ന്യൂഡൽഹി: സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയിൽ യുവതീപ്രവേശന വിഷയത്തിൽ വാദം കേൾക്കും. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് സുപ്രീംകോടതിയിൽ ഒൻപതംഗ ബഞ്ച് യുവതീപ്രവേശനത്തിൽ വാദം കേൾക്കും.
ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെയാണ് യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിയെ എതിർക്കുന്നവരുടെ വാദം നടക്കുക. യുവതീപ്രവേശവിധിയെ എതിർത്തിട്ടില്ലാത്തതിനാൽ വോട്ടെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ വാദം നടത്തേണ്ടിവരില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആശ്വാസം.
സംസ്ഥാനം പോളിംഗ് ബൂത്തിലേക്കെത്തുന്ന ഏപ്രിൽ ഒൻപതിനും കേസ് പരിഗണിക്കുന്നുണ്ട്. സർക്കാർ യുവതീപ്രവേശന വിഷയത്തിലെടുക്കുന്ന നിലപാട് വോട്ടെടുപ്പിനെ ബാധിക്കാമെന്നതാണ് കേസ് തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമാകുന്നത്.
ആചാരങ്ങളിൽ കോടതി തീരുമാനമെടുക്കും മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ നിലപാടാണ് സംസ്ഥാന സർക്കാർ ആവർത്തിച്ചത്.
Tags : Sabarimala Supreme Court Left government new delhi