ജലസ്രോതസുകൾ വറ്റുന്നു; കുടിവെള്ള വിതരണം ആശങ്കയിൽ
Friday, May 3, 2024 1:46 AM IST
ചീമേനി: കാക്കടവ് തടയണയിൽ വെള്ളം തീരെ കുറഞ്ഞതോടെ ഇവിടെനിന്ന് കയ്യൂർ-ചീമേനി പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചു. ഏഴിമല നാവിക അക്കാദമിയിലേക്കും പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലേക്കുമുള്ള കുടിവെള്ളത്തിന്‍റെ വിതരണവും ഏതു നിമിഷവും നിലയ്ക്കുമെന്ന ആശങ്കയിലാണ്.

വരുംദിവസങ്ങളിൽ തന്നെ വേനൽമഴ കിട്ടിയില്ലെങ്കിൽ മലയോര പഞ്ചായത്തുകളിൽ മിക്കതിലും ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുമെന്ന നിലയാണ്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞു. അതതു പഞ്ചായത്തുകളുടെ ചെലവിൽ ലോറിയിൽ വെള്ളമെത്തിക്കുന്നതാണ് മലയോരത്തെ ഉൾപ്രദേശങ്ങളിലും കോളനികളിലുമുൾപ്പെടെ തെല്ലെങ്കിലും ആശ്വാസമാകുന്നത്.

വിവിധ പദ്ധതികൾക്കായി അനിയന്ത്രിതമായി വെള്ളമെടുക്കുന്നതുമൂലം കാക്കടവിൽ വെള്ളം തീരെ കുറയുകയാണെന്ന് ആഴ്ചകൾക്കു മുമ്പ് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. നാവിക അക്കാദമിയിലും സിആർപിഎഫ് ക്യാമ്പിലുമുൾപ്പെടെ വെള്ളം നിലച്ചാൽ സ്ഥിതി അതീവ ഗുരുതരമാകും.

ജില്ലയിൽ കയ്യൂർ-ചീമേനിക്കു പുറമേ മഞ്ചേശ്വരം, വോർക്കാടി, കുമ്പള പഞ്ചായത്തുകളിലും ജലസ്രോതസുകളിൽ വെള്ളം കുറഞ്ഞതുമൂലം പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം നിലച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പഞ്ചായത്തുകൾ ഈ ഗണത്തിലെത്തുമെന്നാണ് സൂചന. കുടിവെള്ളക്ഷാമം രൂക്ഷമായ ഇടങ്ങളിൽ അതതു പഞ്ചായത്തിന് അവയുടെ തനത് ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ വരെ ചെലവഴിച്ച് ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ സർക്കാർ അനുമതി നല്കിയിട്ടുണ്ട്. ജില്ലയിലാകെ 21 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഈ സംവിധാനം തുടങ്ങി. മലയോര മേഖലയിലെ മിക്കവാറും എല്ലാ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു.

എല്ലാവര്‍ക്കും കുടിവെള്ളം
ഉറപ്പുവരുത്തും: കളക്ടര്‍


കാസര്‍ഗോഡ്: ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയില്‍ മേയ് 31 വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സ്രോതസുകള്‍ ഉപയോഗിച്ച് വെള്ളം എത്തിക്കണം. കുടിവെള്ള പദ്ധതികള്‍, ജലനിധി പദ്ധതി, കുഴല്‍ക്കിണര്‍, പൊതുകിണര്‍ എന്നിവയും പരമാവധി ഉപയോഗിക്കണം.

ഏതെങ്കിലും പഞ്ചായത്തില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെങ്കില്‍ ബാവിക്കര പദ്ധതിയില്‍ നിന്ന് കുടിവെള്ളം ഉപയോഗിക്കാം. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നവര്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്രയും വേഗം അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി കൃഷ്ണയെ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പര്‍: 04994257700, 9446601700.

ജില്ലാ ദുരന്തനിവാരണ സമിതിയുടേയും പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോളനികളും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളമെത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പട്ടികവര്‍ഗ കോളനികളും മറ്റും സന്ദര്‍ശനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. മേയ് 31 വരെ ആവശ്യമായുള്ള ജലം ജില്ലയിലുണ്ടെന്നും മേയ് ആറ് മുതൽ മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെയ് ആറിനകം ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. ജില്ലയിലെ 25 പഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും കുടിവെള്ള വിതരണം നടത്തി വരുന്നുണ്ടെന്നും ആവശ്യഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് മറ്റു തദ്ദേശ സ്ഥാപനങ്ങളും സജ്ജമാണെന്ന് കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ.വി.ശ്രുതി ൈ മനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.സഞ്ജീവ്, നവകേരളം കര്‍മപദ്ധതി ജില്ലാ കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എ. ലക്ഷ്മി, ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.