കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമസംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി ഹൈക്കോടതയിൽ.
പശ്ചിമബംഗാൾ ഒരു ബുൾഡോസർ രാജ്യമല്ലെന്നും നിയമവാഴ്ചയാണ് ഇവിടെ നിലനിൽക്കുന്നതെന്നും അവർ കൽക്കട്ട ഹൈക്കോടതിയിൽ വ്യക്തമാക്കി.
രണ്ടാം തവണയാണ് മമത ബാനർജി കോടതിയിൽ അഭിഭാഷകയായി ഹാജരാകുന്നത്. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ ചന്ദ്രിമ ഭട്ടാചാര്യ, കല്യാൺ ബാനർജി എന്നിവരും മമതയ്ക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകൾ പരിഗണിക്കവേയാണ് മമത നിലപാട് വ്യക്തമാക്കിയത്.
Tags : Mamata Bengal post election attacks not taking action