കാഴ്ചപരിമിതി നേരിടുന്ന വയോധിക നീതിക്കായി നിരാഹാരത്തിനൊരുങ്ങുന്നു
Thursday, May 23, 2024 1:27 AM IST
അന്നമനട: ജീവിതത്തിന്‍റെ പരുക്കൻതലങ്ങളിലൂടെ കടന്നുപോകുന്ന വയോധിക തനിക്ക് ലഭിക്കേണ്ട അനുകൂല്യത്തിനു നേരെ മുഖംതിരിഞ്ഞുനിൽക്കുന്ന പഞ്ചായത്ത് അധികാരികൾക്കെതിരെ നീതിതേടി നിരാഹാരത്തിനൊരുങ്ങുന്നു.

അന്നമനട ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ താമസിക്കുന്ന കാഴ്ചപരിമിതി നേരിടുന്ന ശാന്ത രാജൻ എന്ന വയോധികയാണ് നീതിനിഷേധത്തിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. 30 വർഷം മുമ്പ് പഞ്ചായത്തിന്‍റെയും സുമനസുകളുടെയും കാരുണ്യത്തിൽ നിർമിച്ച വീട്ടിൽ ഇവർ ഒറ്റയ്ക്കാണ് താമസം.

വീടിനു ബലക്ഷയം വന്നുതുടങ്ങി. സുരക്ഷ ഉറപ്പാക്കുവാൻ വീടിനു പിൻഭാഗത്ത് മതിൽ നിർമിക്കാൻ ഫണ്ട് അനുവദിച്ച് ടെന്‌ഡർ നടപടി പൂർത്തീകരിച്ചെങ്കിലും നിർമാണം ഉണ്ടായില്ല. മഴ കനത്താൽ ഭീതിയോടെ മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂ. മഴ ശക്തമായാൽ പിൻഭാഗം ഇടിയാനുള്ള സാധ്യത കണക്കിലെടുത്തും ശാന്തയുടെ അപേക്ഷ പരിഗണിച്ചും ടെസി ടൈറ്റസിന്‍റെ നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 2019ൽ രണ്ടു കോളനികളിലെ ഇത്തരം നിർമിതികൾക്കായി നാലരലക്ഷം വകയിരുത്തിയിരുന്നു. ടെന്‌ഡർ നടപടികളും പൂർത്തിയാക്കി. എന്നാൽ ഒരിടത്തെ നിർമാണം മാത്രമേ കരാറുകാരൻ പൂർത്തിയാക്കിയുള്ളൂ.

ആദ്യം പരിഗണിക്കേണ്ട ശാന്തയുടെ ആവശ്യം ജലരേഖയായി. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റനാൾ മുതൽ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തന്‍റെ ദൈന്യത ബോധ്യപ്പെടുത്തുമെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ്. ക്ഷേമപെൻഷനായി ലഭിക്കുന്ന തുകയിൽനിന്നാണ് ഈ വയോധികയുടെ ജീവിതം മൂന്നാേട്ടുപോകുന്നത്.

പഞ്ചായത്തിൽ ഇതുമായി ബന്ധപ്പെട്ട് ശാന്ത ചെന്നപ്പോൾ എസ്.സി. വിഭാഗത്തിനാണ് ഇപ്പോൾ ആനുകൂല്യമുള്ളതെന്നും ജനറൽ വിഭാഗത്തിന് അനുവദിക്കുമ്പോൾ പരിഗണിക്കാമെന്ന നിലപാടിലായിരുന്നുവത്രേ പ്രസിഡന്‍റ്. തന്‍റെ ദുരവസ്ഥ ആവർത്തിച്ചതോടെ എസ്.സി. വിഭാഗത്തിലായാൽ ആനുകൂല്യം നൽകാമെന്ന് പ്രസിഡന്‍റ് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്നു ശാന്ത പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ ശാന്തയ്ക്ക് കിട്ടേണ്ടആനുകൂല്യം നൽകാൻ അന്നമനട പഞ്ചായത്തിനോട് പറഞ്ഞിട്ടും അത് നൽകാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നാണ് ശാന്ത ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയപക്ഷപാതമാണ് തന്‍റെ ആനുകൂല്യം നിഷേധിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റിനെ പ്രേരിപ്പിക്കുന്നതെന്നും ശാന്ത പറയുന്നു.

കാലവർഷം ശക്തമാകുന്നതിനുമുമ്പുതന്നെ ഫണ്ട് വകയിരുത്തി മതിൽകെട്ടി വീടിന്‍റെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് പ്രദേശവാസികൾക്കുള്ളത്. വാർധക്യത്തിന്‍റെ അസ്വസ്ഥതകൾ തളർത്തുമ്പോൾ കരുതലാകേണ്ട പഞ്ചായത്ത് അധികൃതരും ഭരണസംവിധാനങ്ങളും നിരാഹാരമടക്കമുള്ള സമരങ്ങൾക്ക് അവസരമൊരുക്കാതെ പരിഹാരം കാണണമെന്ന നിലപാടിലാണ് നാട്ടുകാർ.