x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽടിടിഇ സ്ഥാപകന് ആദരമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി, വിശദീകരണവുമായി ടിവികെ


Published: May 19, 2026 09:36 PM IST | Updated: May 19, 2026 09:36 PM IST

ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ് ആദരമർപ്പിച്ചതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. തമിഴ്‌നാട്ടിൽ ഭരണത്തിലിരിക്കുന്ന കക്ഷികൾ സാധാരണയായി പ്രഭാകരനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാറുള്ള പശ്ചാത്തലത്തിലാണ് വിജയ്‌യു‌ടെ ഈ നടപടി വലിയ ചർച്ചയാകുന്നത്.

ഈ വിഷയത്തിൽ കോൺഗ്രസിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് കാരണക്കാർ എൽടിടിഇ ആണെന്ന കാര്യം രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചുകൊണ്ടാണ് ബിജെപി വിമർശനം ഉന്നയിച്ചത്.

"മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി ആദരമർപ്പിച്ചിരിക്കുന്നു. കോൺഗ്രസിന് അധികാരത്തിൽ ഒരു പങ്ക് കിട്ടുന്നതുവരെ രാഹുൽ ഗാന്ധിക്ക് ഇതിൽ ഒരു പ്രശ്നവുമുണ്ടാകില്ല. ഡിഎംകെയും എൽടിടിഇ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ്, എന്നിട്ടും അവരുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല," ബിജെപി നേതാവ് കുറ്റപ്പെടുത്തി.

1991ലെ രാജീവ് ഗാന്ധി വധക്കേസിൽ പ്രഭാകരനെയാണ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചിരുന്നത്. ഈ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യയിൽ എൽടിടി.ഇക്ക് നിരോധനം ഏർപ്പെടുത്തിയത്. വിവാദങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രി വിജയ്‍യെ പ്രതിരോധിച്ച് അദ്ദേഹത്തിന്‍റെ പാർട്ടിയായ തമിഴക വെട്രി കഴകം രംഗത്തെത്തി. വിജയ് തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രഭാകരന്‍റെ പേര് എവിടെയും നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ശ്രീലങ്കയിൽ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ ആയിരക്കണക്കിന് തമിഴ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ട 'മുള്ളിവൈക്കൽ' ദുരന്തത്തെയാണ് അദ്ദേഹം അനുസ്മരിച്ചതെന്ന് പാർട്ടി വിശദീകരിച്ചു. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനെ ഓർമിക്കുക എന്നത് ഏതൊരു മനുഷ്യത്വമുള്ള നേതാവിന്‍റെയും കടമയാണെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ തമിഴരും ഇന്ത്യയിലെ ഒരു വിഭാഗം തമിഴ് ജനതയും മേയ് 18 'മുള്ളിവൈക്കൽ അനുസ്മരണ ദിനമായി' (തമിഴ് വംശഹത്യ അനുസ്മരണ ദിനം) ആചരിച്ചുവരുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നതിനാൽ സാധാരണയായി തമിഴ്‌നാട് മുഖ്യമന്ത്രിമാർ ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്യാറ്. എന്നാൽ പുതിയ മുഖ്യമന്ത്രി വിജയ്‍‌യുടെ ഈ നീക്കം തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Tags : Tamil Nadu CM Vijay LTTE Founder BJP Rahul Gandhi Latest News

Recent News

Corehub Up