Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murdercase

ഇതു ചെയ്തത് അനിലതന്നെയോ? വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ‌

ന്യൂയോർക്ക്: അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മലയാളിയുവതി പോലീസ് കസ്റ്റഡിയിലായ സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് അമേരിക്കയിലെ മലയാളി സമൂഹം.

കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്‍റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം.

സംഭവത്തിൽ മൂന്നിലവ് സ്വദേശിനിയായ അനില എന്ന ഇവരുടെ ഉറ്റ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് പോലീസ് കസ്റ്റഡിയിലായത്. എന്നാൽ, ശാന്ത സ്വഭാവക്കാരിയായ അനില ഇങ്ങനെ ചെയ്തുവെന്നു വിശ്വസിക്കാൻ ഇനിയും ഇവരെ അറിയുന്ന പലർക്കുമായിട്ടില്ല. വളരെ സൗഹാർദപരമായി ഇടപെടുന്ന സാധാരണ പെൺകുട്ടിയായിരുന്നു അനിലയെന്ന് ഇവർ പറയുന്നു.

ആനിയും അഞ്ജനയും അനിലും ഉറ്റ കൂട്ടുകാരും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരുമായിരുന്നു. ഒന്നിച്ചു സിനിമ കാണാൻ പോവുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ കുടുംബങ്ങൾ ഒന്നിച്ചു സിനിമ കാണാനും ഒാണപ്പരിപാടികളിൽ പങ്കെടുക്കാനും പോയിരുന്നു. ഇത്രത്തോളം അടുപ്പം പുലർത്തിയ ഇവരിൽക്കിടയിൽ ഇങ്ങനെയൊരു പാതകം നടക്കാനുള്ള പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ആനിയെ ആദ്യം ഫ്ലാറ്റിൽ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പകയോടെ നടത്തിയ കൊലപാതകം പോലെയാണ് ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, കൂട്ടുകാരികൾ രണ്ടുപേരോടും ഒരു പോലെ പക തോന്നാൻ കാരണമെന്തെന്നുള്ളതാണ് മറ്റുള്ളവരെ അലട്ടുന്നത്.

അതേസമയം, ജോലി നഷ്ടപ്പെട്ടതിൽ കുറച്ച് ആഴ്ചകളായി വളരെ അസ്വസ്ഥയായിരുന്നു അനിലയെന്ന് അടുപ്പമുള്ളവർ പറയുന്നുണ്ട്. ജോലി നഷ്ടപ്പെട്ടതു മാനസിക സമ്മർദമായി മാറിയിരുന്നോയെന്ന് സംശയിക്കുന്നവരുണ്ട്. കൊല്ലപ്പെട്ട ആനിയും അഞ്ജനയും അധ്യാപകരായി ജോലി ചെയ്തുവരികയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Kerala

നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം; അഭിമന്യു കൊലക്കേസിലെ പ്രതികളുടെ ആവശ്യം തള്ളി കോടതി

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

പുതുതായി ചുമത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതികൾക്ക് ഇതിനായി മാത്രം കോടതിയിൽ എത്തേണ്ടി വരുന്നുവെന്നും, കോടതിയിലെത്തുമ്പോൾ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ, കോടതി തങ്ങളല്ല പുതിയ കുറ്റം ചുമത്തിയതെന്നും പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നടപടിയെന്നും ചൂണ്ടിക്കാണിച്ചു.

പ്രതികളുടെ ഈ ആവശ്യം പ്രോസിക്യൂഷനും അഭിമന്യുവിന്‍റെ കുടുംബവും ശക്തമായി എതിർത്തു. കേവലം ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾക്ക് പ്രത്യേക ഇളവുകൾ നൽകാനാകില്ലെന്നും, വിചാരണ ഘട്ടത്തിൽ അവർ എന്തായാലും ഹാജരാകേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കൂടാതെ, കഴിഞ്ഞ എട്ട് വർഷത്തിനിടെ കേസിൽ പ്രതികൾ കോടതിയിൽ ഹാജരായത് ഒരു തവണ മാത്രമാണെന്ന് അഭിമന്യുവിന്‍റെ കുടുംബം ചൂണ്ടിക്കാണിക്കുകയും, പ്രതികൾ പ്രത്യേക അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് വാദിക്കുകയും ചെയ്തു.

ഈ വാദങ്ങൾ അംഗീകരിച്ച കോടതി, പ്രതികളുടെ ആവശ്യം പൂർണ്ണമായി തള്ളിക്കൊണ്ട് കേസ് വീണ്ടും പരിഗണിക്കുന്ന വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകി.

Kerala

അഭിമന്യു വധക്കേസ്: മാധ്യമങ്ങളെ ഭയം, ഹാജരാകാനാവില്ലെന്ന് പ്രതികള്‍; അതൃപ്തി അറിയിച്ച് കോടതി

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ നേരിട്ട് ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ ആവില്ലെന്നും അഭിഭാഷകര്‍ മുഖേന വിചാരണ അനുവദിക്കണമെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്.

ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള്‍ 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളാരും ഹാജരായില്ല. ഇത് രണ്ടാം തവണയാണ് കോടതി നിര്‍ദേശം പ്രതികള്‍ ലംഘിക്കുന്നത്.

പ്രതികള്‍ എട്ട് വര്‍ഷത്തിനിടെ കോടതിയില്‍ ഹാജരായത് ഒരുതവണ മാത്രമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഉള്ളവര്‍ക്ക് ഹാജരാകാന്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചു. വ്യാഴാഴ്ച പ്രതികളോട് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.

16 പ്രതികള്‍ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. അധികമായി ചുമത്തിയ കുറ്റം അഭിഭാഷകന്‍ വായിച്ചു കേട്ടാല്‍ മതിയെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്‍റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

National

ആർജി കർ കൊലപാതക കേസിൽ പുതിയ അന്വേഷണം

കോൽക്കത്ത: രാജ്യത്തെ നടുക്കിയ കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗ കൊലപാതകക്കേസിൽ പുനരന്വേഷണത്തിനു പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശം.

2024 ഓഗസ്റ്റ് ഒന്‍പതിനു രാത്രിയാണു മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൊടുംക്രൂരതയുടെ രണ്ടാംവാർഷികത്തിലാണു മുഖ്യമന്ത്രിയുടെ നിർദേശം.

കേസിൽ പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയും ബിജെപി എംഎൽഎയുമായ രത്ന ദേവനാഥ് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്‍റെ രണ്ടാംവാർഷികദിനമായ ഇന്നലെ കൊല്ലപ്പെട്ട ഡോക്ടർക്കായി സഹപ്രവർത്തകർ മൗനപ്രാർഥനകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു.

Kerala

പ്രവീണ്‍ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍. കേസില്‍ രണ്ടാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലില്‍ പണിക്കു നിന്ന അബ്ദുള്‍ നസീര്‍ എന്ന പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് ഉമര്‍ ഫാറൂഖും അറസ്റ്റിലായത്.

ഗൂഢാലോചന കേസിലാണ് ഉമര്‍ ഫാറൂഖ് പിടിയിലായിരിക്കുന്നത്. അക്രമിസംഘത്തിന് രക്ഷപ്പെടാനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയതും ഉമര്‍ ഫാറൂഖാണ്. മൂന്നു വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികവും എന്‍ഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. ഇനി രണ്ടു പ്രതികള്‍ കൂടിയാണ് കേസില്‍ പിടിയിലാകാനുള്ളത്.

2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയാണ് അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റില്‍ തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു.

Kerala

തലാപ്പില്‍ അബ്ദുള്‍ ജലീല്‍ കൊലക്കേസ്; മൂന്ന് പേര്‍ക്ക് ജീവപര്യന്തം

കണ്ണൂർ: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പില്‍ അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു(29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.

 മൂന്നുപേർക്കും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. മഞ്ചേരി മൂന്നാം അഡീഷ‌ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. സൂരജ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു.

പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവിട്ടു. പിന്നാലെ പോലീസ് പ്രതിയെ കണ്ടെത്തിയത്.

Viral

ഭർത്താവിനെ സയനൈഡ് നൽകി 12 അടി താഴ്ചയിൽ കുഴിച്ചുമൂടിയ 'ദൃശ്യം' മോഡൽ കൊലപാതകത്തിൽ ഭാര്യയും കാമുകനും വലയിൽ

ഗുജറാത്തിലെ ജാംനഗറിൽ കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയതായി കണ്ടെത്തി. ജിഗ്നേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് ജോലി ആവശ്യത്തിനായി ഓസ്‌ട്രേലിയയിലാണെന്ന് വിശ്വസിപ്പിച്ച് രണ്ടര വർഷത്തോളമാണ് ഭാര്യ പൃഥ്വിയും കാമുകൻ നികേഷും വിവരം മറച്ചുവെച്ചത്.

മദ്യത്തിൽ വിഷം കലർത്തി നൽകി വധിച്ച ശേഷം, ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി വളപ്പിലെ ആഴത്തിലുള്ള കുഴിയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

കുടുംബത്തിലെ മറ്റൊരു ബന്ധു ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങുകയും ജിഗ്നേഷിന്‍റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസിനെ സമീപിക്കുമെന്ന് ബന്ധുക്കൾ മുന്നറിയിപ്പ് നൽകിയതോടെ ഭാര്യ കുറ്റം വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ നൽകിയ പരാതിയിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി ഫാക്ടറി വളപ്പിൽ കുഴിയെടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.

National

കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞു; മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ മൂന്നു വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.

സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നു കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു.

എന്നാൽ, തിങ്കളാഴ്ച ഭാര്യ കാമുകനോടു ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതു ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തുമെന്നു പോലീസ് പറഞ്ഞു.

National

അങ്കിത് ശർമ വധം ശിക്ഷാവിധി വെള്ളിയാഴ്ച

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി ഡൽഹി കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.

കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചു പേർ കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ‌

ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിംഗ് ശിക്ഷവിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അഞ്ചു പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി പോലീസ് വാദിച്ചു.

അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ അദ്ദേഹം മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷവും ആക്രമണം തുടർന്നെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ കോടതിയിൽ പറഞ്ഞു.

അങ്കിത് ശർമയുടെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയത്. അതിൽ 18 എണ്ണം മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവുകളായിരുന്നെന്നും മധുകർ പാണ്ഡെ പറഞ്ഞു.

അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 26നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

International

കനിഷ്‌ക വിമാനദുരന്ത കേസിലെ പ്രതിയെ വധിച്ചയാൾക്ക്; മറ്റൊരു കൊലപാതകക്കേസിൽ കഠിനതടവ്

ഒട്ടാവ: 1985ലെ എയർ ഇന്ത്യ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ വെടിവച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക്, മറ്റൊരു കൊലപാതകക്കേസിൽ കാനഡയിലെ കോടതി 15 വർഷംകൂടി കഠിനതടവ് വിധിച്ചു.

25 കാരനായ താനർ ഫോക്‌സ് എന്നയാൾക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡ് സ്വദേശിയായ ചാഡ് കോളിവസ് (41)നെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ലഭിച്ചത്.

മാലിക്കിന്‍റെ വധത്തിനു മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിധിവന്നത്. കവർച്ചാശ്രമത്തിനിടെ ആയുധമില്ലാതിരുന്ന ചാഡ് കോളിവസിനെ താനർ ഫോക്‌സ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

2022 ജൂലൈ 14നാണ് എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപണവിധേയനായിരുന്ന വ്യവസായി റിപുദമൻ സിംഗ് മാലിക്കി(75)നെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

വാടകക്കൊലയാളിയായ താനർ ഫോക്‌സും കൂട്ടാളിയും ചേർന്നു നടത്തിയ ആക്രമണത്തിലാണ് റിപുദമൻ സിംഗ് കൊല്ലപ്പെട്ടത്.

329 പേരുടെ മരണത്തിനിടയാക്കിയ 1985ലെ എയർ ഇന്ത്യ കനിഷ്‌ക വിമാനദുരന്തക്കേസിൽ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ 2005ൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

National

ശ്രീനിവാസൻ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയിൽ

ന്യൂഡല്‍ഹി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവായിരുന്ന എസ്.കെ. ശ്രീനിവാസനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിലായിരുന്ന നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതാവ് കെ.പി. മുഹമ്മദാലി എൻഐഎ പിടിയിൽ.

നാലുവർഷമായി സൗദിയിലെ റിയാദിൽ ഒളിവിൽകഴിയുകയായിരുന്ന മുഹമ്മദാലി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കേസിൽ പിടിയിലായവരുടെ എണ്ണം 67 ആയി.

Kerala

അഭിമന്യു വധക്കേസ്: പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ അപേക്ഷ

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഐപിസി 323 വകുപ്പ് (മനഃപൂര്‍വം പരിക്കേല്പിച്ചതിനുള്ള ശിക്ഷ) കൂടി ചുമത്താനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജൂലൈ 28ന് കോടതി അപേക്ഷ പരിഗണിക്കും. അതിന് ശേഷമാകും വിചാരണ തീയതിയില്‍ തീരുമാനമുണ്ടാവുക.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അഡ്വ. ജി മോഹന്‍രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസില്‍ 26 പ്രതികളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

 

National

മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മേഘാലയയിൽ വെച്ച് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവംശിയുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മൂന്ന് ആഴ്ചയ്ക്കകം പോലീസിന് മുന്നിൽ കീഴടങ്ങാൻ സോനത്തോട് നിർദേശിച്ചു.

വിചാരണ ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ യുവതിക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 11 നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20ന് മധുവിധുവിനായി മേഘാലയയിലേക്ക് പോയ ഇരുവരെയും പെട്ടെന്ന് കാണാതാവുകയായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിൽ രാജായുടെ മൃതദേഹം താഴ്‌വരയിൽ നിന്ന് കണ്ടെത്തി. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ സോനവും കാമുകൻ രാജ് സിംഗ് കുശ്‌വാഹയുമാണെന്ന് വ്യക്തമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷില്ലോംഗ് ജില്ലാ ജയിലിൽ 10 മാസത്തെ തടവുകാലത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 27നാണ് വിചാരണ കോടതി സോനത്തിന് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് രേഖകളിൽ കൊലപാതക കുറ്റത്തിന് പകരം മറ്റ് വകുപ്പുകളാണ് പോലീസ് തെറ്റായി ചേർത്തതെന്നും ഇത് വെറുമൊരു അക്ഷരത്തെറ്റായി കാണാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിചാരണ കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതോടെയാണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ്.

Kerala

അച്ഛനെ കൊന്നയാളെ 25 വർഷത്തിന് ശേഷം മകൻ വെട്ടിക്കൊന്നു

മുംബൈ: ഇരുപത്തിയഞ്ച് വർഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെട്ടിക്കൊന്നു. 2003 പൂനെയിൽ നടന്ന ദിനേശ് വൈദ്യ വധക്കേസിലെ പ്രതി സഞ്ജയ് ബാബുറാവു (50) കൊല്ലപ്പെട്ടകേസിലാണ് ദിനേശ് വൈദ്യയുടെ മകൻ മന്ഥൻ പിടിയിലായത്.

കഴിഞ്ഞ 11നാണ് കാത്രജ് തുരങ്കത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി രാജ്ഗഡ് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മന്ഥനെയും കൂട്ടുപ്രതികളായ മിസാൻ ഷെയ്ഖ്, സന്ദീപ് കോറി എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിലാണ് വർഷങ്ങളായി മനസിൽ സൂക്ഷിച്ച പ്രതികാരത്തിന്‍റെ കഥ മന്ഥൻ പോലീസിനോട് തുറന്നുപറഞ്ഞത്. 2003ലാണ് സഞ്ജയ് ബാബുറാവു മന്ഥന്‍റെ പിതാവ് ദിനേശിനെ കൊലപ്പെടുത്തുന്നത്. അന്ന് മന്ഥനന് ആറുമാസമായിരുന്നു പ്രായം. വർഷങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് അച്ഛന്‍റെ കൊലയാളിയെ താൻ വധിച്ചതെന്ന് ഇയാൾ മൊഴി നൽകി.

കൊല്ലപ്പെട്ട സഞ്ജയ് ബാബുറാവു മറ്റൊരു ക്രിമിനൽ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Kerala

യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പാളയം പുതിയ കോവിലകം പറമ്പ്നഗറില്‍ താമസിക്കുന്ന രാജന്‍റെ മകന്‍ ബിജു (38) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അമ്മ ബേബിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ബിജുവിനെ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ച പാടുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നാണ് ബിജു മരിച്ചത്. പശുക്കച്ചവടക്കാരനാണു ബിജു. ബിജുവിന്‍റെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി ക്രൂരമായാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് നല്‍കുന്ന വിവരം.

പാളയം പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന ഒറ്റമുറി വീട്ടിലാണു രക്തം വാര്‍ന്ന് ബിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നോടെ പശുവിനെ കറക്കാനായി വിളിക്കാനെത്തിയപ്പോഴാണ് അമ്മ ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. ലഹരിമരുന്ന് മാഫിയയാണു കൊലപാതകത്തിനു പിന്നിലെന്നാണ് കുടുബത്തിന്‍റെ സംശയം.

വീടിനു സമീപത്തെ ഗ്രൗണ്ട് ലഹരിമാഫിയയുടെ താവളമാണ്. അവിടെയുള്ള ലഹരി മാഫിയയെക്കുറിച്ചുള്ള വിവരം ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ബിജു പോലീസിനു കൈമാറിയതിന്‍റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി പറഞ്ഞു.

വിരലടയാള, ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പാളയത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ബിജു അവിവാഹിതനാണ്. ബിന്ദുവാണു സഹോദരി.

National

സുഹൃത്തിനെ വെടിവെച്ചുകൊന്നു; മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് പ്രതി മുങ്ങി

ഗുരുഗ്രാം: തർക്കത്തിനിടയിൽ സുഹൃത്ത് യുവാവിനെ വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന സംഭവത്തിൽ ഡൽഹി ബദർപൂർ സ്വദേശിയായ ആകാശ് (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഗുരുഗ്രാം സെക്ടർ 65-ൽ വെച്ചായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം ആകാശിന്‍റെ മൃതദേഹം ആശുപത്രിയിലെത്തിച്ച പ്രതി തന്ത്രപരമായി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയായ ബെഹ്‌റാംപൂർ സ്വദേശി ലക്കിയ്ക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ലക്കി തന്‍റെ പിതാവിന്‍റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആകാശിന് നേരെ വെടിയുതിർത്തത്.

ബുധനാഴ്ച രാത്രി എട്ടിനാണ് ഇരുവരും പുറത്തേക്ക് പോയത്. അതിനിടെയായിരുന്നു സംഭവം. ആകാശിന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ലക്കി ഉടൻ തന്നെ സെക്ടർ 57-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ ലക്കി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സെക്ടർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രതി പിടിയിലായാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.

National

കുടുംബവഴക്ക്; ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു

ലക്നോ: കുടുംബവഴക്കിനിടെ ഭാര്യയെ വെടിവെച്ചുകൊന്ന ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാജഹാൻപൂരിലെ മഹോളിയ വീരൻ ഗ്രാമത്തിലുണ്ടായ സംഭവത്തിൽ ലക്ഷ്മി (60) ആണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭർത്താവ് ഹർപാൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഹർപാൽ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ലക്ഷ്മിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെ ഹർപാൽ ഇതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

National

വാഴ വെട്ടിയതിനെച്ചൊല്ലി തർക്കം; ജവാനെയും പിതാവിനെയും വെടിവച്ചുകൊന്നു

പാറ്റ്ന: വാഴവെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് ബന്ധുവായ ജവാനെയും പിതാവിനെയും വെടിവെച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന ജവാൻ ജിതേന്ദ്ര കുമാർ, പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായിയെ പോലീസ് വെടിവച്ച് പിടികൂടി.

റോഡിലേക്ക് ഇറങ്ങിനിന്ന ഒരു വാഴ വെട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് മുനാരിക് റായ് വഴി ചില മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിനൊപ്പമാണ് പ്രതിയായ ജഗദീഷ് റായിയുടെ വാഴയും വെട്ടിയത്.

ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. വാഴ വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്രയും ജഗദീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടുമെത്തിയ ജഗദീഷ് റായ്, ജിതേന്ദ്രയ്ക്കും പിതാവിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ജഗദീഷ് റായ് നിലവിൽ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

National

ഭാര്യയെ കൊന്ന് മൃതദേഹവുമായി കാറിൽ കറങ്ങി; യുവാവ് കീഴടങ്ങി

മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.

കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Kerala

സാവരിയ ബസന്തിന്‍റെ കൊലപാതകം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

കൊച്ചി: മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാൻ മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയത്.

തലക്കേറ്റ അതിശക്തമായ അടിയാണ് സാവരിയയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കാലു മുതൽ തല വരെ ശരീരമാസകലം ചതവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഉസ്ബക്കിസ്ഥാനിൽ വെച്ച് നടന്ന കുറ്റകൃത്യമായതിനാൽ നിലവിൽ ഇന്ത്യൻ ഏജൻസികൾക്ക് അവിടെ നേരിട്ട് അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസെടുത്തിരുന്നു.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് പോലീസ് കേസ് ചുമത്തിയിട്ടുള്ളത്. സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചിരുന്നെന്ന പരാതിയടക്കം ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിക്കും.

National

വിവാഹനിശ്ചയം കേതനുമായി, രഹസ്യകല്യാണം കാമുകനുമായി; പൂനെ റിയൽറ്റർ വധക്കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

പൂനെ: കേതൻ അഗർവാൾ വധക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സിയ ഗോയൽ തന്‍റെ പ്രതിശ്രുത വരനെ കൊലപ്പെടുത്തുന്നതിന് നാല് മാസം മുൻപ് തന്നെ കാമുകനായ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയും കേതൻ അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എന്നാൽ ഇത് മറച്ചുവെച്ച് സിയയും ചേതനും ചേർന്ന് രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരിൽ നിന്നും ഈ വിവാഹവിവരം ഒളിച്ചുവെച്ച സിയ, കേതനുമായുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങളുമായി സാധാരണ രീതിയിൽ മുന്നോട്ട് പോവുകയും ചെയ്തു.

ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ നിർണായക വിവരം ലഭിച്ചത്. പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകൾ, കോൾ റെക്കോർഡുകൾ, ലൊക്കേഷൻ വിവരങ്ങൾ, ഇന്‍റർനെറ്റ് സെർച്ച് ഹിസ്റ്ററി എന്നിവ പരിശോധിച്ചതിൽ നിന്നാണ് രഹസ്യ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.

അതേസമയം ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിയ ഗോയലിന്‍റെ കോളജിലെ രണ്ട് സുഹൃത്തുക്കളാണ് ഈ രഹസ്യ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടതെന്നും അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ 18ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ അഗർവാൾ മലയിടുക്കിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ആദ്യം ഇതൊരു അപകടമരണമായിട്ടാണ് കരുതിയിരുന്നതെങ്കിലും, അന്വേഷണത്തിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

National

നാലു വയസുകാരനെ കൊന്നു; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. ലക്നോവിലെ ചൗക് പ്രദേശത്താണ് സംഭവം. അർണവ് ആണ് മരിച്ചത്.

കുട്ടിയുടെ മുത്തശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെഹ്‌റു യുവ കേന്ദ്രത്തിന് സമീപത്തു നിന്നാണ് പ്രതികളായ ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 12നാണ് സംഭവം. ഭീഷ്മ അറിയിച്ചതനുസരിച്ച് ഉന്നാവോയിൽ നിന്നെത്തിയ മുത്തശി സുധ കശ്യപ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം നിരവധി മുറിവുകളും ചതവുകളും കണ്ടെത്തി. കാലുകളിൽ പൊള്ളലേറ്റതിന്‍റെ പാടുകളും ഉണ്ടായിരുന്നു.

സ്വത്തിനോടുള്ള അത്യാഗ്രഹം മൂലമാണ് ഭീഷ്മയും രാഗിണിയും കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശി പരാതിയിൽ ആരോപിച്ചു. ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്.

Kerala

മദ്യപാനത്തിനിടെ തർക്കം; മകന്‍റെ മർദനമേറ്റ പിതാവ് മരിച്ചു

പാലക്കാട്: മദ്യപാനത്തിനിടെ മകന്‍റെ മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. കൂനത്തറയിലാണ് സംഭവം. കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണൻ(63) ആണ് മരിച്ചത്.

ഉണ്ണികൃഷ്ണനും മകൻ മനോജും ഒന്നിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം 23ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.

പ്രകോപിതനായ മനോജ് സമീപത്തുണ്ടായിരുന്ന മരത്തടി കൊണ്ട് ഉണ്ണികൃഷ്ന്‍റെ തലയിൽ അടിച്ചു. മർദനത്തിന്‍റെ ആഘാതത്തിൽ ഉണ്ണികൃഷ്ണൻ അബോധാവസ്ഥയിലായി.

ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഉണ്ണികൃഷ്ണനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി ഉണ്ണികൃഷ്ണൻ മരിച്ചു.

സംഭവദിവസം തന്നെ മനോജിനെ ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

Kerala

ടി.പി. കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് പരോൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്.

നടപടി സ്വാഭാവികമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.

നേരത്തെ, പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. തുടർന്ന് നടപടി ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

National

ഭർത്താവിനെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ടു, കോടതിയിലെ മുഖ്യസാക്ഷി, വീട്ടമ്മയെ വെടിവച്ചു കൊന്നു

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ വീട്ടമ്മയെ പോയിന്‍റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിലാണ് സംഭവം.

ഷാലിമാർ ബാഗ് നിവാസിയും പ്രദേശത്തെ റസിഡന്‍റ് വെൽഫെയർ അസോസിയേഷൻ (ആർ‌ഡബ്ല്യുഎ) പ്രസിഡന്‍റുമായ രചന യാദവ്(44) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

2023 ൽ രചനയുടെ ഭർത്താവ് വിജേന്ദ്ര യാദവിനെ ഒരുസംഘമാളുകൾ വെടിവച്ചു കൊന്നിരുന്നു. രചനയുടെ കൊലപാതകത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിജേന്ദ്രയുടെ കൊലക്കേസ് നിലവിൽ കോടതിയിൽ വിചാരണയിലാണ്.

മുൻ വൈരാഗ്യത്തെ തുടർന്ന് ഭരത് യാദവ് എന്നയാൾ ഉൾപ്പെടെ ആറ് പേരാണ് വിജേന്ദ്ര യാദവിനെ വെടിവച്ചുകൊന്നത്. കേസിലെ അഞ്ച് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ഭരത് യാദവ് ഇപ്പോഴും ഒളിവിലാണ്.

വിജേന്ദ്ര യാദവിന്‍റെ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് രചന. ഇവരുടെ മൊഴി കേസിൽ നിർണായകമാണ്. കേസ് ദുർബലപ്പെടുത്താനും മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

രചന യാദവ് കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രചനയെ വെടിവച്ച പ്രതിയുടെ മുഖം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെടിവച്ചതിന് ശേഷം ഇയാൾ സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി രക്ഷപെട്ടു.

അയൽവാസിയെ കണ്ട ശേഷം രചന മടങ്ങുന്നതിനിടെ ഇവരെ ആക്രമികൾ തടഞ്ഞു നിർത്തി പേര് ചോദിച്ചു. രചന മറുപടി നൽകിയപ്പോൾ അക്രമി തോക്ക് പുറത്തെടുത്ത് ഇവരുടെ തലയിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്നും രക്ഷപെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

 

National

ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ മർദിച്ചു കൊന്നു

പാറ്റ്ന: ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചുകൊന്നു. രണ്ട് സ്ത്രികൾക്ക് പരിക്കേറ്റു. നവാഡ ജില്ലയിലാണ് സംഭവം.

കിരൺ ദേവി(35)ആണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ കുട്ടിക്ക് തലച്ചോറിൽ അസുഖം ബാധിച്ചത് കിരൺ കാരണമാണെന്നും ഇവർ മന്ത്രവാദം നടത്തിയെന്നും ആരോപിച്ചായിരുന്നു കൊലപാതകം.

അയൽവാസികളായ മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവർ കിരൺ ദേവിയെ ഇഷ്ടിക, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കിരണിന്‍റെ ഭർതൃ സഹോദരന്മാരുടെ ഭാര്യമാരായ ലളിത ദേവിക്കും മറ്റൊരു സ്ത്രീക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ കിരൺ മരിച്ചു. സംഭവത്തിൽ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. കിരൺദേവിക്ക് നാല് മക്കളുണ്ട്.

Kerala

'കിടപ്പാടം കൈയേറിയതിന് തലയ്ക്കടിച്ചു കൊന്നു'; ന്യൂ മാഹി കൊലക്കേസിൽ പ്രതി പിടിയിൽ

മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹിപ്പാലം എക്സൈസ് ചെക്ക് പോസ്റ്റിനടുത്ത് മുനമ്പം സ്വദേശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത് നിസാര പ്രശ്നത്തിനെന്ന് ന്യൂമാഹി പോലീസ്.

തിരുവനന്തപുരം മുനമ്പം സ്വദേശി എൻ. പ്രകാശനെയാണ് വ്യാഴാഴ്ച രാത്രി തമിഴ്നാട് കള്ളക്കുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണൻ കരിങ്കല്ല് കൊണ്ട് കുത്തിക്കൊന്നത്.

അഴിയൂർ, മാഹി ഭാഗങ്ങളിൽ മത്സ്യമേഖലയിൽ പ്രവർത്തിച്ച് വരുന്നയാളാണ് പ്രകാശൻ. ഇയാൾ മാഹിപ്പാലം കേന്ദ്രീകരിച്ച് കട തിണ്ണകളിലാണ് അന്തിയുറങ്ങാറ്. തമിഴ്നാട് സ്വദേശിയായ ലക്ഷ്മണനും മാഹിപ്പാലം കേന്ദ്രീകരിച്ച് അലഞ്ഞു നടക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.

ഇരുവരും സുഹൃത്തുക്കളല്ല. ലക്ഷ്മണൻ സ്ഥിരമായി അന്തിയുറങ്ങുന്ന ചെക്ക് പോസ്റ്റിന് സമീപത്തെ കടവരാന്തയിൽ പ്രകാശൻ കിടന്ന പ്രതികാരത്തിനാണ് കൊല നടത്തിയത്. രാത്രിയിൽ ലക്ഷമണൻ കിടക്കാൻ വന്നപ്പോൾ പ്രകാശൻ തന്‍റെ സ്ഥലം കൈയേറി കിടന്നത് കണ്ടു.

എഴുന്നേൽക്കാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ഇരുവരും മദ്യലഹരിയിലുമായിരുന്നു. ലക്ഷ്മണൻ സമീപത്ത് നിന്നും കരിങ്കൽ കഷണങ്ങൾ എടുത്തുവന്ന് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ സ്ഥലം വിടുകയും ചെയ്തു. ഇന്നലെ രാവിലെയാണ് പരിസരത്തുള്ളവർ രക്തത്തിൽ കുളിച്ച് കിടക്കുന്നയാളെ കണ്ടെത്തിയത്.

ഉടൻ ന്യൂ മാഹി പോലീസിൽ വിവരമറിയിച്ചതനുസരിച്ച് ഇൻസ്പെക്ടർ ബിജു പ്രകാശിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

 

National

ഭാര്യയെ കൊന്നു, അപകടമരണമായി ചിത്രീകരിച്ചു; ഭർത്താവ് അറസ്റ്റിൽ

ബംഗുളൂരു: കർണാടകയിൽ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു. ബംഗളൂരുവിലാണ് സംഭവം. ഗായത്രി(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അനന്തി(64)നെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകുന്നേരം, സ്വത്ത് കാണിക്കാനെന്ന വ്യാജേന അനന്ത്, ഗായത്രിയെ ബംഗുളൂരുവിലെ മിട്ടഗനഹള്ളി ഗ്രാമത്തിനടുത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.

ഇവിടെവച്ച് ഇയാൾ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ആംബുലൻസ് വിളിച്ചു വരുത്തിയ അനന്ത് സംഭവം റോഡ് അപകടമായി ചിത്രീകരിച്ചു.

ചിക്കജാല ട്രാഫിക് സബ് ഇൻസ്പെക്ടർക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിലും പരിശോധനയിലും, ഉദ്യോഗസ്ഥർ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് സ്ത്രീ അപകടത്തിൽ മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

കൊലപാതക കാരണം വ്യക്തമല്ല. അനന്തിനെതിരെ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Kerala

വാളയാറിൽ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പോലീസ്

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പോലീസ് നിഗമനം.

രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ചത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും.

ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പോലീസ് കരുതുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്.

സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.

National

ബുർഖ ധരിക്കാത്തതിന് യുവതിയെ കൊന്ന സംഭവം; പ്രതി ആധാർ കാർഡിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്

ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.

ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.

ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.

അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.

വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.

ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.

തന്‍റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്‍റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.

ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.

ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്‌റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.

Kerala

അരിഷ്ടം കുടിച്ചതി‍ന്‍റെ പണം ചോദിച്ചതിന് തലയ്ക്ക് അടിച്ചു; ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു

കൊല്ലം: അരിഷ്ടം കുടിച്ചതി‍ന്‍റെ പണം ചോദിച്ചതിന് തലയ്ക്ക് അടിയേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.

അരിഷ്ടക്കടയിലെ ജീവനക്കാരൻ കടയ്ക്കൽ മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സത്യബാബു.

സംഭവത്തിൽ കടയ്ക്കൽ തുടയന്നൂർ സ്വദേശി സിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

National

പൂനെയിൽ കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

മുംബൈ: പൂനെയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്.

പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്യനും ദിവ്യ ക്ലിനിക്കിലെ നഴ്‌സുമായിരുന്നു.

ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്‍റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്‍റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

National

പ്രണയത്തിൽ നിന്നും പിന്മാറിയില്ല; യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം, മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.

കാമുകി അഞ്ചലിന്‍റെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്‍റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.

ജീവിതകാലം മുഴുവന്‍ സാക്ഷമിന്‍റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്‍റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.

അഞ്ചലിന്‍റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.

അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ അറസ്റ്റിലായി.

National

ആൺസുഹൃത്തുക്കളുമായി തുടർച്ചയായി ഫോണിൽ സംസാരം; യുവതിയെ സഹോദരൻ കൊന്നു

ലക്നോ: ആൺസുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സഹോദരിയെ കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം.

നൈന ദേവി(22)ആണ് മരിച്ചത്. സഹോദരി ഫോണിൽ നിരവധി പുരുഷന്മാരുമായി സംസാരിച്ചിരുന്നുവെന്നും വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും പ്രതിയായ ഷേർ സിംഗ് അവകാശപ്പെട്ടതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.

സഹോദരിയുടെ ഫോണിലെ റിക്കാർഡിംഗുകൾ കേട്ടതിനെത്തുടർന്ന് ഷേർ സിംഗ് പ്രകോപിതനായിരുന്നു. ഫോൺ എടുക്കാൻ വന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഷേർ സിംഗ്, നൈനാ ദേവിയുടെ കഴുത്തിൽ കുത്തി.

ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഷേർ സിംഗിനെതിരെ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

National

പാറ്റ്നയിൽ വൃദ്ധനെ വെടിവച്ചുകൊന്നു; ജനക്കൂട്ടം ആക്രമികളെ തല്ലിക്കൊന്നു

പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ വീടിന് പുറത്തിരിക്കുകയായിരുന്ന വൃദ്ധനെ വെടിവച്ച് കൊന്ന് ആക്രമികൾ. സംഭവത്തിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമികളായ രണ്ടുപേരെ മർദിച്ചു കൊന്നു.

മികച്ച ഭരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഗോപാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊമ്മൻചക് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പാറ്റ്ന പോലീസ് സൂപ്രണ്ട് (ഈസ്റ്റ്) പരിചയ് കുമാർ പറഞ്ഞു.

ദൊമ്മൻചക് ഗ്രാമത്തിലെ അഷർഫി റായി (80) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തി‍യത്. സംഭവത്തിന് ശേഷം ആക്രമികൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാൽ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നു.

വെടിയേറ്റ അഷർഫി റായിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.

ആദ്യം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം നിർവീര്യമായ വെടിയുണ്ടകൾ കണ്ടെടുത്തു. രണ്ടാമത്തെ സ്ഥലത്ത് നിന്നും ഇഷ്ടികകൾ, കല്ലുകൾ, വടികൾ എന്നിവയും കണ്ടെടുത്തു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

ജനക്കൂട്ടത്തിന്‍റെ മർദനമേറ്റ് മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.

National

‌ആഭരണങ്ങൾക്കായി വൃദ്ധയെ കൊലപ്പെടുത്തി; ബംഗളൂരുവിൽ യുവതി അറസ്റ്റിൽ‌

ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.

കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.

National

യുപിയിൽ കൃഷിയിടത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം; ഭാര്യയും കാമുകനും പിടിയിലായി

മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്‍റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അജയ്‌യും രാഹുലിന്‍റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്‍റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.

കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്‌യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.

രാഹുലിന്‍റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

 

 

 

 

 

District News

മദ്യപാനത്തിനിടെ തർക്കം; വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58) ആണ് കൊല്ലപ്പെട്ടത്.

പ്രതി കുന്താലി രാജുവിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

അതിനിടെ സമീപത്തുണ്ടായിരുന്ന പലകകഷണം എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

District News

യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില്‍ തര്‍ക്കമുണ്ടായി.

തുടർന്ന് മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

District News

ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം - അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.

District News

അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലുമായി അസഫാക്ക് ആലം

കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.

വിചാരണ കോടതി നിയമിച്ച വിവര്‍ത്തകന്‍ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്‍ത്തകന്‍ തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.

സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്‌നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

National

യുപിയിൽ മോഷ്ടാവെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്നു

ലക്നോ: ഉത്തർപ്രദേശിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കുട്ടം തല്ലിക്കൊന്നു.

രാഹുൽഗാന്ധിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒക്ടോബർ ഒന്നിനാണ് സംഭവം. ഫത്തേപുർ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മർദിച്ച് അവശനാക്കിയ ആൾക്കൂട്ടം റെയിൽവേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഉംചാർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.

മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരിൽ ആൾക്കൂട്ടം തടഞ്ഞത്. തുടർന്ന്, ഇയാൾ വീടുകളിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു.

മാസസീകാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നൽകാനാവാഞ്ഞതോടെ ജനക്കൂട്ടം മർദനം തുടർന്നു. ഇതിനിടെ ഹരിഓം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയിൽ ഹരിഓമിനെ റെയിൽവേ പാളത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

അക്രമം നടത്തിയവരിൽ ദളിതരും പിന്നാക്കക്കാരും മറ്റുജാതികളിൽപ്പെട്ടവരും ഉണ്ടെന്നും സംഭവത്തിൽ ജാതി അഭ്യൂഹം പ്രചരിപ്പിക്കരുതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്‍റെ കുടുംബത്തോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

യുപിയിൽ നിലനിൽക്കുന്ന കാട്ടുനീതിയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് തിങ്കളാഴ്ച ഹരിയോമിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് അജയ് റായ് പറഞ്ഞു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും മർദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാൻ തയാറായില്ലെന്നും അജയ് റായ് ആരോപിച്ചു.

യുപിയിലെ ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഇരയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.

വിവാദമായതോടെ, സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ആദിത്യനാഥിന്‍റെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി വക്താവ് അവ്‌നിഷ് ത്യാഗി പറഞ്ഞു.

International

അമേരിക്കയിൽ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. മോട്ടല്‍ മാനേജറായ രാകേഷ് എഹാഗബന്‍ (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

പിറ്റ്‌സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ്, സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.

സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് (37) എന്നയാളാണ് രാകേഷിന് എതിരെ വെടിയുതിര്‍ത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്‍ക്കം.

ഇതിൽ ഇടപെട്ട രാകേഷിന്‍റെ തലയ്ക്ക് നേരെ പോയിന്‍റ് ബ്ലാങ്കിൽ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.

സ്ത്രീക്ക് നേരെയും അക്രമി വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.

പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

 

National

മാലിന്യം വലിച്ചെറിയുന്നതിനെ ചൊല്ലി തർക്കം; യുപിയിൽ യുവാവിനെ സഹോദരനും ഭാര്യയും കൊന്നു

ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ മാലിന്യം വലിച്ചെറിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇളയ സഹോദരനും ഭാര്യയും യുവാവിനെ വെട്ടിക്കൊന്നു.

വീരേന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച, ഇളയ സഹോദരൻ സുനിലിന്‍റെ മകൾ വീരേന്ദ്രയുടെ വീടിന് മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇത് വീരേന്ദ്ര എതിർത്തപ്പോൾ, സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് ഇത് കൈയാങ്കളിയിലേക്ക് നീണ്ടു. സുനിലും ഭാര്യ ഗുഡ്ഡോയും കോടാലിയും വടിയും ഉപയോഗിച്ച് വീരേന്ദ്രയെ ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീരേന്ദ്രയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മീററ്റിലെ ഒരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു.

വീരേന്ദ്രയുടെ ഭാര്യയുടെ പരാതിയിൽ സുനിലിനും ഭാര്യ ഗുഡ്ഡോയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

District News

മലപ്പുറത്ത് മധ്യവയസ്‌കനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നില യിൽ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

District News

ഒണിയൻ പ്രേമൻ കൊലക്കേസ്; ഒൻപത് പ്രതികളെയും വെറു തെവിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെ പി പ്രവർത്തകരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേ ൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രേമൻ പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
കേസിൽ 10 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ര ണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടന ത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാ ധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Kerala

ഒണിയൻ പ്രേമൻ കൊലക്കേസ്; ഒൻപത് പ്രതികളെയും വെറുതെവിട്ടു

കണ്ണൂർ: സിപിഎം പ്രവര്‍ത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെപി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെപി പ്രവര്‍ത്തകരെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

കേസില്‍ 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

സജേഷ് .സി, പ്രജീഷ്, നിഷാന്ത്, ലിബിന്‍, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

National

കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 20കാരൻ അറസ്റ്റിൽ.

ജാസ്പൂർ പ്രദേശത്തെ അമിയവാല ഗ്രാമത്തിൽ വച്ചാണ് സംഭവം നടന്നത്. പ്രതി രാജീവ് കുമാറിനെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ഉധം സിംഗ് നഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മണികാന്ത് മിശ്ര പറഞ്ഞു.

പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട ബ്ലേഡും കൊലപാതകം നടത്തുന്ന സമയത്ത് അയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടി, തന്‍റെ വളർത്തുമൃഗങ്ങൾക്ക് കരിമ്പിൻ തൊലി ശേഖരിക്കാൻ വയലിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് രാജീവ് കൃത്യം ചെയ്തത്.

പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള ഒരു കരിമ്പിൻ തോട്ടത്തിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് എസ്‌എസ്‌പി പറഞ്ഞു.

ഗ്രാമവാസികൾ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ ജാസ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണംസംഭവിച്ചിരുന്നു.

സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത 74 ഉപരോധിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബിഎൻഎസിലെ 103 (1) (കൊലപാതകത്തിനുള്ള ശിക്ഷ), 64 (1) (ബലാത്സംഗത്തിനുള്ള ശിക്ഷ) വകുപ്പുകളും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചു.

 

National

യുപിയിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

 

ലക്നോ: ഗോരഖ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശ്വകർമ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തിൽ 13വയസ്സുള്ള മകളുണ്ട്. യുവതി മകളോടോപ്പം ഷാപൂർ പ്രദേശത്തെ ഗീത് വാടിക്ക് സമീപത്തുള്ള വാടകമുറിയിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.

ഫോട്ടോ എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ മംമ്തയെ വിശ്വകർമ പിന്തുടരുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശാരീരിക ഉപദ്രവത്തിലെക്ക് വഴിമാറി. വിശ്വകർമ കൈവശം ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് യുവതിക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

National

കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളി; യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ(26) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പാട്ടീൽ എന്നയാളെയും രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17നാണ് യുവതിയെ കാണാതായത്.

തുടർന്ന് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്.

തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും ഖണ്ടാല പ്രദേശത്തിന് സമീപത്ത് നിന്നും ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് അന്വേഷണം പാട്ടീലിലേക്ക് തിരിഞ്ഞത്.

ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചു. മൃതദേഹം അംബാ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.

മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ താൻ തീരുമാനിച്ചെന്നും ഇതേചൊല്ലിയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

National

അവിഹിത ബന്ധമെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്

മുംബൈ: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കൊലപാതകത്തിന് സാക്ഷിയായ ദമ്പതികളുടെ മകളുടെ മൊഴി വഴിത്തിരിവായി.

രാജ്കുമാര്‍ രാംശിരോമണി സാഹു(35)ആണ് ഭാര്യ ജാഗ്രണി(32)യെ കൊലപ്പെടുത്തിയത്. ഉരണിലെ പഗോതെഗാവില്‍ ഓഗസ്റ്റ് 25-ാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.

ജാഗ്രണിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് രാജ്കുമാര്‍ തീകൊളുത്തുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.

ഭാര്യ മുറിയില്‍ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നായിരുന്നു രാജ്കുമാര്‍ പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്കുമാര്‍ പറഞ്ഞത് കളവാണെന്ന് കണ്ടെത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാജ്കുമാറിന്‍റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതില്‍ നിര്‍ണായകമായത്. അമ്മയെ അച്ഛന്‍ തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. പിന്നാലെ രാജ്കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.

Kerala

ഊന്നുകൽ കൊലക്കേസ്; മുഖ്യപ്രതി പിടിയിൽ

കോതമംഗലം: ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പോലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ പോലീസ് പിടികൂടിയത്.

ബംഗളുരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.

കഴിഞ്ഞ മാസം 18നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി.

ഒളിവിൽ പോയ രാജേഷിന്‍റെ കാറും, ശാന്തയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.

Kerala

കളമശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കൊച്ചി: കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.

ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്‍റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണം.

ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്.

മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.

National

പ്രണയിച്ച് വിവാഹം കഴിച്ചതിൽ പക; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി.

ബെൽഗഢ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർസി ഗ്രാമത്തിലാണ് സംഭവം. ഓം പ്രകാശ് ബത്തം എന്നയാളാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.

ശിവാനി ഝ എന്ന യുവതിയെയാണ് ഓം പ്രകാശ് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹത്തിന് ശിവാനിയുടെ ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു.

വിവാഹത്തിന് പിന്നാലെ ഇരുവരും ദാബ്രയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 19ന് ഹർസിയിലെത്തിയ ഓം പ്രകാശിനെ ഭാര്യയുടെ ബന്ധുക്കൾ വളഞ്ഞു.

ശിവാനിയുടെ അച്ഛൻ, സഹോദരൻ, മറ്റ് ബന്ധുക്കൾ, അയൽക്കാർ എന്നിവർ ചേർന്ന് ഓം പ്രകാശിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുടുംബം ഗ്വാളിയോറിലെ ജയരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഓം പ്രകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തെ തുടർന്ന് പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവാനിയുടെ പരാതിയിൽ നാല് പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ദ്വാരിക പ്രസാദ് ഝാ, രാജു ഝാ, ഉമ ഓജ, സന്ദീപ് ശർമ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Latest News

Corehub Up