x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉപയോഗം കുറഞ്ഞു

വെബ്ഡെസ്ക്
Published: August 9, 2026 03:17 AM IST | Updated: August 9, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ സംസ്ഥാനത്തിന് ആശ്വാസം.

മഴ ശക്തമായതിനു പിന്നാലെ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടായി. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ ശരാശരി പ്രതിദിന വൈദ്യുതി ആവശ്യകത 82.14 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഒരാഴ്ച മുൻപ് വരെ ഇത് ഏകദേശം 90 ദശലക്ഷം യൂണിറ്റായിരുന്നു.

ഈ മാസത്തെ ആദ്യത്തെ അഞ്ച് ദിവസങ്ങളിൽ 282 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭിക്കുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഏകദേശം 640 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ ജലം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തി.

ഇതോടെ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ മൊത്തം സംഭരണശേഷി ഏകദേശം 48 ശതമാനമായി ഉയർന്നു. സംഭരണത്തിലുള്ള വെള്ളത്തിൽനിന്ന് ഏകദേശം 1,987.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

കഴിഞ്ഞ വർഷം ഇതേസമയം 3,154 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളിൽ ഉണ്ടായിരുന്നത്.

Tags : WaterLevels Dams Rise Electricity usage decreases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up