പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തിയിട്ടും ഏറ്റെടുക്കാത്തത് റോഡ് വികസനത്തിന് തടസമാകുന്നു
Saturday, May 11, 2024 1:29 AM IST
രാജപുരം: പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് പൂർണമായും ഏറ്റെടുക്കാത്തതിനാൽ വികസനം തടസപ്പെടുന്നതായി പരാതി. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിലാണ് ഇത്തരത്തിൽ പരാതി ഉയർന്നത്. നിലവിൽ പൂടംകല്ല് മൂതൽ പാണത്തൂർ ചെറങ്കടവ് വരെയുള്ള റോഡ് വികസനം നടന്നുകൊണ്ടിരിക്കുന്ന പല സ്‌ഥലത്തും ആവശ്യത്തിന് സ്‌ഥലം ഏറ്റെടുക്കാതെ വികസനം നടത്തുന്നതിനാൽ പലയിടത്തും പ്ലാൻ പ്രകാരമല്ല റോഡ് നിർമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ആക്ഷേപം.

ഇതുമൂലം പൂടംകല്ല് കള്ളാർ, പനത്തടി, ബളാംതോട് എന്നീ പ്രധാന ടൗണുകളിൽ വികസനം വഴിമുട്ടി എന്നും ആക്ഷേപമുണ്ട്. ഡിജിറ്റൽ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമിയുടെ അതിർത്തിക്കകത്ത് വരുന്ന കെട്ടിടങ്ങൾക്കും, മൂന്നു മീറ്റർ പരിധിക്കകത്തുള്ള നിർമാണങ്ങൾക്കും നിലവിൽ പഞ്ചായത്ത് കെട്ടിട നമ്പർ നൽകുന്നുണ്ട്. ഈ രീതിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങളുടെ നമ്പർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മലനാട് വികസന സമിതി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പാണത്തൂർ ചെറങ്കടവ് റോഡിൽ എസ്‌റ്റിമേറ്റ് പ്രകാരം 13.60 മീറ്ററിൽ റോഡ് നിർമാണം നടക്കുന്നുണ്ടെന്നും പുറമ്പോക്ക് ഭൂമിയിൽ ദൂരപരിധി ലംഘിച്ചുള്ള നിർമാണത്തിന് നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതർ ആണെന്നാണ് കെആർഎഫ്‌ബിയുടെ വിശദീകരണം.

അതേസമയം പല സ്‌ഥലത്തും റോഡിന് ആവശ്യമായ വീതി ഇല്ലെന്നും വളവുകൾ നിവർത്താതെ നിലവിലെ റോഡ് അലൈൻമെന്‍റിൽ തന്നെ നിർമാണം നടത്തുകയാണെന്നും മലനാട് വികസന സമിതി ഭാരവാഹികൾ ആരോപിക്കുന്നു. രാജപുരം, മാലക്കല്ല് എന്നിവിടങ്ങളിൽ നാലുവരി പാതയാണ് എസ്റ്റിമേറ്റിൽ പറയുന്നത്. എന്നാൽ, ഇതിനാവശ്യമായ രീതിയിലല്ല നിർമാണം നടക്കുന്നത് എന്നും ഇവർ പറയുന്നു.

റോഡ് കൈയേറി നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്കും മൂന്നു മീറ്റർ പരിധി പാലിക്കാത്ത നിർമാണ പ്രവർത്തനങ്ങൾക്കും മാനദണ്ഡങ്ങൾ പാലിച്ചു മാത്രം കെട്ടിട നമ്പർ നൽകാൻ അധികൃതർ തയാറാകണമെന്നും ഇല്ലെങ്കിൽ നിയമപരമായ വഴി തേടുമെന്നും മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബാബു കദളിമറ്റം, സെക്രട്ടറി ബി. അനിൽകുമാർ, ട്രഷറർ ആർ. സൂര്യനാരായണഭട്ട് എന്നിവർ അറിയിച്ചു.