കേരള നിയമസഭയുടെ അനുശോചനവുമായി മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ ചരമോപചാരപത്രം കൈമാറി
Sunday, March 19, 2023 1:04 AM IST
നിലന്പൂർ: 34 വർഷം നിലന്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാലു തവണ മന്ത്രിയുമായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ വിയോഗത്തിൽ കേരള നിയമസഭയുടെ അനുശോചനം അറിയിച്ചുകൊണ്ടുള്ള ചരമോപചാര പത്രം കൈമാറി. നിലന്പൂർ തഹസിൽദാർ എം.പി. സിന്ധു ആര്യാടൻ മുഹമ്മദിന്‍റെ വീട്ടിലെത്തി ആര്യാടന്‍റെ പത്നി പി.വി. മറിയുമ്മക്കാണ് ചരമോപചാര പത്രം കൈമാറിയത്.

ആര്യാടന്‍റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്, ഡെപ്യൂട്ടി തഹസിൽദാർമാരായ എ. സരിത കുമാരി, കെ.പി. പ്രമോദ്, നിലന്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ. ഗോപിനാഥ്, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, മുനിസിപ്പൽ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. ഷെറി ജോർജ് എന്നിവർ പങ്കെടുത്തു. 2022 ഡിസംബർ അഞ്ചിന് നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീർ അവതരിപ്പിച്ച ചരമോപചാരത്തിന്‍റെ പകർപ്പാണ് കൈമാറിയത്. 2022 സെപ്റ്റംബർ 25 നാണ് ആര്യാടൻ മുഹമ്മദ് അന്തരിച്ചത്.