x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌പെഷല്‍ ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്തുനിന്ന്


Published: April 5, 2026 01:29 AM IST | Updated: April 5, 2026 01:29 AM IST

പരവൂര്‍: രാജ്യത്തെ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് അസമിലെ ന്യൂ തിന്‍സൂക്കിയയിലേക്കാണ് പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

4,028 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ട്രെയിനിന്‍റെ യാത്ര 83 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂര്‍ത്തിയാകും.ട്രെയിന്‍ നമ്പര്‍ 06015 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂ ടിന്‍സൂക്കിയ ഇന്ന് വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.

അഞ്ചാം ദിവസം പുലര്‍ച്ചെ 4.30-ന് ന്യൂ ടിന്‍സൂക്കിയയില്‍ എത്തും.ട്രെയിന്‍ നമ്പര്‍ 06016 ന്യൂ ടിന്‍സൂക്കിയ - തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍ ഒമ്പതിന് രാത്രി എട്ടിന് ന്യൂ ടിന്‍സൂക്കിയയില്‍നിന്ന് പുറപ്പെട്ട് അഞ്ചാം ദിവസം രാവിലെ 7.45-ന് തിരുവനന്തപുരത്ത് എത്തും.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, പാലക്കാട്, വിജയവാഡ, ഭുവനേശ്വര്‍, ഖരഗ്പൂര്‍, ന്യൂ ജല്‍പായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്.

ആകെ 22 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക. രണ്ട്എസി ത്രീ ടയര്‍ കോച്ചുകള്‍.18 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍. ഭിന്നശേഷിക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയിലുള്ള രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അസമിലേയക്കും തിരിച്ചും ദീര്‍ഘദൂര യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാണ് റെയില്‍വേയുടെ പുതിയ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ്.

Tags : longest special train Thiruvananthapuram Assam Indian railway

Recent News

Corehub Up