x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമൻ രാഷ്ട്രീയത്തിൽ കടുത്ത പ്രതിസന്ധി; ചാൻസലർ ഫ്രീഡ്രിഷ് മെർസിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു, പിന്തുണ 14 ശതമാനത്തിലേക്ക് ചുരുങ്ങി

ജോസ് കുമ്പിളുവേലിൽ
Published: September 14, 2026 01:04 PM IST | Updated: September 14, 2026 01:04 PM IST

ചാൻസലർ ഫ്രീഡ്രിഷ് മെർസ്

ബർലിൻ: ജർമൻ രാഷ്ട്രീയത്തിൽ വലിയ അടിയൊഴുക്കുകൾക്ക് കളമൊരുങ്ങുന്നു. രാജ്യത്തെ ഭരണസാരഥ്യം കയ്യാളുന്ന ചാൻസലർ ഫ്രീഡ്രിഷ് മെർസിന് കനത്ത തിരിച്ചടിയായി പുതിയ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു.

രാജ്യത്തെ ജനങ്ങളിൽ വെറും 14 ശതമാനം ആളുകൾ മാത്രമാണ് ഇപ്പോൾ മെർസിനെ ഈ ഉയർന്ന പദവിക്ക് യോഗ്യനായി കാണുന്നത് എന്നത് ഭരണപക്ഷത്തെയും കൺസർവേറ്റീവ് യൂണിയനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

സ്വന്തം പാർട്ടിക്കുള്ളിൽ പോലും ചാൻസലർക്കുള്ള പിന്തുണ ചോർന്നുപോകുന്ന കാഴ്ചയാണ് ജർമനിയിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. തുടർച്ചയായ നയപരമായ വീഴ്ചകളും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തതും മെർസിന്‍റെ നില പരുഷമാക്കിയിട്ടുണ്ട്.

പാർട്ടിക്കുള്ളിൽ തന്നെ എതിർസ്വരങ്ങൾ ഉയരുമ്പോൾ, ബവേറിയൻ മുഖ്യമന്ത്രിയും സിഎസ്‍യു നേതാവുമായ മാർക്കുസ് സോഡർ കൂടുതൽ കരുത്തനാകുകയും മെർസിനെ നിഴലിലാക്കി മുന്നേറുകയും ചെയ്യുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ എസ്പിഡിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പാർട്ടി തലവൻ ലാർസ് ക്ലിങ്ബെയ്‌ലിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം കുറഞ്ഞുവരുമ്പോൾ, പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ജനപ്രിയ നേതാവായി മുൻനിരയിലേക്ക് ഉയർന്നു വരുന്നുണ്ട്.

ഇതിനിടയിൽ രാജ്യത്ത് എഎഫ്ഡി നിരോധനവുമായി ബന്ധപ്പെട്ടും രാഷ്ട്രീയ 'തീവലയ' നിലപാടുകളിലും ഭരണമുന്നണിയിൽ കടുത്ത ഭിന്നതകളും ഉടലെടുത്തിട്ടുണ്ട്. ജർമൻ രാഷ്ട്രീയത്തെയും വരാനിരിക്കുന്ന ഭരണമുന്നണിയുടെ ഭാവിയെയും നിർണ്ണയകരമായി സ്വാധീനിക്കുന്ന വലിയ മാറ്റങ്ങളിലേക്കാണ് ഈ പുതിയ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്.

 

Tags : germanyPolitics FriedrichMerz GermanChancellor EuropeNews

Recent News

Corehub Up