x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കസേരയ്ക്കായി.., മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം ശക്തമാക്കി ഡി.കെ. ശിവകുമാർ


Published: November 20, 2025 12:27 PM IST | Updated: November 20, 2025 12:27 PM IST

ബംഗളൂരു: മുഖ്യമന്ത്രി പദത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കുകയാണ് ഡി.കെ. ശിവകുമാർ വിഭാഗം.

കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഡി.കെ. ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചു. ഒരു പദവിയിലും ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നാണ് പ്രതികരണം.

മുഖ്യമന്ത്രിസ്ഥാനം തുല്യമായി പങ്കിടാമെന്ന ഉറപ്പിലാണു സിദ്ധരാമയ്യ നേതൃത്വത്തിലെത്തിയതെന്നാണ് അധികാരമേറ്റ അന്നു മുതല്‍ ശിവകുമാര്‍ വിഭാഗം പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഡി.കെയുടെ പുതിയ സമ്മര്‍ദ്ദം.

Tags : D.K. Shivakumar Chief Minister Karnataka KPCC Chief Congress

Recent News

Corehub Up