x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലേക്കു മാറ്റി


Published: June 10, 2026 03:02 AM IST | Updated: June 10, 2026 03:02 AM IST

ഭോപ്പാൽ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലേക്കു മാറ്റി. രണ്ടു സംഘമായിട്ടാണ് എംഎൽഎമാരെ ബംഗളൂരുവിലെത്തിച്ചത്.

മധ്യപ്രദേശിൽ മൂന്നു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റ് ബിജെപിക്കും ഒരെണ്ണം കോൺഗ്രസിനും ലഭിക്കാവുന്ന സാഹചര്യമാണുള്ളത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ നിലവിൽ 229 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 164 എംഎൽഎമാരുണ്ട്.

ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 58 ഫസ്റ്റ് പ്രഫറൻസ് വോട്ടാണു വേണ്ടത്. രണ്ടു ബിജെപി സ്ഥാനാർഥികളും ജയിക്കാൻ 116 വോട്ട് മതി. 48 വോട്ടുകൾ ബിജെപിക്ക് അധികമുണ്ട്. പത്തു കോൺഗ്രസ് വോട്ടുകൾ നേടിയാൽ ബിജെപിയുടെ മൂന്നാം സ്ഥാനാർഥിക്കും വിജയിക്കാനാകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് പ്രതിഷേധം

മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിക്കാനെത്തിയ നേതാക്കളെ തടഞ്ഞതിൽ പ്രതിഷേധം. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തെ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞതോടെ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് നേതാക്കൾ പ്രതിഷേധിച്ചു.

ഒരു മണിക്കൂറോളം നീണ്ട അനിശ്ചിത്വത്തിനൊടുവിൽ പരാതി കമ്മീഷന് കൈമാറിയ ശേഷമാണ് നേതാക്കൾ മടങ്ങിയത്.

Tags : Karnataka Congress MLAs transferred

Recent News

Corehub Up