കെഎസ്ഇബി ഓഫീസിലേയ്ക്ക് രാത്രി നാട്ടുകാരുടെ പ്രതിഷേധം
Wednesday, May 1, 2024 7:08 AM IST
ആലുവ: മുന്നറിയിപ്പില്ലാതെ ഇടവിട്ട് വൈദ്യുതി വിതരണം നിലയ്ക്കുന്നതിനെതിരേ കെഎസ്ഇബി ഓഫീസുകളിൽ അർധരാത്രി ജനങ്ങളുടെ പ്രതിഷേധം.

കഴിഞ്ഞ രാത്രി ആലുവ സെക്ഷന് കീഴിലുള്ള തോട്ടക്കാട്ടുകര, കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയെത്തി വൈദ്യുതി ഓഫീസുകൾ ഉപരോധിച്ചു. രണ്ടാം തവണയാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ വീട്ടമ്മമാർ ഓഫീസുകളിലെത്തി പ്രതിഷേധിക്കുന്നത്.

രാത്രി ഒന്പതിനും ഒന്നിനും ഇടയിൽ നാല് തവണയായി അരമണിക്കൂറിലേറെയാണ് വൈദ്യുതി നിലച്ചത്. കൊച്ചു കുട്ടികൾ ഫാനില്ലാതെ കരയുന്ന വിഷയവുമായാണ് വീട്ടമ്മമാർ സമര രംഗത്തു വന്നത്. കടുത്ത ചൂടായതിനാൽ ഉറങ്ങാൻ കഴിയാതെ വിഷമിക്കുമ്പോൾ അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുന്നത് ഫാനിന്‍റെ കാറ്റും ഇല്ലാതാക്കുകയാണെന്ന് സമരക്കാർ പരാതി പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധം ഭയത്ത് വൈദ്യുതി ഓഫീസിലെ വൈദ്യുതിയും വിച്ഛേദിച്ചാണ് ജീവനക്കാർ ഇരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരുടെ നിരന്തരമായ ഫോൺവിളി കാരണം വൈദ്യുതി ഓഫീസിൽ ഫോണിന്‍റെ റിസീവർ മാറ്റിവയ്ക്കുന്നതായി പരാതിയുണ്ട്.

വൈദ്യുതി ഉപഭോഗം കൂടിയതിനാൽ വിതരണ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതാണ് വൈദ്യുതി സ്തംഭനകാരണമെന്നും ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്.

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നതിനു പകരം മേഖല തിരിച്ച് സമയക്രമം പാലിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടയിൽ ജനപ്രതിനിധികളും ന്യായാധിപൻമാരും താമസിക്കുന്ന സ്ഥലങ്ങളിൽ പവർ കട്ട് ഒഴിവാക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.