ഒറീസയിൽ നിന്നും കൊ ണ്ടുവന്ന കഞ്ചാവുമായി അഞ്ചു പേർ പിടിയിൽ
Wednesday, May 22, 2024 10:59 PM IST
പുനലൂർ : പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ച് ഒറീസയിൽ നിന്നും ട്രെയിൻ മാർഗം തെന്മലയിൽ എത്തിക്കുകയും അവിടെനിന്നും ബൈക്കിൽ പുനലൂർ വിളക്കുവട്ടം എന്ന സ്ഥലത്ത് വീട് കേന്ദ്രീകരിച്ചു വില്പനയ്ക്കായി എത്തിച്ച രണ്ടര കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി.

ഇന്ദ്രജിത്, അരുൺജിത്, സൂരജ്, നിധീഷ്, സുധീഷ്, ഉമേഷ്‌, ബിജു ഹക്ക്, സജു, അഭിലാഷ്, ദിലീപ് കുമാർ, വിപിൻ ക്ലീറ്റസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം മുതൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന എൻഡിപിഎസ് ഡ്രൈവിന്‍റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം നടത്തിവരുന്ന റെയ്ഡുകളുടെ ഭാഗമായാണ് ഇവരെ പിടികൂടിയത്. തുടർന്നും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് മേധാവി സാബു മാത്യു അറിയിച്ചു.

വിളക്കുവെട്ടം കല്ലാർ പന്ത്രണ്ടേക്കറിലാണ് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.ഈ സമയം അഞ്ചു യുവാക്കളും ഇവിടെത്തന്നെയുണ്ടായിരുന്നു. വീടിനു മുകൾവശത്തും താഴെയും രണ്ടു പട്ടികളെ കാവൽ നിർത്തിയാണ് യുവാക്കൾ ഇവിടെ തമ്പടിച്ചത്. അതിസാഹസികമായാണ് പോലീസ് സംഘം പ്രതികളെ അറസ്റ്റു ചെയ്തത്.

ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇവർ കഞ്ചാവ് പൊതികളാക്കി വില്പനയ്ക്ക് തയാറാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ട്രെയിൻ മാർഗം വീട്ടിലെത്തിയ്ക്കുന്ന കഞ്ചാവ് പൊതികളാക്കി ഇവർ വില്പന നടത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.