തുവൂരില്‍ ലീഗ്-കോണ്‍ഗ്രസ് പോര് മുറുകുന്നു
Wednesday, May 1, 2024 8:13 AM IST
കരുവാരകുണ്ട്: തുവൂര്‍ ഗ്രാമപഞ്ചായത്തില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. യുഡിഎഫ് സംവിധാനത്തില്‍ ഭരണം പിടിച്ച പഞ്ചായത്തില്‍ ധാരണ പ്രകാരം മുസ്‌ലിം ലീഗ് പ്രതിനിധി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്.

17 ല്‍ 17 സീറ്റും നേടി യുഡിഎഫ് അധികാരം പിടിച്ചെടുത്ത പഞ്ചായത്ത് യുഡിഎഫിന്‍റെ ശക്തികേന്ദ്രമാണ്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവിടെ ലീഗ് കോണ്‍ഗ്രസ് പോര് ശക്തമാണ്. പഞ്ചായത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്. ലീഗിന് പത്തും കോണ്‍ഗ്രസിന് ഏഴും സിറ്റുകളുമാണുള്ളത്. സീറ്റ് അനുപാതത്തില്‍ അഞ്ച് വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 15 മാസം പ്രസിഡന്‍റ് സ്ഥാനം നല്‍കി. ഈ സ്ഥാനം വഹിച്ച ജ്യോതിക്കെതിരേ ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

ചൊവ്വാഴ്ച്ച ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ തിങ്കളാഴ്ച ജ്യോതി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ഇതേ കാലയളവില്‍ വൈസ് പ്രസിഡന്‍റായ ലീഗിലെ ടി.എ. ജലീലാകട്ടെ രാജിവച്ചതുമില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലീഗ് വിജയിക്കുമെന്നതില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ പ്രതിപക്ഷമില്ലാത്ത പഞ്ചായത്തെന്ന പേരും ഇല്ലാതാകും. എല്‍ഡിഎഫിന് ഒറ്റ സീറ്റുമില്ലാത്ത പഞ്ചായത്തില്‍ കോണ്‍ഗ്രസാകും പ്രതിപക്ഷമേറ്റെടുക്കുക. ഒരുമിച്ച് നിന്നാല്‍ മുഴുവന്‍ സീറ്റും പിടിച്ചെടുക്കാമെന്നും ഭിന്നിച്ച് നിന്നാല്‍ ഭരണം എല്‍ഡിഎഫിന് നല്‍കാമെന്നും തെളിയിച്ച പഞ്ചായത്താണ് തുവൂര്‍.