പാർലമെന്റ് (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: അമിത് ഷാ സഭയിലെത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തിനിടെ ചര്‍ച്ചകൂടാതെ കേരളം എന്ന് പേരുമാറ്റിയ ബില്ലും നാഷണല്‍ കോ- ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പറേഷന് ഭേദഗതി ബില്ലും, ലോക്സഭയും ട്രൈബ്യൂണലുകളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാനുള്ള നാഷണല്‍ ട്രൈബ്യൂണല്‍സ് കമ്മീഷന് രൂപവത്കരണ ബില്ലും രാജ്യസഭയും ഇന്നലെ ചര്‍ച്ചകൂടാതെ ശബ്ദവോട്ടോടെ പാസാക്കി പിരിഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെറും 52 മിനിറ്റിനുള്ളില്‍ ഒമ്പത് ബില്ലുകളാണ് ലോക്സഭ പാസാക്കിയത്.
ശരാശരി ഒരു ബില്ലിന് ആറു മിനിറ്റില്‍ താഴെ സമയം. വെറും ഒരു മിനിറ്റിലാണ് പ്രധാനപ്പെട്ട ജനന-മരണ രജിസ്ട്രേഷന് ഭേദഗതി ബില്‍ പാസാക്കിയത്. ലോക്സഭ ഇതുവരെ പാസാക്കിയ 11 ബില്ലുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു ചര്‍ച്ച നടന്നത്.
രാജ്യത്ത് ദൂരവ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സുപ്രധാന ബില്ലുകളില്‍ ചര്‍ച്ച നടത്താന്‍ കഴിയുന്ന തരത്തില്‍ പൊതുധാരണയിലെത്താന്‍ സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും സ്പീക്കര്‍ ഓം ബിര്‍ള അഭ്യര്‍ഥിച്ചു.
Tags : NineBills Passed 52Minutes Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash