ഹരിതകർമസേനയ്ക്ക് റെയിൻകോട്ട് വിതരണം ചെയ്തു
Thursday, May 23, 2024 4:23 AM IST
പത്തനംതിട്ട: നഗരസഭയിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങൾക്കും റെയിൻകോട്ട് വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ റെയിൻകോട്ട് വിതരണം ഉദ്ഘാടനം ചെയ്തു.

ഹരിതകർമസേന വാതിൽപ്പടി സേവനത്തിലൂടെ ശേഖരിച്ച ഖരമാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകിയത് വഴി ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ അംഗങ്ങൾക്ക് തൊഴിൽദിനങ്ങളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്തു.

"എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം' എന്നതിന് മുൻ‌തൂക്കം നൽകി എല്ലാ വീടുകളിലും സേവനം നൽകുന്നതിനുള്ള നടപടികൾക്കു മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ നഗരസഭ നടത്തുന്നുണ്ടെന്നും നഗരസഭയിൽനിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ഹരിതകർമസേനയുടെ സേവന രസീത് നിർബന്ധമാക്കുമെന്നും ചെയർമാൻ പറഞ്ഞു.

യോഗത്തിൽ നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജെറി അലക്സ് അധ്യക്ഷത വഹിച്ചു.