സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഇന്‍റേണല്‍ കമ്മിറ്റി നിര്‍ബന്ധം
Wednesday, May 22, 2024 1:48 AM IST
തൃശൂർ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികവും മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പ്രാഥമികമായി കേള്‍ക്കേണ്ടത് ഇന്‍റേണല്‍ കമ്മിറ്റി ആണെന്നും ഇതു നിര്‍ബന്ധമായും രൂപീകരിക്കണമെന്നും കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. ടൗണ്‍ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ.

എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതി പരിഗണിച്ചപ്പോള്‍, ഈ സ്‌കൂളില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമായി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കാൻ പോഷ് ആക്ട് അനുശാസിച്ചിട്ടുള്ള ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

വനിതാ കമ്മീഷന്‍ നിരന്തരം സെമിനാറും ശില്പശാലയും നടത്തി ബോധവത്കരണം നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്‍റേണല്‍ കമ്മിറ്റി കൃത്യമായി രൂപീകരിക്കുന്നില്ല.

ഇത്തരം പരാതികള്‍ക്ക് ഇന്‍റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് അടിസ്ഥാനം. ഇവ സമയബന്ധിതമായി രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 50,000 രൂപവരെ പിഴ ചുമത്താനാകുമെന്നും കമ്മീഷന്‍ അംഗം വ്യക്തമാക്കി.