രണ്ടാറിലും കിഴക്കേക്കരയിലും ജലവിതരണം മുടങ്ങൽ പതിവ്
Wednesday, May 1, 2024 7:08 AM IST
മൂവാറ്റുപുഴ: രണ്ടാർ, കിഴക്കേക്കര പ്രദേശങ്ങളിലാണ് പതിവായി കുടിവെള്ള വിതരണം മുടങ്ങുന്നത്. മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ നിലച്ച കുടിവെള്ള വിതരണം ഇന്നലെ രാത്രി വൈകിയും പുനരാരംഭിക്കാനായില്ല. വേനൽ ശക്തിപ്രാപിച്ചതു മുതൽ മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങുന്നത് പതിവാണെന്നാണ് ആരോപണം. വിതരണ കുഴൽ പൊട്ടലാണ് കുടിവെള്ളം നിരന്തരം മുടങ്ങുന്നതിനു പ്രധാന കാരണമായി പറയുന്നത്.

രണ്ടാർ-പയ്യന റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പലവട്ടം നാട്ടുകാർ ജല അഥോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. പ്രദേശത്ത് പലയിടത്തും ഇതുപോലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. കാലഹരണപ്പെട്ട പൈപ്പുകളാണ് മേഖലയിൽ കൂടുതലും.

പൈപ്പ് പൊട്ടുന്നതോടെ സമാന വലിപ്പത്തിലുള്ള പൈപ്പുകൾ ലഭിക്കാത്തതും അറ്റകുറ്റപ്പണി വൈകുന്നതിനു കാരണമാകുന്നു. ഇതിനു പുറമെ ജല അഥോറിറ്റി കരാറുകാരുടെ അനിശ്ചിതകാല പണിമുടക്കും അറ്റകുറ്റപ്പണിക്ക് ആളെ കിട്ടാത്തതും വിനയായി.

പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളേയും ഹോട്ടൽ അടക്കമുള്ള വ്യാപാര ശാലകളെയുമാണ് പ്രശ്നം പ്രതികൂലമായി ബാധിക്കുന്നത്. കുടിവെള്ള വിതരണം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജല അഥോറിറ്റി ഓഫീസിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.