പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗക്കാരുടെയും വോട്ടുകൾ ഡെമോക്രറ്റിക് പാർട്ടിക്ക് നഷ്ടമായി എന്ന് പഠനം
ഏബ്രഹാം തോമസ്
Saturday, May 24, 2025 4:35 PM IST
വാഷിംഗ്ടൺ ഡിസി: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചു എന്ന് പല സ്ഥാപനങ്ങളും വിശകലനം നടത്തി റിപോർട്ടുകൾ പ്രസിദ്ധീകരിക്കുകയാണ്. ഏറ്റവും പുതിയതായി കാറ്റലിസ്റ്റ് എന്ന സ്ഥാപനം 2016 മുതൽ ശേഖരിച്ച വിവരങ്ങളും അവയുടെ വിശകലനവും റിപ്പോർട്ടും പുറത്തിറക്കി.
ആരൊക്കെ ആർക്കൊക്കെ വോട്ടു ചെയ്തു, ആരൊക്കെ വോട്ടു ചെയ്യാൻ പോകാതെ തെരഞ്ഞെടുപ്പ് ദിവസം വീട്ടിലിരുന്നു എന്ന് വിവരിക്കുകയാണ് കാറ്റലിസ്റ്റിന്റെ റിപ്പോർട്ട്. ഈ വർഷങ്ങൾക്കിടയിൽ വോട്ടിംഗ് ശൈലിയിൽ ഉണ്ടായ മാറ്റവും റിപ്പോർട്ട് പറയുന്നു.
"ദ വാട്ട് ഹാപ്പെൻഡ് ഇൻ 2024 റിപ്പോർട്ട്' വോട്ടിംഗ് ദിനത്തിൽ പോളിങ് സ്റ്റേഷനുകളിലേക്കെത്തിയവർ 2020ലെ പോലെ മൂന്ന് കോടി ജനങ്ങൾ ആയിരുന്നില്ല, മറിച്ചു ഇതിൽ കുറവായിരുന്നു എന്ന് പറയുന്നു. ഇത് 2012 ൽ സംഭവിച്ച കുറവിന് തുല്യമായിരുന്നു.
2012നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത് പോലെ ഡ്രോപ്പ് ഔട്ട് ഉണ്ടായിരുന്നു, അത് ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ട് പറഞ്ഞു. ഡ്രോപ്പ് ഔട്ട് ചെയ്യുന്നവർ ഡെമോക്രറ്റിക് വോട്ടർമാരായിരുന്നു, അവർക്കു പകരം പുതിയതായി വോട്ടു ചെയ്യാൻ എത്തിയവർ ഡെമോക്രറ്റുകൾ ആയിരുന്നില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2016 ൽ 2.4 കോടി വോട്ടർമാർ (ഡെമോക്രറ്റുകൾക്കു വോട്ടു ചെയ്തവരുടെ 57 ശതമാനം) ഡ്രോപ്പ് ഔട്കൾ ആയി. ഇവർക്ക് പകരം എത്തിയ 3.3 കോടി വോട്ടർമാരിൽ 55.3 ശതമാനം ഡെമോക്രറ്റുകൾ ആയിരുന്നു.
2020 ൽ 2.1 കോടി ഡ്രോപ്പ് ഔട്ട് വോട്ടർമാർ ഉണ്ടായി. ഡെമോക്രറ്റുകൾ 55.3 ശതമാനം. ഇവർക്ക് പകരം എത്തിയത് നാലു കോടി പുതിയ വോട്ടർമാർ. ഇവരിൽ 54.9 ശതമാനം ഡെമോക്രറ്റുകൾ. 2024 ലാണ് കാറ്റലിസ്റ്റ് ആദ്യമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള അനാലിസിസ് ആരംഭിച്ചത്.
ഇപ്രാവശ്യം ഡ്രോപ്പ് ഓഫ് വോട്ടർമാരെക്കാൾ (മൂന്ന് കോടി) കുറവായിരുന്നു പുതിയ വോട്ടർമാർ (2.6 കോടി). ഈ പുതിയ വോട്ടർമാർ അധികവും ഡെമോക്രറ്റുകൾ ആയരിന്നില്ല. 2024ലെ പുതിയ വോട്ടർമാരിൽ 48.5 ശതമാനം മാത്രമാണ് കമല ഹാരിസിന് വോട്ടു ചെയ്തത്. ഹാരിസിന്റെ നഷ്ടം ട്രംപിന്റെ നേട്ടമായി.
വാട്ട് ഹാപ്പെൻഡ് ഇൻ 2024 റിപ്പോർട്ട് ഡെമോക്രറ്റുകൾക്കു മിതത്വം പാലിക്കുവാനുള്ള ഒരു മുന്നറിയിപ്പായി മാറി. 2020 ലെ ബൈഡന്റെ പ്രകടനത്തോട് ഒരു വിഭാഗത്തിൽ നിന്നും ഉള്ള ഹാരിസിന് ലഭിച്ച പിന്തുണ കിട പിടിക്കുന്നതായില്ല.
പ്രതീക്ഷിച്ചതു പോലെ കറുത്ത വർഗക്കാരുടെ പിന്തുണ ഏറെ നഷ്ടമായില്ല. എന്നാൽ ലറ്റിനോ പുരുഷമാരുടെ വോട്ടുകൾ 12 പോയിന്റുകൾ കുറഞ്ഞു. 18 വയസ് മുതൽ 29 വയസ് വരെ പ്രായമുള്ളവരുടെ വോട്ടുകളും ആറു ശതമാനം കുറഞ്ഞു.
വെളുത്ത വർഗക്കാരായ സ്ത്രീകൾ മാത്രമാണ് ഹാരിസിന് കൂടുതലായി വോട്ടു ചെയ്തത്. ലറ്റിനോ സ്ത്രീകളും (ഏഴ് പോയിന്റുകൾ ), എഎപിഐ സ്ത്രീകളും (നാലു പോയിന്റുകൾ കുറവ് ) ഹാരിസിന്റെ വോട്ടുകൾ കുറച്ചു. അങ്ങനെ തുടർച്ചയായി രണ്ടാം തവണയും ഒരു സ്ത്രീ സ്ഥാനാർഥി പരാജയപെട്ടു എന്ന് റിപ്പോർട്ട് പറഞ്ഞു.
തുടർച്ചയായി കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും പോളിംഗ് സ്റ്റേഷനുകളിൽ എത്തി വോട്ടു ചെയ്ത സ്ത്രീകൾ ഇപ്രാവശ്യവും മാറി നിൽക്കാതെ വോട്ടു ചെയ്തു എന്ന് ഹാരിസിന്റെ നേടമായി എന്ന് പഠനം പറയുന്നു. ട്രംപ് തുടർച്ചയായി വോട്ടു ചെയ്യുന്നവരുടെ ഇടയിലും പുതിയതായി വോട്ടു ചെയ്തവരുടെ ഇടയിലും ഹാരിസിനെക്കാൾ പ്രിയങ്കരനായി.