നിര്‍മാണത്തിലിരിക്കുന്ന ആസ്ഥാന മന്ദിരത്തില്‍ ഉപ്പുവെള്ളം കയറുന്നത് ഗുരുതര പ്രശ്‌നം: പ്രതിപക്ഷം
Thursday, May 23, 2024 4:48 AM IST
കൊച്ചി: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കൊച്ചി കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തിന്‍റെ ബേസ്‌മെന്‍റെ ഫ്‌ളോറില്‍ ഉപ്പ് വെള്ളം കയറുന്നത് ഗുരുതര പ്രശ്‌നമാണെന്ന പ്രതിപക്ഷം. കെട്ടിടത്തിന്‌ പൊട്ടല്‍ സംഭവിച്ചതുകൊണ്ടാകാം ഇത്തരത്തില്‍ ഉപ്പുവെള്ളം കയറുന്നത്. ഇത് കെട്ടിടത്തിന്‍റെ ബലക്ഷയത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറയും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എം.ജി.അരിസ്‌റ്റോട്ടിലുംപറഞ്ഞു.

വേനല്‍ കാലത്ത് പോലും ആറടിയോളം ഉപ്പുവെള്ളം ബേസ്‌മെന്‍റ ഫ്‌ളോറില്‍ കയറിയിട്ടുണ്ട്. ഇത്രയും ഗൗരവമുള്ള പ്രശ്‌നം നിലനില്‍ക്കുമ്പോഴാണ് ഒന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റ് ടൈല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.

ബേസ്‌മെന്റ് ഫ്‌ലോറില്‍ ഉപ്പുവെള്ളം കയറുമ്പോള്‍ കെട്ടിടത്തിന്റെ സ്ട്രക്ചര്‍ സ്‌റ്റെബിലിറ്റിയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് വിദഗ്ധ സമിതിയെക്കൊണ്ട്പരിശോധിക്കണം. ഉപ്പുവെള്ളം കയറുന്നത് അടിയന്തരമായി പരിഹരിച്ചശേഷം മാത്രമേ മറ്റു പ്രവര്‍ത്തികള്‍ക്ക് പണം ചെലവഴിക്കാവൂ എന്നും ഇരുവരും പറഞ്ഞു.