ഉത്പാദനം മോശമായില്ല, വള്ളിക്കോട്ടെ കർഷകർക്ക് ആശ്വാസം
Thursday, May 23, 2024 4:16 AM IST
400 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു

കോന്നി: വള്ളിക്കോട്ടെ പാടശേഖരങ്ങളിൽനിന്ന് ഇക്കുറി സപ്ലൈകോ സംഭരിച്ചത് 400 ടൺ നെല്ല്. ഇടനിലക്കാരില്ലാതെ സപ്ലൈകോ നേരിട്ടു തന്നെയാണ് നെല്ല് സംഭരണം നടത്തിയത്. ഇക്കാരണത്താൽ ന്യായവില കർഷകരുടെ കൈകളിൽ നേരിട്ട് എത്തുമെന്ന പ്രത്യേകതയുണ്ട്.

കാലം തെറ്റി പെയ്ത മഴയും കത്തിയെരിഞ്ഞ വേനലും പലതവണയാണ് ഇവരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ചാണ് വള്ളിക്കോട്ടെ കർഷകർ മികച്ച വിളവ് നേടിയത്. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിൽ അഞ്ഞൂറ് ഏക്കറോളം പാടശേഖരങ്ങളുണ്ട്.

വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ, അട്ടത്തോട്, തട്ട പാടശേഖരങ്ങളിലായി 210 കർഷകരാണ് കൃഷി ഇറക്കിയത്. അപ്പർ‌കുട്ടനാട്ടിലും പന്തളം കരിങ്ങാലിപ്പാടത്തും ചൂടിന്‍റെ ആധിക്യം കാരണം ഇത്തവണ നെല്ലിൽ മങ്കായിരുന്നു കൂടുതൽ. ഉത്പാദനത്തെ ഇതു സാരമായി ബാധിച്ചു. എന്നാൽ, വള്ളിക്കോട്ട് ഇത്തരത്തിലൊരു പ്രതിസന്ധി ഉണ്ടായില്ലെന്നത് കർഷകർ പറഞ്ഞു. 480 ടൺ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. ഇതിൽ 400 ടണ്ണും സപ്ലൈകോ ഏറ്റെടുക്കുകയും ചെയ്തു.

മാറിമറിഞ്ഞ കാർഷിക കലണ്ടർ

കർഷകരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി പ്രതികൂല കാലാവസ്ഥ എത്തിയതോടെ ഇത്തവണ മകരകൃഷി ഇറക്കാൻ വൈകിയിരുന്നു. ഇതോടെ മകരത്തിൽ നടക്കേണ്ടിയിരുന്ന കൊയ്ത്ത് കുംഭത്തിലായി. കാലംതെറ്റിയ വിളവെടുപ്പ് നെൽസംഭരണം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്നുനിന്ന സാഹചര്യത്തിലാണ് കർഷകർക്ക് കൈത്താങ്ങായി സപ്ലൈകോ എത്തിയത്.

വേനലിനെത്തുടർന്ന് പാടശേഖരങ്ങൾ വിണ്ടുകീറിയതായിരുന്നു മകരകൃഷിക്കുണ്ടായ ആദ്യ പ്രതിസന്ധി. ഇടയ്ക്ക് എത്തിയ മഴയുടെ ആശ്വാസത്തിൽ പാടശേഖരങ്ങൾ ഉഴുതുമറിച്ച് വിത്ത് വിതയ്ക്കുന്നതിന് പാകമാക്കിയപ്പോഴാണ് കാലംതെറ്റി പെരുമഴ എത്തിയത്. ഇതോടെ വിത മുടങ്ങി.

ആദ്യഘട്ടത്തിൽ കൈപ്പട്ടൂർ പാടശേരത്തിൽ എറിഞ്ഞ നെൽവിത്തുകൾ നശിക്കുകയും ചെയ്തു. എന്നാൽ, മഴയും വെയിലും തീർത്ത നഷ്ടങ്ങളിൽ പതറാതെ കർഷകന്‍റെ കരളുറപ്പിലാണ് ഇത്തവണ വൈകിയാണെങ്കിലും മകരകൃഷി ഇറക്കി നൂറുമേനി വിളവ് നേടിയത്.