ലക്നോ: രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്.
ബിജെപി പ്രവർത്തകനായ എസ്. വിസ്നേഷ് ശിശിർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിസ്നേഷിന്റെ ആവശ്യം ജനുവരി 28ന് ലക്നോവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി തള്ളിയിരുന്നു.
പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു നിരീക്ഷണം. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിസ്നേഷ് ഹൈക്കോടതിയെ സമീപിച്ചത്.