കുടുങ്ങാതെ പുലി: കൂടു മാറ്റി സ്ഥാപിച്ചു
Tuesday, April 30, 2024 11:21 PM IST
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിൽ സ്ഥിരീകരിച്ചു. കരിങ്കുന്നത്തിനു പുറമെ തൊടുപുഴ നഗരസഭയിലെ പാറക്കടവ് മഞ്ഞുമാവ് ഭാഗത്തും മലങ്കര എസ്റ്റേറ്റിന്‍റെ ഭാഗമായ കാത്തോലിയിലുമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കാമറയിൽ പുലിയുടെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രദേശവാസികൾ അതീവ ഭീതിയിലാണ് കഴിയുന്നത്. അന്പലപ്പടി, പൊട്ടൻപ്ലാവ് മേഖലകളിലെ പാറക്കൂട്ടങ്ങൾക്ക് സമീപം സ്ഥാപിച്ച കാമറയിലാണ് വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞത്.

പാറക്കടവ് ഭാഗത്ത് കുട്ടിയും മലങ്കരയിൽ എസ്റ്റേറ്റ് ജീവനക്കാരനുമാണ് പുലിയെ കണ്ടത്. രണ്ടു സ്ഥലത്തും പരിശോധന നടത്തിയാണ് വനംവകുപ്പുദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

പൊട്ടൻപ്ലാവ് മേഖലയിലാണ് പുലി തന്പടിച്ചിരിക്കുന്നതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അതിനാൽ ഇല്ലിചാരി മലയിൽ പുലിയെ കുടുക്കാൻ വനംവകുപ്പ് സജ്ജമാക്കിയ കൂട് പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു. ഇന്നലെ വൈകുന്നേരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കൂട് സ്ഥാപിച്ചത്. നിലവിൽ പൊട്ടൻപ്ലാവ് മേഖലയിലാണ് പുലിയുടെ സാന്നിധ്യം കൂടുതലായുള്ളതെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. കൂട്ടിൽ ജീവനുള്ള ആടിനെ കെട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നത്.

ആടിനെ പിടിക്കും മുന്പ് തന്നെ പുലി കൂട്ടിലകപ്പെടുന്ന തരത്തിലുള്ള കെണിയാണിത്. പുലി ഉടൻ തന്നെ കെണിയിൽ കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരേ പുലി തന്നെയാണ് വിവിധ മേഖലകളിൽ ചുറ്റിത്തിരിയുന്നതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി ഇതിനോടകം കൊന്നു തിന്നിരുന്നു. ഇതിനു പുറമെ കുറുക്കൻമാരെയും കൊന്നു തിന്നിട്ടുണ്ട്.

തൊടുപുഴ നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ മാത്രം അകലെ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന് ജനജീവിതം ഭീതിയിലാഴ്ത്തിയിട്ടും വനംവകുപ്പിന് പുലിയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ പുലിയുടെ സാന്നിധ്യം സാധാരണ ഉണ്ടെങ്കിലും ലോറേഞ്ച് മേഖലകളിൽ അപൂർവമായാണ് പുലിയെ കാണപ്പെടുന്നത്. കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികളിൽ പലരും പകലും രാത്രിയും പുലിയെ കണ്ടതായി വനംവകുപ്പിനു വിവരം നൽകിയിട്ടുണ്ട്. ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പുലിയ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ടു.

ജനജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിനാൽ സർക്കാർ അലംഭാവമാണ് കാട്ടുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. പുലിയെ പിടികൂടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡീൻ പറഞ്ഞു.