ജലപാതയായി മണ്ണുത്തി ദേശീയപാത
Thursday, May 23, 2024 1:27 AM IST
മണ്ണുത്തി: മണ്ണുത്തി - പാലക്കാട് ദേശീയപാതയില്‍ വെള്ളക്കെട്ട് രൂക്ഷം. ഒറ്റ മഴപെയ്താല്‍ ജലപാതയായി മാറുന്ന സ്ഥിതിയാണ്. മണ്ണുത്തി, വെട്ടിക്കല്‍, മുല്ലക്കര ഭാഗങ്ങളിലാണു വെള്ളക്കെട്ട് ഏറെ രൂക്ഷമായിരിക്കുന്നത്.

ദേശീയപാതയുടെയും കാനയുടെയും അശാസ്ത്രീയ നിര്‍മാണമാണു വെള്ളക്കെട്ടിനിടയാക്കുന്നത്. വെള്ളക്കെട്ടുമൂലം അപകടസാധ്യതയും കൂടുതലാണ്. റോഡിനേക്കാള്‍ കാനയുടെ പാര്‍ശ്വഭിത്തി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കാനയിലേക്കു മഴവെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. വെള്ളക്കെട്ട് രൂക്ഷമായിട്ടും ഇതിനു പരിഹാരം കണ്ടെത്താന്‍ കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നോ ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.