x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാൻ ഇത്തവണ കഷ്ണങ്ങളാകും; മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്


Published: April 7, 2026 05:50 PM IST | Updated: April 7, 2026 05:50 PM IST

ന്യൂഡൽഹി: കോൽക്കത്തയെ ആക്രമിക്കുമെന്ന പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ബംഗാളിനെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ പാക്കിസ്ഥാൻ കഷ്ണങ്ങളാകുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

അഞ്ച് പതിറ്റാണ്ട് മുൻപ് നടന്ന പാക്കിസ്ഥാൻ വിഭജനത്തിന്‍റെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിംഗ് ഖ്വാജ ആസിഫിന് മുന്നറിയിപ്പ് നൽകിയത്. പാക്കിസ്ഥാന്‍റെ പ്രകോപനപരമായ പ്രസ്‌താവനകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ശനിയാഴ്‌ചയാണ് ഖ്വാജ ആസിഫ് പ്രകോപനപരമായ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഇത്തരം പ്രകോപനപരമായ പ്രസ്താവന നടത്തരുതായിരുന്നു. 55 വർഷങ്ങൾക്ക് മുൻപ് പാക്കിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ അവർ അനന്തരഫലങ്ങൾ അനുഭവിച്ചതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ബംഗാളിനെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ പാക്കിസ്ഥാൻ ഇത്തവണ എത്ര കഷ്ണങ്ങളായി മാറുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

Tags : Rajnath Singh Pakistan bjp west bengal

Recent News

Corehub Up