പ്രതീകാത്മക ചിത്രം
മുംബൈ: ഇരുപത്തിയഞ്ച് വർഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെട്ടിക്കൊന്നു. 2003 പൂനെയിൽ നടന്ന ദിനേശ് വൈദ്യ വധക്കേസിലെ പ്രതി സഞ്ജയ് ബാബുറാവു (50) കൊല്ലപ്പെട്ടകേസിലാണ് ദിനേശ് വൈദ്യയുടെ മകൻ മന്ഥൻ പിടിയിലായത്.
കഴിഞ്ഞ 11നാണ് കാത്രജ് തുരങ്കത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി രാജ്ഗഡ് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മന്ഥനെയും കൂട്ടുപ്രതികളായ മിസാൻ ഷെയ്ഖ്, സന്ദീപ് കോറി എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് വർഷങ്ങളായി മനസിൽ സൂക്ഷിച്ച പ്രതികാരത്തിന്റെ കഥ മന്ഥൻ പോലീസിനോട് തുറന്നുപറഞ്ഞത്. 2003ലാണ് സഞ്ജയ് ബാബുറാവു മന്ഥന്റെ പിതാവ് ദിനേശിനെ കൊലപ്പെടുത്തുന്നത്. അന്ന് മന്ഥനന് ആറുമാസമായിരുന്നു പ്രായം. വർഷങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് അച്ഛന്റെ കൊലയാളിയെ താൻ വധിച്ചതെന്ന് ഇയാൾ മൊഴി നൽകി.
കൊല്ലപ്പെട്ട സഞ്ജയ് ബാബുറാവു മറ്റൊരു ക്രിമിനൽ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Tags : Arrest MurderCase Pune