ചണ്ഡീഗഢ്:നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിൽ ആദ്യം നടപ്പിലാക്കുന്നത് മതപരിവർത്തന നിരോധന നിയമമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്നും മോഗയിൽ ബിജെപി സംഘടിപ്പിച്ച റാലിയിൽ അമിത് ഷാ വ്യക്തമാക്കി.
ഇതോടെ ശിരോമണി അകാലിദളുമായി സംഖ്യം സംബന്ധിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമായി. വരുന്ന തെരഞ്ഞെടുപ്പിൽ സ്വന്തം സർക്കാരുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്.
അധികാരം ലഭിച്ചാൽ മയക്കുമരുന്ന് വ്യാപനം അവസാനിപ്പിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. നിലവിലെ ക്രമസമാധാനനില കാണുമ്പോൾ ഇവിടെ ഒരു സർക്കാരുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചുള്ള റാലിയാണ് മോഗയിലെ കിള്ളി ചാഹ്ലാനിൽ നടന്നത്. ശിരോമണി അകാലിദളുമായി നേരത്തെ ബിജെപി സഖ്യത്തിലായിരുന്നു.