ഭരണ സമിതി എടുക്കാത്ത തീരുമാനം എഴുതിച്ചേർത്തു: സെക്രട്ടറിയെ ഉപരോധിച്ചു
Thursday, May 23, 2024 5:35 AM IST
മുക്കം: കാരശേരി പഞ്ചായത്തിൽ ഭരണ സമിതിയോഗത്തിൽ എടുക്കാത്ത തീരുമാനം പിന്നീട് എഴുതി ചേർത്തതായി ആരോപിച്ച് ഇടത് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മേയ് പതിനഞ്ചിന് ചേർന്ന ഭരണസമിതി യോഗത്തിൽ പതിനഞ്ചാം നമ്പർ അജണ്ടയായി ഉൾപ്പെടുത്തിയ പത്താം വാർഡ് അംഗം കെ.പി. ഷാജി നൽകിയ കത്ത് മാറ്റിവയ്ക്കാനുള്ള തീരുമാനത്തിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.

പിന്നീട് യോഗനടപടികൾ തുടരാൻ കഴിഞ്ഞിരുന്നില്ലെന്നും യോഗം അവസാനിപ്പിച്ച് പ്രസിഡന്‍റി ഇറങ്ങി പോവുകയും ചെയ്തതായും എൽഡിഎഫ് അംഗങ്ങൾ പറയുന്നു.

പിന്നീട് കരട് മിനുട്ട്സിലും രജിസ്റ്ററിലും പതിനഞ്ചാം നമ്പർ അജണ്ട മുതൽ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നതായും എന്നാൽ ചൊവ്വാഴ്ച ഇടത് അംഗങ്ങൾക്ക് ലഭിച്ച ഭരണസമിതി രജിസ്റ്ററിന്‍റെ കോപ്പിയിൽ എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായി കാണിക്കുകയായിരുന്നു എന്നും ഇടത് അംഗങ്ങൾ പറഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ ഇത് ചോദ്യം ചെയ്ത ഇടതുപക്ഷ അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.

ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം എസ്ഐ പ്രദീപിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനം രജിസ്റ്ററിൽ പ്രസിഡന്‍റ് എഴുതി ചേർത്തതാണെന്നും എട്ടാം വാർഡ് അംഗത്തിന് കത്ത് കൊടുക്കാതെ നടത്തിയ ഭരണസമിതി യോഗം അസാധുവാക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി ഇരുപത്തിയഞ്ചാം തീയതിക്കകം സ്വീകരിക്കാമെന്നും രേഖാമൂലം നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

പഞ്ചായത്ത് ഓഫീസിനു മുമ്പിൽ രജിസ്റ്ററിന്‍റെ കോപ്പി ഇടത് അംഗങ്ങൾ കത്തിക്കുകയും ചെയ്തു.