തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി-വയോജന പങ്കാളിത്തം: മാതൃകയായി കാസര്‍ഗോഡ്
Tuesday, April 30, 2024 1:18 AM IST
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ ചരിത്രം കുറിച്ച് കാസര്‍ഗോഡ് ജില്ല. ആദ്യമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവിഷ്‌കരിച്ച, ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വയോജനങ്ങളെയും വോട്ട് ചെയ്യുന്നതിനായും തിരികെയും വാഹനത്തില്‍ എത്തിക്കുന്ന പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം വിജയകരമായി ആസൂത്രണം ചെയ്ത് ജില്ല ശ്രദ്ധേയമായി.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക കാല്‍വയ്പുകളാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിരുന്നത്. ഭിന്നശേഷിക്കാരായി വോട്ടര്‍ പട്ടികയില്‍ അടയാളപ്പെടുത്തിയവര്‍ക്കും 85 വയസ് കഴിഞ്ഞവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് സൗകര്യവും ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വയോജനങ്ങളെയും വോട്ട് ചെയ്യുന്നതിനായും തിരികെയും വാഹനത്തില്‍ എത്തിക്കുന്ന പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനവുമാണ് ഇതില്‍ പ്രധാനപ്പെട്ട രണ്ടു പദ്ധതികള്‍.

ഹോം വോട്ടിംഗ് രാജ്യത്താകമാനം ഒരേതരത്തിലാണ് സംവിധാനം ചെയ്തതെങ്കിലും പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനത്തിന് അത്തരത്തില്‍ കൃത്യമായ മാതൃക നിര്‍ദേശിക്കപ്പെട്ടിരുന്നില്ല. അതിനാല്‍തന്നെ ഒന്നാംഘട്ട വോട്ടെടുപ്പിലും രണ്ടാംട്ട വോട്ടെടുപ്പിലും രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം നടപ്പിലാക്കിയിരുന്നത്.

ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെ കോര്‍ത്തിണക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. പാലീയേറ്റീവ് കെയര്‍ യൂണിറ്റുകളിലെ വാഹനങ്ങളും അപര്യാപ്തമായ ഇടങ്ങളില്‍ ബഡ്സ് സ്‌കൂളുകളിലെയും വാഹങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്.

പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം ആവശ്യമായ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും വിശദാംശങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ മുഖേന ശേഖരിക്കുകയും അതുപ്രകാരം പാലീയേറ്റീവ് കെയര്‍ നഴ്സുമാര്‍ വാഹനത്തിന്‍റെ സമയപ്പട്ടിക മുന്‍കൂട്ടി പുറത്തിറക്കുകയും ചെയ്തു. വാഹനം അതത് ബൂത്ത് പ്രദേശത്തിന് അനുവദിച്ച സമയത്ത് ആശവര്‍ക്കര്‍മാരുടെ സഹായത്തോടെ ഭിന്നശേഷിക്കാരും വയോജങ്ങളുമായ വോട്ടര്‍മാരെ വീടുകളില്‍ നിന്നും കൊണ്ടുപോകുകയും വോട്ട് ചെയ്ത ശേഷം തിരികെ കൊണ്ടുവരികയും ചെയ്തു.

ഭിന്നശേഷിക്കാരുടെ സഹായത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സക്ഷം ആപ് വഴി ആവശ്യപ്പെട്ടവര്‍ക്കാണ് പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം വിഭാവനം ചെയ്തിരുന്നത് എങ്കിലും അത്തരത്തില്‍ പരിമിതപ്പെടുത്താതെ ഭിന്നശേഷി, വയോജന വോട്ടര്‍മാരോട് ആശാവര്‍ക്കര്‍മാര്‍ നേരിട്ട് അന്വേഷിച്ച് താത്പര്യം അറിയിച്ച എല്ലാവര്‍ക്കും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ താത്പര്യം അറിയിച്ചതും വീട്ടില്‍ സ്വന്തമായി വാഹനം ഇല്ലാത്തതും പരസഹായം ആവശ്യമായതുമായവരില്‍ ശാരീക അവശതകളും ആരോഗ്യപരമായ കാരണങ്ങളും കൊണ്ട് ചിലര്‍ അവസാന നിമിഷങ്ങളില്‍ പിന്മാറിയെങ്കിലും ആയിരത്തോളം വോട്ടര്‍മാര്‍ക്ക് ജില്ലയില്‍ ഇതിന്‍റെ പ്രയോജനം ലഭിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി. രാജിന്‍റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാരാണ് ജില്ലയില്‍ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചത്.