x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമതയ്ക്ക് കനത്ത തിരിച്ചടി: നന്ദിഗ്രാമിന് പിന്നാലെ രജി നഗറിൽ നിർത്തിയ സ്ഥാനാർഥിയും പിന്മാറും

വെബ് ഡെസ്ക്
Published: September 19, 2026 01:26 PM IST | Updated: September 19, 2026 02:23 PM IST

മമത ബാനർജി

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അട്ടിമറികൾ തുടരുന്നു. നന്ദിഗ്രാമിലെ സ്ഥാനാർഥിക്ക് പിന്നാലെ രജി നഗറിൽ മമത വിഭാഗം നിർത്തിയ സ്ഥാനാർഥിയും നാമനിർദേശ പത്രിക പിൻവലിക്കും.

മമത വിഭാഗത്തിന്‍റെ സ്ഥാനാർഥിയായിരുന്ന റബീയുൽ ആലം ചൗധരിയാണ് പത്രിക പിൻവലിക്കുന്നത്. ഇതോടെ ഒക്ടോബർ ആറിന് ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമത വിഭാഗത്തിന് സ്ഥാനാർഥികളില്ലാതാകും.

നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്. തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.

2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.

വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.

Tags : Mamata Election TMC BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up