കോൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ വ്യാപക ക്രമക്കേട് നടന്നതായി പരാതി. ബിജെപിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ട് തടസപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഫാൽട്ടയിലെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. തൃണമൂൽ കോൺഗ്രസ് ആണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ തട്ടകമായ ഡയമണ്ട് ഹാർബറിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചതായാണ് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചത്. ഇതിനെ 'ഡയമണ്ട് ഹാർബർ മോഡൽ' ക്രമക്കേട് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഫാൽട്ടയിലെ ഹരിന്ദംഗ ഹൈസ്കൂളിലെ ബൂത്തിൽ ഇവിഎമ്മിലെ മൂന്നാമത്തെ ബട്ടൺ ടേപ്പ് വെച്ച് അടച്ച നിലയിലുള്ള വീഡിയോ ബിജെപി പുറത്തുവിട്ടു. ഈ ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
Tags : EVM tampering Bengal Repolling BJP Latest News