കാരക്കാട്ടുമലയിലെ അനധികൃത മണ്ണെടുപ്പ്: പരിശോധനയ്ക്ക് ഡെപ്യൂട്ടി കളക്ടർ എത്തിയില്ല; അറിയിപ്പും നല്കിയില്ല
Thursday, May 23, 2024 4:48 AM IST
തിരുമാറാടി: കാരക്കാട്ടു മലയിൽ അനധികൃത മണ്ണെടുപ്പു നടത്തുന്നു എന്ന പരാതി സംബന്ധിച്ച് ഹൈക്കോടതി നിർദേശപ്രകാരം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

ഇന്നലെ രാവിലെ 10 ന് ഡെപ്യൂട്ടി കളക്ടർ കാരക്കാട്ട് മല സന്ദർശിക്കുന്നു എന്ന് കാട്ടി തിരുമാറാടി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, മണ്ണെടുപ്പ് നടത്തിവന്നിരുന്ന ആർയു ഹ്യൂമൻ ഫൗണ്ടേഷൻ ചെയർമാൻ എന്നിവർക്ക് രേഖാമൂലം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

അതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സന്ധ്യമോൾ പ്രകാശ് , ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവർ ഡെപ്യൂട്ടി കളക്ടറെ കാത്ത് രാവിലെ 11.30 വരെ നിന്നു.

തുടർച്ചയായി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ അന്വേഷിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. 11.45 ഓടെ ഫോണ്‍ എടുക്കുകയും ഡെപ്യൂട്ടി കളക്ടർ കാരക്കാട്ടുമല സന്ദർശനം റദ്ദ് ചെയ്തതായി അറിയിപ്പ് ലഭിക്കുകയുമുണ്ടായി. എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് പഞ്ചായത്ത് പ്രസിഡന്‍റ്, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, എന്നിവരുടെ ഫോൺ നന്പറുകൾ അറിയില്ലായിരുന്നു എന്ന് വിചിത്രമായ ന്യായമാണ് ഓഫീസിൽ നിന്ന് ലഭിച്ചത്.

ഇതിനെതിരെ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.അതേസമയം മണ്ണെടുപ്പുകാരനായ ആർയു ഫൗണ്ടേഷൻ ചെയർമാനെ ഡെപ്യൂട്ടി കളക്ടർ വരില്ല എന്ന് വിവരം ഇതേ ഓഫീസിൽ നിന്നും മുൻകൂട്ടി വിളിച്ചറിയിച്ചിരുന്നു.

പഞ്ചായത്തിലെ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃത മണ്ണെടുപ്പ് തടയണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡയറക്ടർ യാതൊരു കാരണവശാലും മണ്ണെടുപ്പ് അനുവദിക്കില്ല എന്ന് രേഖാമൂലമായ കത്ത് നൽകിയിരുന്നു.

ഇതിനെതിരെ ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ ചെയർമാൻ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഇതുസംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഡെപ്യൂട്ടി കളക്ടറോട് ആവശ്യപ്പെടുകയുമായിരുന്നു.