പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഉണ്ണിത്താൻ
Sunday, May 5, 2024 1:11 PM IST
കാസർഗോഡ്: ബേഡകം പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിജയന്‍റെ മരണത്തിൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്‍റിനും സിപിഎം നേതാക്കൾക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

ചെമ്പക്കാട് എന്ന സ്ഥലത്തെ പോളിംഗ് ബൂത്തിൽ കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്‍റ് രതീഷ് ബാബുവിനെ സിപിഎം പ്രവർത്തകർ ബൂത്ത് വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചതിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം.ഉനൈസിനെ വ്യാജ പീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ ശ്രമിച്ചത്. ഇതിനുവേണ്ടി എഎസ്ഐ വിജയനുമേൽ സിപിഎം നേതൃത്വം സംസ്ഥാന ഭരണത്തിന്‍റെ ധാർഷ്ട്യത്തിൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു.

വ്യാജ പരാതിയാണെന്ന് മനസ്സിലാക്കിയ വിജയൻ തുടരന്വേഷണം നടത്തിയതിനുശേഷം മാത്രമേ നടപടി എടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉറച്ചുനിന്നു.

ഒടുവിൽ ഭരണകക്ഷി നേതാക്കളുടെ സമ്മർദം സഹിക്കാൻ കഴിയാതെ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ വിജയൻ പോലീസ് ക്വാട്ടേഴ്സിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. ന്യായവും നീതിയും നടപ്പിലാക്കാൻ ശ്രമിച്ച് നിയമസംഹിതയുടെ അന്തസ് ഉയർത്തിപ്പിടിച്ച് രക്തസാക്ഷിത്വം വരിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന നിലയിൽ വിജയൻ എന്നും സമൂഹത്തിന് മാതൃകയായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.