കുടുംബങ്ങൾ മനുഷ്യകുലത്തിന്‍റെ ഭാവി: ലെയോ മാർപാപ്പ
Monday, June 2, 2025 11:15 AM IST
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്‍റെയും സ്രോതസും മനുഷ്യകുലത്തിന്‍റെ ഭാവിയും കുടുംബങ്ങളാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്‍റെ പ്രാർഥന ഉൾക്കൊള്ളുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ജീവന്‍റെ സ്രഷ്ടാവായ ദൈവത്തിന്‍റെ സ്നേഹത്തിൽനിന്നാണ് ഐക്യവും രക്ഷയും സംജാതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യേശു നല്കുന്ന ഈ ഐക്യം ഒന്നാമതായി ഒരു ദാനമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ജൂബിലിവർഷത്തോടനുബന്ധിച്ച് കുടുംബം, കുട്ടികൾ, മുത്തശ്ശീമുത്തച്ഛന്മാർ, വയോജനങ്ങൾ എന്നിവരുടെ ജൂബിലി യാഘോഷ സമാപനത്തിന്‍റെ ഭാഗമായി സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാർപാപ്പ. ചത്വരം നിറഞ്ഞുകവിഞ്ഞ വിശ്വാസീസമൂഹം ആഹ്ലാദാരവത്തോടെയാണ് മാർപാപ്പയുടെ വാക്കുകൾ ശ്രവിച്ചത്.

നാം ജനിച്ചത് നമ്മുടെ നിശ്ചയപ്രകാരമല്ലെന്നും നാമെല്ലാവരും ഉടപ്പിറന്നവരാണെന്നുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ലെയോ മാർപാപ്പ അനുസ്മരിച്ചു. ജനനനിമിഷം മുതൽ മനുഷ്യശിശു മറ്റുള്ളവരെ ആശ്രയിച്ചാണു വളരുന്നത്. ഇത്തരം ബന്ധങ്ങളുടെ ഫലമായാണ് നാം ജീവിച്ചിരിക്കുന്നത്.

അനുകന്പയും പരസ്പരമുള്ള കരുതലും കൈമാറുന്ന മനുഷ്യബന്ധങ്ങൾ സ്വതന്ത്രവും സ്വതന്ത്രമാക്കുന്നതുമാണ്. സംഘർഷവും അഭിപ്രായഭിന്നതയും നിറഞ്ഞ ലോകത്തിൽ ഓരോരുത്തരും തങ്ങളുടെ സ്നേഹം ക്രിസ്തുവിൽ ഉറപ്പിച്ചു നിർത്തണം. അങ്ങനെ ലോകത്തിലും സമൂഹത്തിലും നാം ഏവർക്കും സമാധാനത്തിന്‍റെ അടയാളമാകണം.


അ‌ടുത്തകാലത്തായി വിശുദ്ധ കുടുംബങ്ങളുടെ മാതൃകകൾ വർധിച്ചുവരുന്നുണ്ട്. വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധ ചെറുപുഷ്പത്തിന്‍റെ മാതാപിതാക്കളെയും പോളണ്ടിൽനിന്നുള്ള ഉൽമ കു‌ടുംബത്തെയും മാർപാപ്പ പരാമർശിച്ചു.

വിവാഹ ഉടന്പടി ലോകത്തെ മാറ്റിമറിക്കാൻ പോന്ന ഐക്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശക്തിയാണ്. സന്പൂർണവും വിശ്വസ്തവും ഫലദായകവുമായ സ്ത്രീ-പുരുഷ സ്നേഹമാണ് വിവാഹം. അതൊരു ഏട്ടിലെ പശുവല്ല, യാഥാർഥ്യമാണ്.

കുട്ടികൾ അനുകരിക്കേണ്ട സമഗ്രതയുടെ മാതൃകയാണത്. കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കണമെന്നും അനുദിനം ജീവനുവേണ്ടി നന്ദി പറയണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. മുത്തശ്ശീമുത്തച്ഛന്മാർ കുടുംബാംഗങ്ങളെ സ്നേഹപൂർവം ശുശ്രൂഷിക്കണം. ഭക്ഷണമേശയിലെ ആഹാരവും ഹൃദയങ്ങളിലെ സ്നേഹവും പോലെ തലമുറകളിലേക്കു വിശ്വാസം പകരുന്ന വേദിയാണു കുടുംബമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.