ചെന്നൈ: തമിഴ്നാട്ടില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഭരണകക്ഷിയായ ഡിഎംകെ. കൊളത്തൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് എതിര്‍സ്ഥാനാര്‍ഥിയോട് ബഹുദൂരം പിന്നിലാണ്. ടിവികെ സ്ഥാനാര്‍ഥി വി.എസ്.ബാബു സ്റ്റാലിനേക്കാള്‍ 8000 ഓളം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
2021ല്‍, എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിന് ഇവിടെ വിജയിച്ചത്. ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്നു. നിലവില്‍ ടിവികെ സ്ഥാനാര്‍ഥി സെല്‍വം ഡിയേക്കാള്‍ 3000 ഓളം വോട്ടുകള്‍ക്ക് ഉദയനിധി സ്റ്റാലിന് മുന്നിലാണ്.
അതേസമയം 234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ ഭരണം പിടിക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്.
മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 105 സീറ്റുകളില്‍ വിജയ്യുടെ പാർട്ടിയായ ടിവികെ ലീഡ് ചെയ്യുന്നുണ്ട്. എഡിഎംകെ 64, ഡിഎംകെ 44 കോണ്‍ഗ്രസ് 3, ബിജെപി 3 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ലീഡ് നില.
Tags : mk stalin DMK tamilnadu election