പുലിപ്പേടിയിൽ നാട്: കൂടുതൽ കൂടുകൾ സ്ഥാപിക്കണം
Monday, April 29, 2024 3:26 AM IST
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ വളർത്തുമൃഗങ്ങളെ കൊന്ന പുലിയുടെ ആക്രമണഭീതി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. കരിങ്കുന്നം പഞ്ചായത്തിനു പുറമേ തൊടുപുഴ നഗരസഭാ പരിധിയിലും മുട്ടം പഞ്ചായത്തിലും പുലിയുടെ സാന്നിധ്യമുണ്ടായതായാണ് സൂചനകൾ.

ഇതോടെ പുലിയെ പിടികൂടാൻ മറ്റു മേഖലകൾ കേന്ദ്രീകരിച്ച് കൂടുകൾ സ്ഥാപിക്കണമെന്നും വനംവകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി.

ഇതിനിടെ ഇന്നലെയും വനംവകുപ്പിന്‍റെ കാമറയിൽ പുലിയുടെ ചിത്രം ലഭിച്ചത് ആശങ്ക വർധിപ്പിച്ചു. ഇല്ലിചാരിക്കു സമീപം അന്പലപ്പടിയിൽ സ്ഥാപിച്ചിരിക്കുന്ന കാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും പുലി ഇവിടെ എത്തിയതിന്‍റെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവിടെയും കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

കരിങ്കുന്നത്തിനു പുറമേ തൊടുപുഴയിലും

ഒന്നര മാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി പുലിപ്പേടിയിലാണ്. ഇതിനു പുറമേയാണ് തൊടുപുഴ നഗരസഭയിലെ 30-ാം വാർഡിൽ ഉൾപ്പെടുന്ന പാറക്കടവ് മഞ്ഞുമാവ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്.

ഇവിടെ കുറുക്കനെ ആക്രമിച്ചു കൊന്ന അജ്ഞാത ജീവി പുലി തന്നെയാണെന്നാണ് നിഗമനം. കരിങ്കുന്നം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാർ അതീവ ഭീതിയിലായി. പ്രദേശത്ത് പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥരും ഇവിടെയെത്തിയത് പുലി തന്നെയാണെന്ന നിഗമനത്തിലാണ്.

മുട്ടത്തും എത്തിയെന്ന്

മുട്ടം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. മുട്ടം പോളിടെക്നിക്കിനു സമീപം പുലിയെ കണ്ടതായി ചില ഇതര സംസ്ഥാന തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയിരുന്നു. കൂടാതെ തുടങ്ങനാട് ഭാഗത്തും പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.

പലരും നേരിട്ടു കണ്ടു

ഇല്ലിചാരിയിൽ വളർത്തു മൃഗങ്ങളെ കൊന്ന അജ്ഞാതജീവി പുള്ളിപ്പുലിയാണെന്നു വനം വകുപ്പിന്‍റെ കാമറയിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽനിന്നും തിരിച്ചറിഞ്ഞതോടെയാണ് ഇവിടെ നാട്ടുകാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായത്. ജനവാസ മേഖലകളിൽ രാത്രിയും പകലും പ്രദേശവാസികളായ പലരും പുലിയെ നേരിട്ടു കണ്ടു. കഴിഞ്ഞ മൂന്നിന് ഇല്ലിചാരി മലേപ്പറന്പിൽ സാബുവിന്‍റെ മകൾ അഞ്ജലി, മംഗലത്ത് പുത്തൻപുരയിൽ ബിജു ജോണ്‍ എന്നിവർ പുലിയെ കണ്ടിരുന്നു.

നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുകയും ചെയ്തു. ഇതിനുശേഷമാണ് വനംവകുപ്പ് കാമറ സ്ഥാപിച്ചത്. 16ന് കാമറ പരിശോധിച്ചപ്പോൾ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ ദൃശ്യം ലഭിച്ചു. ആറിനു പതിഞ്ഞ ചിത്രമാണിത്. പിന്നീട് ഇതു പുള്ളിപ്പുലിയാണെന്ന് വനംവകുപ്പ് സ്്ഥിരീകരിച്ചതോടെയാണ് ഇവിടുത്തെ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനുമേൽ ഭീതിയുടെ കരിനിഴൽ വീണത്. പിന്നീടും പലരുടെയും മുന്നിൽ പുലി പ്രത്യക്ഷപ്പെട്ടു.

കെണിയിൽ വീഴാതെ

കൂടു സ്ഥാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കൂട്ടിൽ കുടുങ്ങാതെ പുലി സ്വൈരവിഹാരം തുടരുകയാണ്. കൂട്ടിൽ ചത്ത കോഴിയെ ഇട്ടാണ് പുലിയെ കുടുക്കാൻ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലിയെ കുടുക്കാനുള്ള കൂടിനോടു ചേർന്ന് മറ്റൊരു കൂട്ടിൽ ആടിനെ കെട്ടിയിട്ടു. ജീവനുള്ള മൃഗത്തെ കാണിച്ച് പുലിയെ ആകർഷിക്കുകയും ആ മൃഗത്തിന് അപകടമില്ലാതെ പുലിയ പിടികൂടുന്ന സംവിധാനമാണിത്.

സ്വൈര ജീവിതം തടസപ്പെട്ടു

നാട്ടിലിറങ്ങിയത് പുലിയാണെന്ന് വ്യക്തമായതോടെ പ്രദേശവാസികളും ജാഗ്രതയിലാണ്. പകൽ പോലും വീടുകൾ പൂട്ടി അകത്തിരിക്കുകയാണ് നാട്ടുകാർ. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ അധികമാരും പുറത്തിറങ്ങുന്നില്ല.

അവധിക്കാലമായിട്ടും കുട്ടികളെ കളിക്കാൻ വിടുന്നില്ല. ജോലികൾക്ക് പോകുന്നവർ ഏറെയും രാത്രിക്കു മുന്പേ വീട്ടിലെത്തും. വളർത്തുമൃഗങ്ങളെ അഴിച്ചുവിടാതെ കെട്ടിയിട്ടിരുക്കുകയാണ്. ആട്, പശു തുടങ്ങിയവയ്ക്കായി പുല്ലുചെത്തിക്കൊണ്ടുവന്ന് കൊടുക്കുകയാണ്.

ഇല്ലിചാരിയിൽ കൂടും കാമറയും സ്ഥാപിച്ച മേഖലയിലേക്കുള്ള ജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

പുലിയെ പിടികൂടണം: ജനപ്രതിനിധികൾ

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ ഭീതി പരത്തുന്ന പുലിയെ ഉടൻ പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ് ആവശ്യപ്പെട്ടു. രണ്ടു മാസത്തോളമായി പ്രദേശം പുലിയുടെ ആക്രമണ ഭീതിയുടെ നിഴലിലാണ്.

വനംവകുപ്പ് കൂടു സ്ഥാപിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പുലി കെണിയിൽ വീഴാത്ത സാഹചര്യത്തിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുട്ടം പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി പരാതി ലഭിച്ച സാഹചര്യത്തിൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ച് ജനങ്ങളിൽ ഉണ്ടായിട്ടുള്ള ഭീതി അകറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
തൊടുപുഴ നഗരസഭയിൽ പാറക്കടവ് മഞ്ഞുമാവ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനാൽ വനംവകുപ്പ് ഇവിടെ കാമറ സ്ഥാപിക്കണമെന്ന് നഗരസഭാ അധ്യക്ഷൻ സനീഷ് ജോർജ് ആവശ്യപ്പെട്ടു.

പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂട് സ്ഥാപിക്കണമെന്നും ചെയർമാൻ സനീഷ് ജോർജും വാർഡ് കൗണ്‍സിലർ ആർ. ഹരിയും ആവശ്യപ്പെട്ടു.