കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്‍റെ സ്ഥാപകനും ഹാർവെസ്റ്റ് ഇന്‍റർനാഷനൽ മിനിസ്ട്രിയുടെ(എച്ച്ഐഎം) നേതാവുമായ പാസ്റ്റർ ചെ ആൻ കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു.

വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സാധാരണ ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. കഴിഞ്ഞാഴ്ചയാണ് പാസ്റ്റർ ചെ ആൻ കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കുള്ള തന്‍റെ ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചത്.

അദ്ദേഹത്തിന്‍റെ സഭ ഈ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ദീർഘകാലത്തെ ശുശ്രൂഷയ്ക്കും പ്രാർഥനകൾക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


ഞായറാഴ്ചത്തെ പ്രഖ്യാപനത്തിന് പുറമെ, വ്യാഴാഴ്ച ഒരു നെറ്റ്‌വർക്ക് കോളിൽ ആൻ സ്വകാര്യമായി നേതാക്കളുമായി ഈ വാർത്ത പങ്കുവച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലെങ്കിലും തന്‍റെ മുൻകാല നിയമപരവും ആത്മീയവുമായ പോരാട്ടങ്ങളെ ആൻ തന്‍റെ സ്ഥാനാർഥിത്വത്തിനുള്ള ഒരു തയാറെടുപ്പായി ചൂണ്ടിക്കാട്ടി.