അടിസ്ഥാന വികസനം സ്വപ്നംകണ്ട് അങ്ങാടിക്കടവ്
Sunday, May 19, 2024 7:57 AM IST
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്തിന്‍റെ ഭരണ സിരാകേന്ദ്രമായ അങ്ങാടിക്കടവ് പതിറ്റാണ്ടുകളുടെ കഥപറയുന്ന കുടിയേറ്റ ഗ്രാമമാണ്. അഞ്ച് മലകളുടെ നാടായ അയ്യൻകുന്നിന്‍റെ റാണി എന്ന് വിശേഷിപ്പിക്കാവുന്ന അങ്ങാടിക്കടവെന്ന കൊച്ചുഗ്രാമം ഇന്ന് ഏറെ വളർന്നിരിക്കുന്നു. കർണാടക വനത്തിൽ നിന്നും ഉത്ഭവിച്ച് ഒഴുകിയെത്തുന്ന കുണ്ടൂർപുഴ അങ്ങാടികടവിനെ കൂടുതൽ സുന്ദരി ആക്കുന്നു.

റോഡും, പാലങ്ങളും, കെട്ടിടങ്ങളും, സ്കൂളും, കോളജും, ധനകാര്യ സ്ഥാപനങ്ങളും, ചെറുതും വലുതുമായ നിരവധി സ്ഥാപങ്ങളും കടന്നുവന്നെങ്കിലും പല അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ പിന്നിലേക്ക് പോയി. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങൾ വിലത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണവും കാരണം ഇന്ന് കൃഷി പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

നേരിടുന്ന വെല്ലുവിളികൾ

കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങളും കാർഷിക മേഖലയിലെ വില തകർച്ചയുമാണ് അങ്ങാടികടവിനെ ചുറ്റിപ്പറ്റിയുള്ള മലയോര പ്രദേശങ്ങളിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൃഷി ജീവിതോപാധിയാക്കിയ മലയോര ജനതക്ക് അവരുടെ നാണ്യ വിളകൾക്ക് സംഭവിക്കുന്ന ഉത്പാദന കുറവ് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തെങ്ങിന്‍റെ രോഗങ്ങൾ റബറിന്‍റെ വിലയിടിവ് തുടങ്ങിയ പ്രശ്ങ്ങൾ കർഷകനെ കടക്കെണിയിൽ തള്ളിവിടുന്നു.

മഴക്കാലമായാൽ ഉരുൾപൊട്ടൽ ഭീക്ഷണിയും വേനൽ കാലത്ത് അധികഠിന വരൾച്ചയും കാരണം കൃഷികൾ നശിക്കുന്നതും പതിവാകുന്നു. ഇതോടെ കർഷകർ കാർഷിക മേഖല ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണുളളത്.

ടൂറിസം സാധ്യതകൾ പ്രയോജനപെടുത്തുന്നില്ല

മലനിരകളാൽ സമ്പന്നമായ നാടിനെ ടൂറിസം സ്പോട്ടുകളായി വികസിപ്പിച്ചിട്ടില്ല. ഇക്കോടൂറിസത്തിലൂടെ അട്ടയോലി മല, പാറക്കാമല, കളിത്തട്ടുംപാറ, ചേട്ടായിപ്പാറ, ഈന്തുംകരി, ഉരുപ്പുംകുറ്റി, ബാരപോൾ എന്നിവയുടെ ടൂറിസം സാധ്യത അയ്യൻകുന്നിന് മികച്ച നേട്ടമായിരിക്കും.
അങ്ങാടിക്കടവ് വാണിയപ്പാറ രണ്ടാംകടവ് വഴി പൂക്കളം (കർണാടക) എന്നി സ്ഥലം വഴി മൈസൂർ ബംഗളൂരു ബദൽ പാത യാഥാർഥ്യമാക്കിയാൽ വികസനത്തിൽ മറ്റൊരു കുതിച്ചു കയറ്റം കൂടിയാകും. മലമുകളിലൂടെ കടന്നുപോകുന്ന പല മൺറോഡുകളും പ്രയോജനപ്പെടുത്തി ഓഫ്റോഡ് സവാരികൾ ഒരുക്കിയാൽ സാഹസികമായ യാത്രകൾ ഇഷ്ടപെടുന്ന ഒരുപറ്റം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. ഇതിലൂടെ പ്രദേശത്തിന്‍റെ വികസനത്തിനും വഴിയൊരുങ്ങും.

റോഡ് വികസനനവും അടിസ്ഥാന സൗകര്യങ്ങളും

കോടികൾ മുടക്കി റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡ് നിർമാണത്തിൽ ഗുരുതരമായ അപാകതകൾ നിലനിൽക്കുകയാണ്. പല സ്ഥലങ്ങളിലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തിരക്കേറിയ അങ്ങാടിക്കടവ് ടൗണിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സ്കൂൾ, കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അങ്ങാടിക്കടവിൽ സ്ഥിരം പോലീസ് സംവിധാനം ഇല്ലാത്തത് മറ്റൊരു ന്യൂനതയാണ്.

അടിയന്തിരഘട്ടത്തിൽ കരിക്കോട്ടക്കരിയിൽ നിന്നുവേണം പോലീസ് സംവിധനം അങ്ങാടിക്കടവിൽ എത്തിച്ചേരാൻ. ടൗണിൽ പൊതു ടോയിലറ്റ് സൗകര്യം ഇല്ലാത്തതും ടൗണിൽ എത്തുന്ന യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിൽ ആകുന്നു. പ്രദേശത്തെ ജനങ്ങളുടെ ആശ്രയമായ പിഎച്ച്സിക്ക് നല്ലൊരു കെട്ടിടം ഇല്ലാത്തത് കാരണം പരിമിതമായ സാഹചര്യത്തിൽ രോഗികളും ഉദ്യോഗസ്ഥരും വലയുകയാണ്.