത്തുള്ള സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന് നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്. നാരായണനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഷിംല: ഇരുമ്പുപാലം തകർന്ന് ട്രക്ക് സത്ലജ് നദിയിൽ വീണു. നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ട്രക്ക് കടന്നുപോകുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റെക്കൊംഗ് പിയോയ്ക്കും ടാപ്രിക്കുമിടയിൽ ഉർണി ധങ്കിന് സമീപമാണ് സംഭവം.190 അടി നീളമുള്ള പാലത്തിലൂടെ മണൽ കയറ്റിവന്ന 10 ടയറുകളുള്ള ട്രക്ക് കടന്നുപോകുമ്പോഴായിരുന്നു അപകടം.
വാഹനത്തിൽ അമിതഭാരമുണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലം തകർന്നതോടെ കിന്നൂരിനെയും ലാഹൗളിനെയും സ്പിതിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ ബദൽ റൂട്ടുകളിലൂടെ തിരിച്ചുവിട്ടു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കുമരകം: പാലത്തിൽ നിന്നു തോട്ടിൽ വീണ വയോധികനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി. ചെങ്ങളം സൗത്ത് പതിനഞ്ചിൽച്ചിറയിൽ വിജയൻ (69) ആണ് തോട്ടിൽ വീണത്.
ചെങ്ങളം മഹിളാസമാജം പാലത്തിൽ നിന്നാണ് ഇയാൾ തോട്ടിലേക്ക് വീണത്. അനാരോഗ്യം മൂലം നടക്കാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്ന വ്യക്തിയാണ് വിജയൻ. അരയറ്റം ചേറിൽ താഴ്ന്നുപോയത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാട്ടുകാർക്ക് രക്ഷിക്കാനാകാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
District News
കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ടു ദിവസമായി കാണാതായ ആളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന് ഗോപി(54)യാണ് മരിച്ചത്. ഞായറാഴ്ച പകല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ മീന്‍പിടിക്കാന്‍ പോയിരുന്നു. കൂടെയുള്ളവര്‍ കരയില്‍ തിരിച്ചെത്തിയശേഷം ഗോപി വീണ്ടും വഞ്ചിയുമായി പോയി.
ഗോപി സാധാരണ രാത്രി വീട്ടില്‍ തിരിച്ചെത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ തിങ്കളാഴ്ച പുഴയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുന്നതിനിടെ ആവോലിച്ചാല്‍ പമ്പ് ഹൗസ് ഭാഗത്തെ കടവിന് സമീപം തീരത്തോട് ചേര്‍ന്ന് ഒഴുകിയെത്തിയ നിലയില്‍ വഞ്ചി കണ്ടു. വഞ്ചിയില്‍നിന്ന് പുഴയിലേക്ക് വീണതാകാമെന്നാണ് നിഗമനം.
പകല്‍ കൂലിപ്പണി ചെയ്ത ശേഷം രാത്രി വലയും ചൂണ്ടയും ഉപയോഗിച്ച് മീന്‍പിടിക്കാന്‍ പോകാറുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വൈകിട്ട് നേര്യമംഗലം അഗ്നി രക്ഷാസേന തെരച്ചിലിന് എത്തിയെങ്കിലും ഇരുട്ടും പ്രതിരോധ കാലാവസ്ഥയും കാരണം മടങ്ങി.
ചൊവ്വാഴ്ച രാവിലെ കോതമംഗലം, നേര്യമംഗലം സ്കൂബാ ടീം പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ പോത്തുപാറ ഭാഗത്ത് പുഴയിലെ പാറക്കെട്ടില്‍ തങ്ങിനില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. ഊന്നുകല്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി. അമ്മ: തങ്കമ്മ. സഹോദരങ്ങള്‍: രവി, നിസ.
National
പാറ്റ്ന: ബിഹാറിലെ ബേട്ടിയയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. ധനൗചി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. റൂറൽ വർക്ക്സ് വകുപ്പിലെ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ബേട്ടിയയിലെ ലാൽ സരയ്യ പഞ്ചായത്തിലാണ് അപകടമുണ്ടായത്.
പാലം ഒരു മാസം മുന്‍പ് തന്നെ തകർന്ന് തുടങ്ങിയിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് പാലത്തിൽ നിന്നു നദിയിലേക്ക് വീണിരുന്നതായും പ്രദേശവാസി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്. പെരുവംമൂഴി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ വച്ചാണ് വത്സല ഒഴുക്കില്‍ പെട്ടത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്കൂബ ടീമും ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല.
മോശം കാലാവസ്ഥ ആയതിനാല്‍ ബുധനാഴ്ച വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഒഴുക്ക് കൂടുതലായതിനാല്‍ തിരച്ചിലിനായി സ്കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിരുന്നില്ല.
Kerala
കൊച്ചി: മൂവാറ്റുപുഴയാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും കണ്ടെത്താനായില്ല. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) ആണ് ചൊവ്വാഴ്ച കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതാക്കടവില്‍ വച്ച് വയോധിക ഒഴുക്കില്‍പ്പെട്ടത്.
മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്കൂബ ടീമും ചൊവ്വാഴ്ച മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥ ആയതിനാല്‍ വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.
ഒഴുക്ക് കൂടുതലായതിനാല്‍ ഇന്ന് സ്കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിട്ടില്ല. ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയാറില്‍ വയോധികയെ ഒഴുക്കില്‍പെട്ട് കാണാതായി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സല (68) ആണ് ഒഴുക്കില്‍ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൂവാറ്റുപുഴ ലതാക്കടവില്‍ നിന്നാണ് വത്സല ഒഴുക്കില്‍ പെട്ടത്.
മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്കൂബ ടീമും തിരച്ചില്‍ നടത്തുകയാണ്. അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവം. അനുപമ വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കല്‍ ആറ്റിലെ പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Kerala
മലപ്പുറം: ഭാരതപ്പുഴയില്‍ വിദ്യാർഥി മുങ്ങി മരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീർ-റഹീന ദമ്പതികളുടെ മകന് മുഹമ്മദ് ബിലാലാണ് (14) മരിച്ചത്.
എവിഎസ് കടവിനരികില്‍ സുഹൃത്തുക്കളുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബിലാലിനെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് അഫ്നാന്(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.
ഇവർ ബിലാലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ബിലാലിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കളൂര്‍ നൂറുല്‍ ഈമാന്‍ മദ്റസയിലെയും ജിഎച്ച്എസ്എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരിമാര്‍: ഹുസ്ന, മുബീന.
Kerala
ഉപ്പുതറ: അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദസഞ്ചാരത്തിനെത്തിയ യുവാക്കളിൽ ഒരാൾ പെരിയാറ്റിലെ കയത്തിൽ മുങ്ങിമരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിനാണ് (17) മുങ്ങി മരിച്ചത്.
ഇന്നലെ 12.30നായിരുന്നു അപകടം ഉണ്ടായത്. കേറ്ററിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ ഒഴിവുദിവസം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. തൂക്കുപാലം കണ്ടശേഷം പെരിയാറ്റിലെ ചന്തക്കടവിലെത്തി. ഇവിടെനിന്ന് റീൽസ് ചിത്രീകരിച്ച ശേഷം കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഈ സമയം റോജിൻ കയത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാനെത്തിയപ്പോഴേക്കും കയത്തിൽ മുങ്ങിത്താണു. ഉടൻ തന്നെ സമീപവാസികൾ ഫയർ ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
റോജിൻ ഉൾപ്പെടെ ആറു പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനെത്തിയത്. ആർക്കും നീന്തൽ അറിയില്ലായിരുന്നു. മരിച്ച റോജിന്റെ മാതാവ് നിഷ ഇസ്രയേലിലാണ്. സഹോദരി റോസ് മരിയ നഴ്സിംഗ് വിദ്യാർഥി (ബംഗളൂരു). സഹോദരൻ റോഷിൻ ഒൻപതാം ക്ലാസ് വിദ്യാർഥി. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Kerala
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. ഊരുട്ടമ്പലത്ത് നിന്നും കാണാതായ കിളിക്കൂട്ടുകോണം സ്വദേശി സുഭദ്ര(95)യാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. അരുവിക്കര ആറിലെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
ചൊവ്വാഴ്ച രാവിലെ ആറിന്റെ കടവിൽ നിന്നും വസ്ത്രവും ബാഗും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്നുമാണ് മൃതദേഹം പുറത്തെടുത്തത്.
District News
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ആയിരവല്ലി കടവില്‍ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ശംഖുംമുഖം ടിസി 34/354 ജിവിആര്ആര്എ39 ബിനു ഹൗസില്‍ പരേതനായ ബനഡിക്ട് ഫെര്‍ണാണ്ടസ്-മാര്‍ഗ്രറ്റ് ദമ്പതികളുടെ മകന് മനു ബെന്‍ (32) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടുകൂടിയാണ് സംഭവം. മനു ബനും സുഹൃത്തുക്കളായ അഞ്ച് പേരും ചേര്‍ന്നാണ് ആയിരവല്ലി കടവില്‍ എത്തിച്ചേര്‍ന്നത്. സുഹൃത്സംഘത്തില്‍ മനുവിന് മാത്രമാണ് നീന്തല്‍ വശമില്ലാതിരുന്നത്.
വെള്ളത്തിലേക്കിറങ്ങി നീന്താന്‍ ശ്രമിക്കുന്നതിനിടെ ഉടന്‍തന്നെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ച് നാട്ടുകാരും വട്ടിയൂര്‍ക്കാവ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മനുവിനെ കണ്ടെത്താനായില്ല. ഒടുവില്‍ തിരുവനന്തപുരം നിലയത്തില്‍ നിന്ന് സ്കൂബ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ഉള്ളൂരിലെ ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു മനു ബെന്‍. ബിനു ബെന്‍, അനു ബെന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Kerala
കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍നിന്നു പെരിയാറിലേക്കു ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്കു ചാടുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചു.
തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
എന്താണ് ആത്മഹത്യയ്ക്കു പിന്നില്‍ എന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
District News
പേരാമ്പ്ര: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പാലേരി കൂനിയോട് പുഴയില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്വദേശിയായ പാലോളിപ്പറമ്പ് സിദ്ധാര്‍ഥ് (15) ആണ് മരിച്ചത്.
കൂനിയോട് ബന്ധു വീട്ടില്‍ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുട്ടി അലക്കാന്‍ പോയ അമ്മയോടൊപ്പം താന്തോന്നി കടവില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മേല്‍ നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതി ഫലം കാത്തിക്കുകയാണ് സിദ്ധാർഥ്. പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: ഷിബിന.
District News
ഇരിട്ടി: ബാരാപോൾ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി തൈക്കാട്ടിൽ ജിതിനാണ് (27) മരിച്ചത്.
തൈക്കാട്ടിൽ റിജോ - ജാൻസി ദമ്പതികളുടെ മകനാണ്. അപകടത്തിൽപ്പെട്ട സുഹൃത്ത് ഡിനോയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പായം പഞ്ചായത്തിലെ തെങ്ങോല കടവിലായിരുന്നു അപകടം. മരിച്ച ജിതിനും അഞ്ചു സഹൃത്തുക്കളുമാണ് കുളിക്കാൻ എത്തിയത്. ജിതിനും ഡിനോയും മറുകരയിലേക്ക് നീന്തുന്നതിനിടെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ ആയിരുന്ന ഡിനോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കയത്തിലെ അഞ്ചു മീറ്ററിലധികം ആഴം വരുന്ന സ്ഥലത്ത് നിന്നാണ് ജിതിനിനെ കണ്ടെത്തിയത്.
അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ വെള്ളത്തിനടിയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് ജിതിനിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ജിറ്റിയാണ് മരിച്ച ജിതിനിന്റെ സഹോദരി.
District News
നാദാപുരം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഊരത്ത് പന്നിവയല്‍ വള്ളിയുള്ള തറേമ്മല് കുറ്റിക്കാട്ടില്‍ ശ്രീജിത്തിന്റെ മകനും വേളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുമായ ഷാഹുല്‍ രാജ് ( കിച്ചു-18) ആണ് മരിച്ചത്.
വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞതിനുശേഷം ആറുപേരടങ്ങുന്ന സംഘം പശുക്കടവ് പൃക്കന്തോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഫയര്‍ഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേന പ്രവര്‍ത്തകരും രക്ഷാപ്രവർത്തനം നടത്തി ഷാഹുല്‍ രാജിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി അമ്മ: വിജി. സഹോദരന്: അമ്പാടി.
International
ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധിപേരെ കാണാതായി. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ബസ് പത്മ നദിയിലേക്ക് മറിഞ്ഞത്.
11 ഓളം യാത്രക്കാർ നീന്തി രക്ഷപെട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മറ്റൊരു വാഹനവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരിൽ ഭൂരിഭാഗംപേരും ഒരേകുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണെന്നാണ് സൂചന.
ക്രെയിനുകളുടെ സഹായത്തോടെ ബസ് നദിയിൽ നിന്നും പുറത്തെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങളും നദിയിൽ നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ സോഹെൽ റാണ പറഞ്ഞു.
കാണാതായവർക്കായി ഫയർഫോഴ്സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പോലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ധാക്കയിലേക്ക് പോകുകയായിരുന്ന ബസിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
കാസർഗോഡ്: കാസർഗോട്ട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്.
ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
സവാദിന്റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും നിലപാടറിയിച്ചു.
ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ചെർക്കള ഗവ. ഹയർസെക്കന്ററി സ്കൂൾ അധ്യാപകനാണ് സവാദ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
National
വാരണസി: ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയ ശേഷം ഭക്ഷണാവശിഷ്ടങ്ങൾ നദിയിൽ വളിച്ചെറിഞ്ഞ 14 പേരെ അറസ്റ്റ് ചെയ്തു. ബോട്ടിൽവച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാളിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇഫ്താർ വിരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഗംഗയിൽ മാലിന്യം നിക്ഷേപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജയ്സ്വാൾ ആരോപിച്ചു. യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആരാധനാലയം മലിനമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ, പൊതുശല്യം തുടങ്ങിയ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ജല മലിനീകരണം നിയന്ത്രണ നിയമവും കേസിൽ ചുമത്തിയിട്ടുണ്ട്. പ്രചരിച്ച വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.
District News
മാതമംഗലം: കുറ്റൂരിൽ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാർഥി മുങ്ങിമരിച്ചു. കുറ്റൂരിലെ ജിയുപി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥി ഷസാദ് (എട്ട്) ആണ് മരിച്ചത്. കുറ്റൂർ സ്വദേശി ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.പി. ഷെഫീഖ്-എം.പി. സാജിത ദന്പതികളുടെ മകനാണ്. സഹോദരി: ഷസ്ഫ.
Kerala
തൃശൂര്‍: ട്രെയിനില്‍നിന്നു ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസില്‍ നിന്നും പുഴലേക്ക് വീണത്. .
ദൂരെനിന്ന് സംഭവം കണ്ടുനിന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച സ്കൂബാ ടീം മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.
അങ്കമാലിയിലെ കരയാംപറമ്പില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
National
റായ്പുർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നദിയിൽ രണ്ട് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനകളുടെ ജഡം നദിയിലൂടെ ഒഴുകി നടക്കുകയായിരുന്നു. നാലുമാസത്തിനിടെ അഞ്ച് ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഘർഘോഡ വനമേഖലയ്ക്ക് സമീപമുള്ള കുർകുട്ട് നദിയിലാണ് ഇവയുടെ ജഡങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 19 ആനകളുടെ ഒരു കൂട്ടം ഇവിടെ സഞ്ചരിച്ചിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജഡം കണ്ടതിനെ തുടർന്ന് സമീപവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് സംഘം സ്ഥലത്തെത്തി ആനകളുടെ ജഡം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃഗഡോക്ടർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിയതോ, കുളിക്കുമ്പോഴോ ആനകൾ ചത്തത്തെന്നാണ് പ്രഥമിക നിഗമനം.
Kerala
കോട്ടയം: തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കയറ് പൊട്ടി മീനച്ചിലാറിൽ വീണ് യുവാവ് മരിച്ചു. പാലാ മുരിക്കുംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ കുമാർ ആണ് മരിച്ചത്.
പുലർച്ചെ നാലോടെയാണ് സംഭവം. താൻ മരിക്കാൻ പോകുന്നുവെന്ന് മകന് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചശേഷം പാലാ-പൊൻകുന്നം പാലത്തിൽ കയറ് കെട്ടി തൂങ്ങി മരിക്കാനായിരുന്നു ശ്രമം. ഇതിനിടെ കയറ് പൊട്ടി അനിൽ കുമാർ വെള്ളത്തിലേക്ക് വീണു.
ഈ സമയം ഇതുവഴി കടന്നുപോയ മീൻ വിൽക്കാൻ പോയവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
ചെറുതോണി: പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി. തടിയമ്പാടിന് സമീപം പെരിയാറിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം. മത്സ്യബന്ധനത്തിനായി വിരിച്ച വലയിലാണ് പെരുമ്പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തിയത്.
ഇതിൽ രണ്ടു പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നനിലയിലായിരുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർധിച്ചിട്ടുണ്ട്. വിഷാംശം കലർന്ന ജലമോ മലിനീകരണമോ ആയിരിക്കാം പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മീനുകളും ചത്ത് പൊങ്ങിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവമറിഞ്ഞ് ഇടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പാമ്പുകളുടെ പോസ്റ്റ്മോർട്ടം നടത്തിയാലേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണവും കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിലെ ഈ അസാധാരണ സംഭവം പരിസ്ഥിതി സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്.
Kerala
മാനന്തവാടി: കബനി നദിയുടെ കൈവഴികളില്‍ അപകടകാരിയായ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം. മേരി മാതാ കോളജ് ജന്തുശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വകുപ്പ് മേധാവി ഡോ.സനു വി. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
പ്ലാസ്റ്റിക് വസ്തുക്കള്‍, കോസ്മെറ്റിക് ഉത്പന്നങ്ങള്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ഇവ ജലസ്രോതസുകളില്‍ കലര്‍ന്നാല്‍ ചെറു ജലജീവികള്‍ ആഹാരമാക്കുകയും ഉയര്‍ന്ന ട്രോഫിക് തലങ്ങളിലേക്ക് അവ എത്തിച്ചേരുകയും ചെയ്യും.
ഇത് പിന്നീട് ആവാസ വ്യവസ്ഥയില്‍ ഗുരുതര മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ജൈവസമ്പത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. പനമരം, മാനന്തവാടി പുഴകള്‍ ചേരുന്ന കൂടല്‍ക്കടവ് ഭാഗത്താണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കൂടുതല്‍ കണ്ടത്.
ഏറ്റവും കുറവ് തിരുനെല്ലി, ബേഗൂര്‍ ഭാഗത്താണ്. മലിനീകരണ തോത് ദിനംപ്രതി കൂടുന്നതിനാല്‍ സ്ഥിതി ആശങ്കാജനകമാണെന്നു ഡോ.സനു പറഞ്ഞു. കോളജിലെ ഗവേഷണ വിദ്യാര്‍ഥിനി ശ്രുതി രാജീവന്, റിസര്‍ച്ച് ഇന്റേണ്‍ അലിന്ഡ ഷാജി എന്നിവരോടൊപ്പം കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരായ ഡോ.ജോര്‍ഫൈന്‍ ജോസഫ്,ഡോ.ലതിക സിസിലി തോമസ്, ഡോ. ഐശ്വര്യ പുരുഷോത്തമന്, നിര്‍മലഗിരി കോളജിലെ ഡോ.ജിംലി സി. ജേക്കബ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.
District News
കോഴഞ്ചേരി: വേനല്‍ക്കാലത്ത് പമ്പാനദിയില്‍ വെള്ളം കുറവെങ്കിലും കടവുകള്‍ പലതും അപകടക്കെണികളാണ്. ഇതു മനസിലാക്കാതെ നദിയിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മണല്‍ത്തിട്ടകളായി തോന്നിക്കുന്ന പല സ്ഥലങ്ങളിലും ആഴമേറിയ ചുഴികളാണ്. ഇതിലേക്ക് അകപ്പെടുന്നവരെ രക്ഷിക്കുക സാധ്യമല്ല.
വേനല്‍ക്കാലത്ത് നദിയില്‍ വിദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ കുളിക്കാനായി എത്താറുണ്ടെന്നും അപകടം മനസിലാക്കാതെയാണ് പലരും ഇറങ്ങുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സ്കൂൾ, കോളജ് വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്കൂളുകളില്‍ അധ്യയനവര്‍ഷാവസാന കാലയളവായതിനാല്‍ ഉച്ചകഴിഞ്ഞുള്ള സമയത്ത് കുട്ടികള്‍ പലപ്പോഴും ഉല്ലാസവേദികളായി തെരഞ്ഞെടുക്കുന്നത് നദീ തീരങ്ങളാണ്. തീരങ്ങളിലേക്ക് എത്തുന്നവര്‍ കുളിക്കാനായി നദിയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. നീന്തല്‍ വശമുള്ളവര്‍ക്കു പോലും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
വേനല്‍ക്കാലത്താണ് ജില്ലയിലെ നദികളില്‍ മുങ്ങിമരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ശ്രദ്ധേയം.
കണ്വന്ഷന് കാലയളവില്‍ ജാഗ്രത
മാരാമൺ, ചെറുകോലപ്പുഴ കണ്‍വന്‍ഷനുകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നതിനാല്‍ പമ്പയുടെ തീരങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും. മൂന്നുവര്‍ഷം മുമ്പ് മാരാമണ്‍ കണ്വന്ഷന് നഗറിനു തൊട്ടടുത്ത് രണ്ട് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ച സംഭവമുണ്ടായി. മാരാമണ്‍ കണ്വന്ഷന് നഗറിനോടു ചേര്‍ന്ന നദി ഭാഗങ്ങളിലെല്ലാം ആഴത്തിലുള്ള കയങ്ങളാണ്. ഇത്തരം സ്ഥലങ്ങള്‍ മനസിലാക്കാതെ കുളിക്കാനിറങ്ങിയാല്‍ അപകടത്തിനു സാധ്യതയുണ്ട്.
സുരക്ഷാ വേലി തീര്‍ത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതു വകവയ്ക്കാതെ നദിയിലേക്ക് ഇറങ്ങാറുണ്ടെന്നു പറയുന്നു. ചെറുകോല്‍പ്പുഴ കണ്വന്ഷന് നഗറിനോടു ചേര്‍ന്നു പമ്പയുടെ പല ഭാഗങ്ങളിലും അപകടക്കെണികളുണ്ട്.
പമ്പാനദിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കോഴഞ്ചേരി: പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്ങ് തടത്തില്‍ സൂര്യയുടെ മകന് നിരഞ്ജന് (18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സഹപാഠികളായ ആറ് വിദ്യാര്‍ഥികള്‍ കോഴഞ്ചേരി കീഴുകരയ്ക്ക് സമീപമുള്ള പമ്പ് ഹൗസിനു സമീപം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിരഞ്ജന് ഒഴുക്കില്‍പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വിട്ട് മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂബ ടീം അംഗങ്ങളും നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആറന്മുള എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും കോഴഞ്ചേരി പഞ്ചായത്ത് മെംബര്‍ ബിജോ പി. മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാ സേനയ്ക്കൊപ്പം പങ്കു ചേര്‍ന്നു.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. വെട്ടിപ്പുറം സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്.
നിരഞ്ജനെ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിരഞ്ജനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. മൂവരും പ്ലസ് ടു വിദ്യാർഥികളായിരുന്നു. കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Kerala
പത്തനംതിട്ട: അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. പന്തളം സ്വദേശി രാഹുൽ ഭവനിൽ രാഘവന്റെ മകൻ രാഹുൽ(33) ആണ് ആറ്റിൽ മുങ്ങി മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച വൈകുന്നേരം 3.30 ഓടെ അച്ചൻകോവിൽ ആറ്റിൽ മങ്ങാരം ഗവ. എൽ.പി സ്കൂളിലെ സമീപം മംഗലപ്പള്ളി കടവ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രാഹുലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ് സരസ്വതി, സഹോദരൻ ബിനു.
Kerala
തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാമനപുരം നദിയുടെ മേലാറ്റിങ്ങൽ ഉദിയറ കടവിലാണ് നാല് കുട്ടികൾ കളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്റെയും രണ്ടാമത് ഗോകുലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.
കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
District News
കോട്ടയം: പാറേച്ചാല്‍ പാലത്തില്‍നിന്നും ആറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം തിരുവാതുക്കല്‍ പാറേച്ചാല്‍ ബൈപാസ് റോഡിലായിരുന്നു സംഭവം.
അമ്പലക്കടവ് സ്വദേശിയായ യുവതിയാണ് ആറ്റില്‍ ചാടിയത്. പാലത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നെത്തിയ യുവതി പാലത്തില്‍നിന്നു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെയെത്തിക്കുകയായിരുന്നു. യുവതിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
International
മെൽബൺ: കുന്നോളം പ്രായം എന്നു നദികളെക്കുറിച്ചു പറയാറുണ്ടെങ്കിലും പലപ്പോഴും കുന്നുകളെക്കാള്‍ പ്രായം നദികള്ക്കുണ്ടാകാറുണ്ട്. ഭൂമിയിലെ മലനിരകളും സമതലങ്ങളും മാറിക്കൊണ്ടിരിക്കുമ്പോഴും ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒരേ പാതയിലൂടെ ഒഴുകുന്ന ഒരു നദിയുണ്ട്, അങ്ങ് ഓസ്ട്രേലിയയില്‍! ആ പുരാതന നദിയുടെ പേരാണ് ഫിങ്ക് (Finke River)! വെറുമൊരു നദിയല്ലിത്; മനുഷ്യൻ ജനിക്കുന്നതിനുമുന്‍പ്, ദിനോസറുകൾ ജനിക്കുന്നതിനു മുന്‍പ് ഒഴുകിത്തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നദി.
പ്രായം 300 ദശലക്ഷം വര്‍ഷം
തദ്ദേശീയമായ അറന്റ് ഭാഷയില്‍ -ലാരപിന്റ- എന്നറിയപ്പെടുന്ന നദിക്ക് ഏകദേശം 300 ദശലക്ഷം മുതല്‍ 400 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. അതായത്, ഭൂമിയിലെ കരഭാഗങ്ങള്‍ ഒന്നായിരുന്ന -പാന്‍ജിയ- കാലഘട്ടത്തില്‍തന്നെ ഈ നദി നിലവിലുണ്ടായിരുന്നു. വടക്കന്‍ ഓസ്ട്രേലിയയില്‍നിന്ന് ദക്ഷിണ ഓസ്ട്രേലിയയിലേക്ക് ഏകദേശം 640 കിലോമീറ്റര്‍ നീളത്തിലാണ് ഈ പുരാതന നദി വ്യാപിച്ചുകിടക്കുന്നത്.
മലകളെ വെട്ടിമാറ്റി ഒഴുകിയ നദി
ഫിങ്ക് നദിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും വലിയ സവിശേഷത അതിന്റെ ഒഴുക്കാണ്. സാധാരണയായി നദികള്‍ കഠിനമായ പാറക്കെട്ടുകളെ ചുറ്റിമാറി എളുപ്പവഴികളിലൂടെയാണ് ഒഴുകാറുള്ളത്. എന്നാല്‍ ഫിങ്ക് നദി, മക്ഡൊണല്‍ റേഞ്ചിലെ കഠിനമായ ക്വാര്‍ട്സൈറ്റ് പാറകളെ മുറിച്ചുകടന്നാണ് ഒഴുകുന്നത്.
ഇതിനെ ഭൗമശാസ്ത്രത്തില് -ആന്റിസിഡന്സ് (Antecedence) -എന്ന് വിളിക്കുന്നു. അതായത്, അവിടെ മലനിരകള്‍ രൂപപ്പെടുന്നതിനു മുന്‍പേ നദി ഉണ്ടായിരുന്നു. ഭൂമിക്കടിയിലെ ചലനങ്ങള്‍ മൂലം മലനിരകള്‍ ഉയര്‍ന്നു വന്നപ്പോള്‍, നദി അതിന്റെ ഒഴുക്കിന്റെ ശക്തികൊണ്ട് ആ മലകളെ മുറിച്ചുമാറ്റി സ്വന്തം പാത നിലനിര്‍ത്തി. മലകള്‍ വളരുന്നതിനനുസരിച്ച് നദി താഴേക്ക് മണ്ണ് അരിച്ചെടുത്ത് ആഴം കൂട്ടികൊണ്ടിരുന്നു എന്നര്‍ഥം.
Kerala
കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം കുന്നുകര തെയ്ക്കാനാത്ത് ബൈജു ശിവന്റെ മകന് ദേവസൂര്യ(14) ആണ് മുങ്ങി മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കൂള്‍ വിട്ട ശേഷം കൂട്ടുകാരുമൊത്ത് അങ്കമാലി-മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപമാണ് ദേവസൂര്യ കുളിക്കാനിറങ്ങിയത്. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടി പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
മറ്റ് കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ദേവസൂര്യയെ പുഴയില്‍ നിന്നും എടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
Kerala
കൊല്ലം: കൂട്ടുകാരനൊപ്പം കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്.
അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെട്ടു.
ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ചെമ്പ് (വൈക്കം): മൂന്നു വർഷം മുമ്പ് പുല്ലാന്തിയാർ കണ്ടിട്ടുള്ള ആരും കരുതിയിരുന്നില്ല, വള്ളം തുഴഞ്ഞു പോകാൻ കഴിയുന്ന, ഇറങ്ങിക്കുളിക്കാൻ കഴിയുന്ന ഒരു പുഴയായി ഇതു മാറുമെന്ന്. പുല്ലും പോളയും പായലും വളർന്നു തിങ്ങി നീരൊഴുക്കും തടസപ്പെട്ട് മരണത്തിന്റെ വക്കിലായിരുന്നു പുല്ലാന്തിയാർ. ഒൻപതു കിലോമീറ്റർ ദൂരമുണ്ട് പുല്ലാന്തിയാറിന്. മൂവാറ്റുപുഴ ആറിന്റെ കൈവഴി. പുല്ലു വളർന്നു കയറുകയും പോള നിറയുകയും ചെയ്തതോടെ ചെറു വള്ളത്തിൽപ്പോലും ഇതുവഴി യാത്ര അസാധ്യമായിരുന്നു.
ഒഴുക്കു നിലച്ചതോടെ പുഴയിൽ വെള്ളം മലിനമായി. ഇറങ്ങുന്നവർക്കു ചൊറിച്ചിലും അസ്വസ്ഥതയും. ഇങ്ങനെ ആകെ നാശത്തിന്റെ വക്കിൽ നിൽക്കുന്പോഴാണ് ഏനാദി ചുറുതുരുത്തിൽ അനിൽകുമാർ
പ്രധാനമന്ത്രി പ്രചോദനമായി
പ്രധാനമന്ത്രി നരേന്ദ്രമോദി ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുന്ന രംഗങ്ങൾ ടെലിവിഷനിൽ കാണുന്നത്. ഇതു കണ്ടതോടെ പുല്ലാന്തിയാർ വൃത്തിയാക്കാൻ ഒന്നു ശ്രമിച്ചാൽ എന്താണെന്നു തടിവെട്ട് തൊഴിലാളി കൂടിയായ അനിൽകുമാറിനു തോന്നി. പിന്നെ അതൊരു തീരുമാനവും നിശ്ചയദാർഢ്യവുമായി.
പിറ്റേന്നു മുതൽ രാവിലെ തന്റെ വള്ളത്തിൽ പുല്ലാന്തിയാറിൽ ഇറങ്ങി ശുചീകരണം നടത്തിത്തുടങ്ങി. ആരോടും പ്രതിഫലം ആവശ്യപ്പെടാതെ സഹായം തേടാതെ എല്ലാ ദിവസം രാവിലെ മുതൽ ഉച്ചവരെ പുല്ലാന്തിയാർ വൃത്തിയാക്കൽ അദ്ദേഹത്തിന്റെ ദിനചര്യയായി മാറി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും അനിൽകുമാർ തന്റെ ദൗത്യത്തിൽനിന്നു പിൻമാറിയില്ല.
District News
കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി അഗസ്റ്റിന്റെ മകൻ ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ കാണാതായതായി അങ്കമാലി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഷര്‍ട്ടും പാന്റ്സുമായിരുന്നു ധരിച്ചിരുന്നത്.
വിഷം കഴിച്ചശേഷം പുഴയിൽ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. കോതമംഗലം പോലീസ് എത്തി മേല്‍നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ബിനില്‍ വീടിന് സമീപത്തെ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയിൽ.
മാതാവ്: ജെസി. സഹോദരങ്ങള്‍: അനില്‍, സിനില്‍.
Kerala
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത്. രാവിലെയാണ് സംഭവം.
കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
നിലമ്പൂർ: നിലമ്പൂർ വനമേഖലയിൽ ചാലിയാറിൽനിന്ന് സ്വർണം അരിച്ചെടുക്കുകയായിരുന്ന ഏഴംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ്(56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങാ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി. സുന്ദരൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോട്ടർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ഇവർ സ്വർണം അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്നു. പ്രതികളിൽനിന്ന് തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ചിൽ പനയംകോട് സെക്ഷനിൽ ആയിരവല്ലിക്കാവ് വനത്തിലൂടെ ഒഴുകുന്ന ചാലിയാറിലാണ് സംഭവം.
വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റേഞ്ച് ഓഫീസർ പി. സൂരജിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. നടപടികൾക്ക് ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടു.
District News
അതിരപ്പിള്ളി: വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സുധീർ (55) ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചിന് കാലടി പ്ലാന്റേഷൻ 17-ാം ബ്ലോക്കിൽ ആണ് സംഭവം ഉണ്ടായത്.
സുഹൃത്തുമായി ഇവിടെ എത്തിയ സുധീർ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് പുഴയിൽ ഇറങ്ങിയെങ്കിലും ആഴമുള്ള ഭാഗമായതിനാലും അടിത്തട്ടിൽ പ്രളയത്തിൽ അടിഞ്ഞ മരങ്ങൾ കിടക്കുന്നതിനാലും ആളെ കണ്ടെത്താനായില്ല.
തുടർന്ന് ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു, മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
തൃശുർ: തൃശൂരിൽ പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ (30) ആണ് മരിച്ചത്.
ചാലക്കുടി പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അന്നനാട് ആറങ്ങാലി കടവിലാണ് അപകടം ഉണ്ടായത്.
അമ്മയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു കൃഷ്ണൻ. ബന്ധുവായ കുട്ടി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലിൽ (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ) ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ) നദികളിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.