x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള മുഖ്യമന്ത്രി ആരാകും? ഡൽഹിയിൽ സമവായ നീക്കം; സോണിയ ഗാന്ധിയും പ്രിയങ്കയും ചർച്ചയിൽ, പ്രഖ്യാപനം നാളെ ?


Published: May 12, 2026 12:21 PM IST | Updated: May 12, 2026 12:45 PM IST

ന്യൂഡൽഹി: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി ചർച്ചകളിൽ നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാൻ സോണിയ ഗാന്ധിയും ചർച്ചയിൽ നേരിട്ട് ഇടപെട്ടു. സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മുൻ കെപിസിസി അധ്യക്ഷന്മാരെ വിളിച്ചുവരുത്തി പ്രത്യേക ചർച്ചകൾ നടത്തിവരികയാണ്.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. "ചർച്ചകൾ വൈകുന്നതിൽ പ്രശ്നമില്ല, കൃത്യമായ ഒരു തീരുമാനത്തിൽ എത്തുക എന്നതാണ് പ്രധാനം," എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയിൽ ചർച്ചകൾ നടത്തി എല്ലാവർക്കും സ്വീകാര്യമായ ഒരാളെ തെരഞ്ഞെടുക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. തർക്കം പരിഹരിക്കാനായി മുൻ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെയാണ് ഡൽഹിയിലേക്ക് ഇവരെ അടിയന്തരമായി വിളിച്ചുവരുത്തിയത്.

ഇന്ന് നടക്കുന്ന വിശദമായ ചർച്ചകൾക്ക് ശേഷം നാളെയോടെ കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരടങ്ങുന്ന ഹൈക്കമാൻഡ് പ്രതിനിധികൾ ഇതിനോടകം തന്നെ കേരളത്തിലെ എംഎൽഎമാരിൽ നിന്ന് വ്യക്തിഗതമായി അഭിപ്രായം തേടിയിട്ടുണ്ട്.

സഖ്യകക്ഷികളുടെ പിന്തുണയും പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമാകും. അച്ചടക്ക ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണത്തിലാണ് ഡൽഹിയിലെ നേതൃത്വം.

 

Tags : Chief Minister Delhi Priyanka Gandhi Latest News

Recent News

Corehub Up