ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പുടിൻ പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി ഇന്ത്യയ്ക്കായാണ് ജീവിക്കുന്നത്. വിശ്വസിക്കാനാവുന്ന ഒരു സുഹൃത്താണ് മോദി. ഇത് താൻ ഏറെ ആത്മാർത്ഥതയോടെയാണ് പറയുന്നതെന്നും പുടിൻ പറഞ്ഞു. നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദേഹം വ്യക്തമാക്കി.
അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കും ഇതേ അവകാശമുണ്ടെന്നും പുടിൻ ആവർത്തിച്ചു. ഇരട്ട തീരുവ ഉൾപ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കൂട്ടിച്ചേർത്തു.