പത്തനംതിട്ടയുടെ പ്ലസ്ടു വിജയത്തിനു തിളക്കക്കുറവ്
Saturday, May 11, 2024 3:33 AM IST
പത്തനംതിട്ട: പ്ലസ്ടു ഫലത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ജില്ലയുടെ സ്ഥാനം പതിനാലിൽനിന്നു പത്തിലേക്ക് ഉയർന്നപ്പോഴും കഴിഞ്ഞ വർഷത്തെ വിജയശതമാനം പോലും ഇത്തവണ പത്തനംതിട്ടയിലുണ്ടായില്ല.

സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ ഇത്തവണ വിജയശതമാനം കുറഞ്ഞുവെന്ന് ആശ്വസിക്കാമെങ്കിലും ഹയർ സെക്കൻഡറി പഠന നിലവാരം മെച്ചപ്പെടുത്താൻ പത്തനംതിട്ടയ്ക്ക് ഇപ്പോഴും ആയിട്ടില്ലെന്ന് സ്കൂൾ അടിസ്ഥാനത്തിൽ ഫലം വിലയിരുത്തുന്പോൾ വ്യക്തം.

ഇത്തവണ 81 സ്കൂളുകളിലാണ് പ്ലസ്ടു പരീക്ഷ നടന്നത്. 10,947 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും 10,890 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ ഉപരിപഠനത്തിനു യോഗ്യത നേടിയത് 8,161 പേരാണ്. വിജയശതമാനം 74.94. 2023ൽ 82 സ്കൂളുകളിലായി 11,249 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8,616 പേർ ഉപരിപഠന യോഗ്യത നേടിയിരുന്നു.

76.59 ശതമാനം വിജയവും ലഭിച്ചുവെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ ജില്ല ഏറ്റവും പിന്നിലായി. ഇത്തവണ എല്ലാ ജില്ലകളിലും വിജയശതമാനം കുത്തനെ കുറഞ്ഞപ്പോൾ പത്തനംതിട്ട പിടിച്ചുനിന്നുവെന്നതാണ് ആശ്വാസം. പത്തനംതിട്ടയിലെ ശതമാനത്തിലും കുറവുണ്ടായെങ്കിലും പത്താം സ്ഥാനം സംസ്ഥാന പട്ടികയിൽ ലഭിച്ചു.

നൂറു ശതമാനം വിജയം രണ്ട് സ്കൂളുകൾക്ക്

പത്തനംതിട്ട ജില്ലയിൽ ഇക്കുറി നൂറു ശതമാനം വിജയം അവകാശപ്പെടാനുള്ളത് രണ്ട് ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്കു മാത്രമാണ്. വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 36 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. പട്ടികജാതി, വർഗ വികസന വകുപ്പിനു കീഴിലുള്ള സ്കൂൾ അഭിമാനർഹമായ നേട്ടമാണ് കൈവരിച്ചത്.

സ്പെഷൽ സ്കൂൾ വിഭാഗത്തിലെ കുട്ടികൾ പരീക്ഷ എഴുതിയ മണക്കാല സിഎംഎസ് ഭാഗിക ശ്രവണ വിദ്യാലയത്തിനും നൂറു ശതമാനം വിജയം കൈവരിക്കാനായി. 25 കുട്ടികളാണ് ഇക്കുറി സ്കൂളിൽനിന്നു പരീക്ഷ എഴുതിയത്.

വിജയശതമാനത്തിൽ മുന്നിലെത്തിയത് അടൂർ ഗവൺമെന്‍റ് ഗേൾസ് എച്ച്എസ്എസാണ്. 79 കുട്ടികൾ പരീക്ഷ എഴുതിയതിൽ 77 പേരും ഉപരിപഠന യോഗ്യത നേടി. സ്കൂളിലെ സയൻസ് ബാച്ചിന് 100 ശതമാനം വിജയം ഉണ്ട്. രണ്ട് കുട്ടികൾ പരാജയപ്പെട്ടത് കൊമേഴ്സ് ബാച്ചിലാണ്. സ്കൂളിനു 97.47 ശതമാനമാണ് വിജയം.

പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസ് 97.22 ശതമാനം വിജയവുമായി എയ്ഡഡ് വിഭാഗത്തിൽ മുന്നിലെത്തി. 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 140 പേരും ഉപരിപഠന യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ കൂട്ടികൾ പരീക്ഷ എഴുതിയ അടൂർ ഗവൺമെന്‍റ് എച്ച്എസ്എസിലും പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിലുമായിരുന്നു.

അടൂർ ജിഎച്ച്എസ്എസിൽ 328 പേർ പരീക്ഷ എഴുതിയതിൽ 247 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 75.30. കാതോലിക്കേറ്റ് സ്കൂളിൽ 324 പേരാണ് പരീക്ഷ എഴുതിയത്. 247 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 76.23.

കുട്ടികളുടെ എണ്ണം താരതമ്യേന കുറവുള്ള സർക്കാർ സ്കൂളുകളിൽ പലതും വിജയശതമാനത്തിൽ പിന്നാക്കം പോയി. 34.88 ശതമാനം മാത്രം വിജയമുള്ള ഇടമുറി ജിഎച്ച്എസ്എസാണ് ഏറ്റവും പിന്നിലായത്.

അധിക ബാച്ചുകൾ

ജില്ലയിലെ ഹയർ സെക്കൻഡറി മേഖലയിൽ ബാച്ചുകൾ അധികമാണ്. പത്താം ക്ലാസ് വിജയികളേക്കാൾ കൂടുതൽ സീറ്റുകൾ ജില്ലയിലുണ്ടാകാറുണ്ട്. നിലവിൽ 13,200 സീറ്റുകൾ പ്ലസ് വണ്ണിനു ലഭ്യമാണ്.

കുട്ടികൾ ഇല്ലാത്തതു കാരണം ബാച്ചുകൾ നിർത്തുകയും ഹയർ സെക്കൻഡറി തന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്ത വിദ്യാലയങ്ങൾ പത്തനംതിട്ടയിലുണ്ട്. മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നതും നഗര മേഖലയിലുള്ളതുമായ സ്കൂളുകളിൽ കുട്ടികളുടെ തിരക്ക് കൂടുതലാണ്. എന്നാൽ, ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലേക്ക് കുട്ടികളെ ലഭിക്കാറുമില്ല. പത്താംക്ലാസ് പരീക്ഷ പാസാകുന്ന എല്ലാവർക്കും പ്രവേശനം നൽകിയാലും സീറ്റുകൾ ബാക്കി കിടക്കുന്ന സ്ഥിതിയാണ്.

ഏകജാലക പ്രവേശനമായതിനാൽ എസ്എസ്എൽസിക്ക് ഗ്രേഡ് കുറവായ കൂട്ടത്തോടെ വന്നെത്തുന്നത് ഗ്രാമീണ മേഖലയിലെ സ്കൂളുകളിലേക്കാണ് എത്തുന്നത്. ഇവർക്കാവശ്യമായ പഠന സൗകര്യം പലയിടത്തും ഉണ്ടാകാറില്ല.

അധ്യാപക തസ്തികകളിൽ താത്കാലിക നിയമനം

ഹയർ സെക്കൻഡറി ബാച്ചുകളിൽ ആവശ്യത്തിന് അധ്യാപകരില്ലാത്തത് അധ്യയനത്തെ ബാധിച്ചിരുന്നു. ബാച്ചുകൾക്ക് അംഗീകാരം നൽകാത്തതിനാൽ പലയിടത്തും അധ്യാപക നിയമനവും അംഗീകരിച്ചില്ല. താത്കാലികാടിസ്ഥാനത്തിലുള്ള അധ്യാപകരാണ് ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്തത്.

2018നുശേഷം എയ്ഡഡ് സ്കൂളുകളിൽ നിയമനം അംഗീകരിച്ചു നൽകിയിട്ടില്ല. ഹയർ സെക്കൻഡറി സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പത്തനംതിട്ട ജില്ലയ്ക്കായി ഒരു ഓഫീസ് ഇല്ല.

ചെങ്ങന്നൂരിലെ മേഖല ഡയറക്ടർ ഓഫീസിനു കീഴിലാണ് പത്തനംതിട്ട ജില്ലയിലെ സ്കൂളുകളുകളും. ഇക്കാരണത്താൽ തന്നെ പത്തനംതിട്ടയിലുണ്ടാകുന്ന വിഷയങ്ങൾ യഥാസമയം പരിഹരിക്കപ്പെടാറില്ല.

ആദ്യ പത്തിലേക്ക് എത്തിയതു നേട്ടമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് ആദ്യ പത്തിലേക്ക് പത്തനംതിട്ടയെ പിടിച്ചു കയറ്റാനായത് നേട്ടമെന്നു വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്ലസ്ടു ഫലം മെച്ചപ്പെടുത്താനായി ചില ശ്രമങ്ങൾ നടത്തിയിരുന്നു.

2017 മുതൽ ജില്ലാ പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്തതാണ്. പല പേരുകളിലായി അവതരിപ്പിച്ച പദ്ധതി പ്രവർത്തനങ്ങൾ പലപ്പോഴും കതിരിൽ വളംവയ്ക്കുന്നതു പോലെയായി. ഇത്തവണ നേരത്തെ തന്നെ പദ്ധതി പ്രവർത്തനം ആരംഭിച്ചിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി ഏറ്റെടുത്തു നടപ്പാക്കുന്നതാണ് പദ്ധതി.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് സ്പെഷൽ ക്ലാസുകളും പ്രത്യേകം തയാറാക്കിയ പുസ്തകങ്ങളുമൊക്കെ നൽകി മുന്പിലെത്തിക്കാനുള്ള ശ്രമമാണ് നടന്നത്.

പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ബാച്ചുകളിലേക്ക് കൂടുതലായി എത്താറുണ്ട്. പത്താം ക്ലാസിൽ വിജയശതമാനം ഏറിയതോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ഹയർ സെക്കൻഡറിയിലേക്ക് എത്തുന്പോൾ പ്രത്യേക പരിശീലനവും നല്കാറുണ്ട്.