x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാമിൽ ഗൗരവ് ഗൊഗോയിക്കു കാലിടറി


Published: May 5, 2026 02:58 AM IST | Updated: May 5, 2026 02:58 AM IST

ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിക്ക് കാലിടറി. ഗോഗൊയ് തന്‍റെ രാഷ്‌ട്രീയ ജീവിതത്തിലാദ്യമായി തെരഞ്ഞെടുപ്പിൽ പരാജയം രൂചിച്ചു.

ബിജെപി നേതാവ് ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് കോൺഗ്രസ് അധ്യക്ഷനെ പരാജയപ്പെടുത്തിയത്. 23,182 വോട്ടിനായിരുന്നു പരാജയം. മൂന്നുതവണ എംപിയായ ഗോഗൊയ് പിതാവ് തരുൺ ഗൊഗോയിയുടെ പാത പിന്തുടർന്നാണ് രാഷ്‌ട്രീയത്തിലെത്തിയത്. ജോർഹാത് മണ്ഡലത്തിൽനിന്നും മത്സരിച്ച ഗൊഗോയ്ക്ക് 46,257 വോട്ടുകളാണ് നേടാനായത്.

69,439 വോട്ട് നേടിയ വെറ്ററൻ ബിജെപി നേതാവ് ഹിതേന്ദ്രനാഥ് തുടർച്ചയായ മൂന്നാം തവണയും മണ്ഡലം നിലനിർത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോർഹതിൽനിന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച ഗൊഗോയ് ഇത്തവണ നിയസഭയിലും മത്സരത്തിനിറങ്ങുകയായിരുന്നു.

ഇതോടെ ഗോഗൊയ്‌ക്കെതിരേ ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ രംഗത്തെത്തി.

ഗോഗൊയ്ക്കും ബ്രിട്ടീഷ് വംശജയായ ഭാര്യക്കും പാക്കിസ്ഥാന്‍റെ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുകയും ചെയ്തു.

എന്നാൽ, ആരോപണം ഗൊഗോയ് തള്ളി. ഇത്തവണ കോൺഗ്രസിന്‍റെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് ഗൊഗോയ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Tags : Gaurav Gogoi Assam Fell down

Recent News

Corehub Up